കോഴിക്കോട് പുറമേരിയില്‍ കോവിഡ് ബാധിതന്റെ കട തല്ലിത്തകര്‍ത്തു; അലപിച്ച് മുഖ്യമന്ത്രിയും
കോഴിക്കോട്: കോഴിക്കോട് പുറമേരിയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ മത്സ്യവില്‍പ്പന കേന്ദ്ര സാമൂഹ്യ വിരുദ്ധര്‍ തല്ലത്തകര്‍ത്തു. പുറമേരി വെള്ളൂര്‍ റോഡിലുള്ള കടയാണ് ഇന്നലെ അര്‍ധരാത്രിയോടെ ആക്രമിക്കപ്പെട്ടത്. സംഭവത്തെ മുഖ്യമന്ത്രി പിണാറായി വിജയന് അപലപിച്ചു. പോലീസ് അന്വേഷണം പുരോഗമിക്കുന്നതായും കുറ്റവാളികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് നാദാപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഷട്ടറും മത്സ്യം വില്‍ക്കുന്ന സ്റ്റാന്റും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. മത്സ്യവ്യാപാരിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനാല്‍ ഇദ്ദേഹത്തിന്റെ പിതാവാടക്കം നിരീക്ഷണത്തിലാണ്. അതിനാല്‍ സംഭവത്തില്‍ പോലീസിന് കൃത്യമായ മൊഴി രേഖപ്പെടുത്താനായിട്ടില്ല. ലൈസന്‍സി വന്നാലുടന്‍ മൊഴിയെടുക്കുമെന്ന് നാദാപുരം പോലീസ് അറിയിച്ചു.
മത്സ്യ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ നാദാപുരം, പുറമേരി, കുന്നുമ്മല്‍, കുറ്റ്യാടി പഞ്ചായത്തുകളും വടകരയിലെ ചില പ്രദേശങ്ങളും കണ്ടൈന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി ഗതാഗതം അടക്കം നിരോധിച്ചിരുന്നു. സമീപ പ്രദേശങ്ങളിലെ മത്സ്യമാര്‍ക്കറ്റിലെ വ്യാപാരികളോട് നിരീക്ഷണത്തില്‍ പോവാനും പറഞ്ഞിരുന്നു. ഇതില്‍ വൈരാഗ്യം ഉള്ള ആരെങ്കിലുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
അതേസമയം കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു അഞ്ച് പേര് ഇന്ന് രോഗമുക്തരായിട്ടുമുണ്ട്. വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും ചെന്നൈയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ പുതുതായി വന്ന 557 പേര് ഉള്‍പ്പെടെ 7561 പേര് നിരീക്ഷണത്തിലുണ്ട്. ഇതുവരെ 32,682 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 31 പേര് ഉള്‍പ്പെടെ 125 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 96 പേര് മെഡിക്കല്‍ കോളേജിലും 29 പേര് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 33 പേര് ഡിസ്ചാര്‍ജ്ജ് ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Recommended Video
കേരളത്തിലിന്ന് 3 കൊവിഡ് മരണം! രോഗികളുടെ എണ്ണത്തിലും കുതിപ്പ്, ഇന്ന് 94 പേർക്ക് കൊവിഡ്!
ബിജെപി എംഎല്‍എമാര്‍ സിദ്ധരാമയ്യയെ കണ്ടു; യെഡിയൂരപ്പയ്ക്ക് ഉള്‍ക്കിടിലം!! കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്?
പ്രതിസന്ധിയില്‍ തളരില്ല; കൂടുതല്‍ നിയമനങ്ങളുമായി ഓല, 75 ലധികം സ്ഥാപനങ്ങളില്‍ റിക്രൂട്ട്മെന്റ്