ശ്രീലങ്കയില്‍ ജീവന് നഷ്ടപ്പെട്ടവരുടെ ഓര്‍മയില്‍ സിഎസ്ഐ ഹാളില്‍ മതസൗഹാര്‍ദ്ദ സംഗമം
കോഴിക്കോട്: നൂറ്റാണ്ടുകള്‍ പഴക്കമുള്ള സിഎസ്ഐ കത്രീഡ്രല്‍ ദേവാലയത്തില്‍ അപൂര്‍വമായൊരു സ്നേഹക്കൂട്ടായ്മ അരങ്ങേറി. ദിവസങ്ങള്‍ക്കു മുന്‍പ് ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമായി നടന്ന ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയായി സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും കണ്ണികള്‍ കൂടുതല്‍ വിളക്കിച്ചേര്‍ത്തു പ്രതിരോധിക്കുക എന്നതായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യം. നഗരത്തിലെ വിവിധ ക്രിസ്ത്യന്‍ ദേവാലയങ്ങളിലെ പുരോഹിതന്മാരും മുസ്ലിം പള്ളികളിലെ ഇമാമുമാരും നേതാക്കളും ശ്രീരാമകൃഷ്ണ മഠത്തിലെ അധിപനുമാണ് ചടങ്ങില്‍ മുഖ്യാതിഥികളായി എത്തിയത്.
ഇവരെക്കൂടാതെ കോഴിക്കോട്ടെ മൂന്നു മതവിഭാഗങ്ങളില്‍പ്പെട്ട വിവിധ സംഘടനാ നേതാക്കളും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും വ്യവസായ, വാണിജ്യ രംഗത്തെ പ്രമുഖരും സാധാരണക്കാരും ഉള്‍പ്പെടെ നൂറോളം പേര് പള്ളിയില്‍ നടന്ന സ്നേഹ വിരുന്നില്‍ പങ്കാളികളായി. സിഎസ്ഐ കത്രീഡ്രല്‍ പള്ളിയുടെ വിശാലമായ മുറ്റത്തുവെച്ച് സമാധാനത്തിന്റെ പ്രതീകമായി ബഹുവര്‍ണ ബലൂണുകള്‍ പറത്തിക്കൊണ്ടാണ് ചടങ്ങിന് തുടക്കമിട്ടത്. സിഎസ്ഐ മലബാര്‍ ഇടവക ബിഷപ്പ് റവ. ഡോ. റോയ് മനോജ് വിക്ടര്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ദൈവിക സ്നേഹത്തെ കുറിച്ച് നാം ധാരാളം പറയുമെങ്കിലും കാണുമ്പോള്‍ പരസ്പരം പേടിക്കുന്ന കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. മനസ്സുകള്‍ക്കിടയിലെ ഭീതി ഇല്ലാതാക്കുവാന്‍ ഇത്തരം സ്നേഹക്കൂട്ടായ്മകള്‍ തുടര്‍ച്ചയായി നടക്കട്ടെയെന്നും ഇത് നല്ല നാളെയുടെ തുടക്കമായി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

വരുംകാലത്ത് ഇത്തരം കൂട്ടായ്മകള്‍ ആശ്രമങ്ങളിലും പള്ളികളിലുമെല്ലാം വ്യാപകമായി ഉണ്ടാവട്ടെയെന്ന് പാളയം മുഹ്യുദ്ദീന്‍ പള്ളി ഖതീബ് ഡോ. ഹുസൈന് മടവൂര്‍ പറഞ്ഞു. ബഹുസ്വര സമൂഹത്തില്‍ എങ്ങനെ നല്ല മതവിദ്യാഭ്യാസം സാധ്യമാക്കുമെന്നതിനെ കുറിച്ച് ഇത്തരം കൂട്ടായ്മകളിലൂടെ ആലോചിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഈ കൂട്ടായ്മ നമ്മുടെ നാടിന്റെ ചരിത്രത്തില്‍ കോഴിക്കോടിന്റെ മറ്റൊരു നാഴികക്കല്ലായി മാറട്ടെയെന്ന് ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ പറഞ്ഞു. ആളുകളെ അകറ്റുകയാണ് ഭീകരത ലക്ഷ്യംവെക്കുന്നതെങ്കില്‍ അടുപ്പിക്കുന്ന കൂട്ടായ്മകള്‍ വ്യാപകമാകട്ടെയെന്ന് വി പി അബ്ദുല്‍ ബഷീര്‍ പറഞ്ഞു. റവ. ഡോ. ടി ഐ ജെയിംസ് ആമുഖ ഭാഷണം നടത്തി. കൂട്ടായ്മയുടെ കോര്‍ഡിനേറ്റര്‍ മുസ്തഫ മുഹമ്മദ് സംസാരിച്ചു. സിഎസ്ഐ കത്രീഡ്രല്‍ അസി. വികാരി ഫാ. ബെര്‍നെറ്റ് നന്ദി പറഞ്ഞു.
പത്മശ്രീ ഡോ. കെകെ മുഹമ്മദ്, ഒ അബ്ദുല്ല, പി കെ അഹ്മദ്, സി പി കുഞ്ഞിമുഹമ്മദ്, എന്‍ജിനിയര്‍ മുഹമ്മദ് കോയ, സയ്യിദ് ഹാഷിം ശിഹാബ് പൂക്കോയ തങ്ങള്‍, ഫസല്‍ പൂക്കോയ തങ്ങള്‍, ബഷീര്‍ പട്ടേല്‍ത്താഴം, ഇ വി ഉസ്മാന് കോയ, റവ. ഫാദര്‍ വിന്‍സന്റ് മോസസ്, പി പി ഉമര്‍ ഫാറൂഖ് എന്നിവരും സിഹിതരായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications