Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലുശ്ശേരിയിൽ ധർമ്മജൻ ബോൾഗാട്ടിക്ക് തോൽവി: മാതൃഭൂമി ന്യൂസ്-ആക്‌സിസ് മൈ ഇന്ത്യ സർവേ

കോഴിക്കോട്: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മത്സരമായിരുന്നു ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിൽ നടന്നത്. എന്നാൽ
മാതൃഭൂമി ന്യൂസ്-ആക്‌സിസ് മൈ ഇന്ത്യ സർവേ പ്രവചിക്കുന്നത് ധർമജൻ ബോൾഗാട്ടി ബാലുശ്ശേരി മണ്ഡലത്തിൽ പരാജയപ്പെടുമെന്നാണ്. യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ച ധർമ്മജനെ പിന്തള്ളി എൽഡിഎഫിന്റെ സച്ചിൻ ദേവ് വിജയിക്കുമെന്നാണ്. ധർമ്മജനെ സ്ഥാനാർത്ഥിയാക്കിയതോടെ ബാലുശ്ശേരിയിലെ പോരാട്ടത്തിന് താരപരിവേഷം ലഭിക്കുകയും ചെയ്തിരുന്നു.

കൊവിഡ് രണ്ടാം തരംഗത്തിനിടെ ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറിനായി വരിനില്‍ക്കുന്നവര്‍, ചിത്രങ്ങള്‍

എൽഡിഎഫിന് മേൽക്കൈ

എൽഡിഎഫിന് മേൽക്കൈ

എൽഡിഎഫിന് മേൽക്കയ്യുള്ള ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിൽ ധർമജന്റെ പിന്തള്ളി എൽഡിഎഫ് തന്നെ അധികാരം നിലനിർത്തുമെന്നാണ് ഫലം പ്രവചിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി പുരുഷൻ കടലുണ്ടിയാണ് മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചത്. 4101 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. എൻഡിഎ സ്ഥാനാർത്ഥിയായി ലിബിൻ ഭാസ്കറാണ് ഇത്തവണ ജനവിധി തേടിയത്.

 അവസരം ധർമജന്

അവസരം ധർമജന്

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കിടെയാണ് ധർമജൻ സ്ഥാനാർത്ഥിയാവാൻ സന്നദ്ധതയറിയിക്കുന്നത്. ഇതോടെ കോൺഗ്രസിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി ധർജൻ ബോൾഗാട്ടിയെ ഔദ്യോഗിക സ്ഥാനാർത്ഥിയായി യുഡിഎഫ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ ജനസേവനം കൂടുതൽ വിപുലീകരിക്കാൻ സഹായിക്കുമെന്നായിരുന്നു ധർമജന്റെ പ്രതികരണം.

കെപിസിസിയിൽ എതിർപ്പ്

കെപിസിസിയിൽ എതിർപ്പ്


ധർമ്മജൻ ബോൾഗാട്ടിയ്ക്ക് സീറ്റ് നൽകുന്നതിനെതിരെ ദളിത് കോൺഗ്രസും കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുമാണ് രംഗത്തെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമജനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് കത്ത് നൽകുന്ന സ്ഥിതി വരെയുണ്ടായെങ്കിലും എൽഡിഎഫിന്റെ കോട്ടയായ ബാലുശ്ശേരിയിൽ ധർമ്മജനെ മത്സരിപ്പിക്കാമെന്ന് യുഡിഎഫ് ഉറച്ച നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. കേരളം പിടിച്ചെടുക്കാൻ പുതുമുഖങ്ങളെയും സിനിമാ താരങ്ങളെയും ഇറക്കാനുള്ള കോൺഗ്രസ് തന്ത്രത്തിന്റെ ഭാഗമായാണ് ധർമ്മജനും ഇത്തവണ സീറ്റ് നൽകുന്നത്. ആദ്യം എറണാകുളം ജില്ലയിലെ വൈപ്പിനിൽ മത്സരിക്കാനായിരുന്നു ആദ്യം ചർച്ചകൾ നടന്നത്.

വികസനം ചർച്ചയാക്കി

വികസനം ചർച്ചയാക്കി

നാല് പതിറ്റാണ്ട് എൽഡിഎഫിന് അവസരം നൽകിയിട്ടും മറ്റ് നിയമസഭാ മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വികസന പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന് ചില കോണുകളിൽ വിമർശനമുയരുന്നത്. എന്നാൽ ധർമജനെ യുവനേതാവിനെ ഇറക്കിക്കൊണ്ടാണ് എൽഡിഎഫ് പോരിനിറങ്ങിയത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കൂടിയാണ് കെഎം സച്ചിൻ ദേവ്. എന്നാൽ മണ്ഡലം നിലനിർത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. യുവാക്കളിൽ നിന്ന് കൂടുതൽ വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്നാണ് മുന്നണി പുലർത്തുന്ന പ്രതീക്ഷ. ബാലുശ്ശേരിക്കാരനായ ലിബിൻ ബാലുശ്ശേരിയെയാണ് എൻഡിഎ സ്ഥാനാർത്ഥിയാക്കിയത്.

മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+