സർവ്വകലാശാല തഴഞ്ഞ ബോക്സിങ് താരം ജീവന് കോടതി തുണയായി: 75 കിലോ വിഭാഗത്തിൽ മത്സരിക്കാം
കോഴിക്കോട്: കോടതി വിധി അനുകൂലമായതോടെ ജീവന്‍ ജോസഫ് അന്തർ സർവ്വകലാശാല മീറ്റിൽ പങ്കെടുക്കും. ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയിട്ടും അന്തർ സർവ്വകലാശാല മീറ്റിൽ നിന്ന് കാലിക്കറ്റ് സർവ്വകലാശാല ജീവന്‍ ജോസഫിനെ ഒഴിവാക്കിയ തീരുമാനത്തിനെതിരായി കോഴിക്കോട് ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കൊടകര സഹൃദയ കോളജിലെ വിദ്യാർത്ഥിയും കാസർഗോഡ് സ്വദേശുമായ ജീവൻ ജോസഫ് അണ്ടർ 67 കിലോ വിഭാഗത്തിലായിരുന്നു നേരത്തെ ജീവൻ മത്സരിച്ചിരുന്നത്. ഈ വിഭാഗത്തിൽ ഇനി പങ്കെടുക്കാനാകില്ല. പകരം 75 കിലോ വിഭാഗത്തിൽ മത്സരിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. ഇത് ജീവനും അംഗീകരിച്ചു. എന്നാല്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന അണ്ടർ 67 കിലോ വിഭാഗം നഷ്ടമായതിന്റെ നിരാശയും താരം മറച്ച് വെക്കുന്നില്ല.
സർവകലാശാല ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം ലഭിച്ച ജീവനെ തഴഞ്ഞ് മൂന്നാം സ്ഥാനക്കാരനെ ദേശീയ മത്സരത്തിന് തെരഞ്ഞെടുത്തത് വലിയ വിവാദമായിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഒരു അഭിഭാഷകൻ നൽകിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ട്രയല്‍സിൽ ജീവനെക്കാള്‍ മികവ് കാട്ടിയെന്ന് പറഞ്ഞായിരുന്നു മൂന്നാം സ്ഥാനം നേടിയ താരത്തെ സർവ്വകലാശാല തിരഞ്ഞെടുത്തത്.

അതേസമയം. ജീവൻ ജോസഫിന് അവസരം ഒരിക്കലും നഷ്ടപ്പെട്ടുകൂടാ എന്ന് വാർത്ത അറിഞ്ഞയുടനെ ഉറപ്പിച്ചിരുന്നുവെന്ന് ഉന്നത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. കാലിക്കറ്റ് സർവ്വകലാശാല ഇന്‍റര്‍ കോളിജിയറ്റ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയ കായികതാരം ജീവൻ ജോസഫ് ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. ദേശീയ തലത്തിൽ 71-75 കിലോഗ്രാം വിഭാഗത്തിലായിരിക്കും ജീവൻ മത്സരിക്കുയെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ദേശീയ ബോക്‌സിംഗ് മത്സരത്തിൽ പങ്കെടുക്കാനുള്ള സെലക്ഷൻ ലിസ്റ്റിൽ നിന്ന് ജീവൻ ജോസഫിനെ ഒഴിവാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധിച്ചു എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് കാലിക്കറ്റ് വി സിയ്ക്കും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്കും നിർദേശം നൽകിയിരുന്നു. സർവ്വകലാശാലാ രജിസ്ട്രാർക്ക് കത്തും നൽകിയിരുന്നു.
സാങ്കേതിക ബുദ്ധിമുട്ടുകൾ ജീവൻ ജോസഫിനെ അറിയിക്കുകയും അവസരം നഷ്ടപ്പെടാതിരിക്കാൻ പകരം 71-75 കിലോ വിഭാഗത്തിൽ മത്സരിപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഈ വിഭാഗത്തിൽ മത്സരിക്കാൻ ജീവൻ ജോസഫ് തയ്യാറായതിൽ നിറഞ്ഞ സന്തോഷമുണ്ട്. ദേശീയ തലത്തിലും നിരവധി നേട്ടങ്ങൾ സ്വന്തമാക്കി ജീവിതത്തിൽ കൂടുതൽ അവസരങ്ങൾ ജീവൻ ജോസഫിന് തുറന്നു കിട്ടട്ടെ എന്ന് ആശംസിക്കുന്നു. ഉചിതമായ തീരുമാനം കാലതാമസം കൂടാതെ കൈക്കൊണ്ട കാലിക്കറ്റ് സർവ്വകലാശാലാ നേതൃത്വത്തിനും അഭിനന്ദനം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications