റിബേഷാണ് സ്ക്രീന്‍ഷോട്ട് നിർമ്മിച്ചതെന്ന് തെളിഞ്ഞാല്‍ 24 ലക്ഷം ഇനാം: വെല്ലുവിളിച്ച് ഡിവൈഎഫ്ഐ
കണ്ണൂർ: വടകരയിലെ വിവാദ കാഫിർ സ്ക്രീന്‍ഷോട്ട് വിഷയത്തില്‍ റിബേഷിനെ പിന്തുണച്ചും രാഷ്ട്രീയ എതിരാളികളെ വെല്ലുവിളിച്ചും ഡി വൈ എഫ് ഐ. കേസ് അന്വേഷണം പൂർത്തിയാകുമ്പോള്‍ പ്രതിസ്ഥാനത്ത് വരിക ലീഗും കോൺഗ്രസും ആയിരിക്കുകയെന്നും റിബേഷിനെതിരെ നടക്കുന്നത് വിദ്വേഷ പ്രചാരണമെന്നുമാണ് ഡി വൈ എഫ് ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്.
കാഫിർ സ്ക്രീൻ ഷോട്ട് പോസ്റ്റുണ്ടാക്കിയത് റിബേഷാണെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ ഇനാം നല്‍കാമെന്ന് വ്യക്തമാക്കി ഡി വൈ എഫ് ഐ വടകര ബ്ലോക്ക് കമ്മിറ്റിയും രംഗത്ത് എത്തിയിട്ടുണ്ട്. ഡി വൈ എഫ് ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റാണ് അധ്യാപകന്‍ കൂടിയായ റിബേഷ്. സ്‌ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് റിബേഷ് ആണെന്നാണ് പൊലീസ് റിപ്പോർട്ട്.

റിബേഷിന്റെ ഫോണ്‍ ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെ മാധ്യമങ്ങളും ലീഗ് കോണ്‍ഗ്രസ് നേതൃത്വും റിബേഷിനെ പ്രതിയാക്കുകയാണ്. റിബേഷിന്റെ കാര്യത്തില്‍ സംഘടനയ്ക്ക് ഉത്തരവാദിത്തമുണ്ട്. അനാവശ്യമായി ക്രൂശിക്കാന്‍ അനുവദിക്കില്ലെന്നും ഡി വൈ എഫ് ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
അതേസമയം ഡി വൈ എഫ് ഐയുടെ മറുപടിക്ക് വെല്ലുവിളിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫും രംഗത്ത് വന്നു. പ്രതികളെ പിടിക്കേണ്ടത് ജനങ്ങളുടെ ചുമതലയല്ല ക്യാപ്റ്റൻ കൈകാര്യം ചെയ്യുന്ന പോലീസാണെന്നാണ് വിപി ദുല്‍ഖിഫ് ഫേസ്ബുക്കില്‍ കുറിക്കുന്നത്.
'ഡി വൈ എഫ് ഐ നാണം ഉണ്ടോ നിങ്ങൾക്ക് വർഗീയവാദിയായ റിബേഷിനെ പോലെ പോലെയുള്ള കൊടും ക്രിമിനലിനെ സംരക്ഷിക്കാൻ. ഡി വൈ എഫ് ഐയുടെ 25 ലക്ഷം രൂപ റിബേഷ് മാസ്റ്റർക്ക് തന്നെ നൽകാം. പ്രതികളെ പിടിക്കേണ്ടത് ജനങ്ങളുടെ ചുമതലയല്ല ക്യാപ്റ്റൻ കൈകാര്യം ചെയ്യുന്ന പോലീസാണ്. നിങ്ങളുടെ ഈ ജൽപ്പനങ്ങൾ കേരളത്തിലെ ജനങ്ങൾ പുച്ഛിച്ചു തള്ളിക്കളയും.' ദുല്‍ഖിഫ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, നേരത്തെ ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ നേതൃത്വവും റിബേഷിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടത് സ്ഥാനാർത്ഥിക്കെതിരെ വ്യാപകമായ വ്യാജ പ്രചരണം നടന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് എൽ.ഡി.എഫ് നേതൃത്വം കൊടുത്ത പരാതിയിൽ തന്നെ 17 ഓളം കേസുകൾ പോലീസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തിവരികയും ചെയ്യുകയാണ്. ഇതുവരെ പലതിലും അന്വേഷണം പൂർത്തീകരിച്ച് കുറ്റവാളിയെ കണ്ടെത്തിയിട്ടില്ലെന്നും ഡി വൈ എഫ് ഐ ജില്ലാ നേതൃത്വം വ്യക്തമാക്കി.
എന്നാൽ ഇപ്പോൾ ഡി വൈ എഫ് ഐ നേതാക്കൾക്കെതിരെ തെറ്റായ പ്രചരണം സാമൂഹ്യമാധ്യമങ്ങളെ ഉപയോഗ പ്പെടുത്തി വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഈ കള്ള പ്രചരണം പൊതുസമൂഹം തള്ളിക്കളയണമെന്നം തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ്












Click it and Unblock the Notifications