ആർഎംപി സ്ഥാനാർത്ഥിയായി അലൈന്‍ ഷുഹൈബിന്‍റെ പിതാവ്; യുഡിഎഫ് പിന്തുണ പ്രതീക്ഷിച്ച് നേതാക്കള്‍
കോഴിക്കോട്: പന്തീരാങ്കാവ് മവോയിസ്റ്റ് കേസില്‍ യുഎപിഎ ചുമത്തി ദേശീയ അന്വേഷണ ഏജന്‍സ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിന്‍റെ പിതാവ് ഷുഹൈബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മത്സരിക്കുന്നു. ആര്‍എംപി ടിക്കറ്റിലാണ് ഷുഹൈബിന്‍റെ മത്സരം. കോർപ്പറേഷനിൽ അറുപത്തിയൊന്നാം വാർഡായ വലിയങ്ങാടിയിലാണ് ഷുഹൈബ് ജനവിധി തേടുന്നത്.
വിവി രാജേഷിനെ ജയിപ്പിക്കാന്‍ ബിജെപി-കോണ്‍ഗ്രസ് ധാരണ: ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്ന് സിപിഐ
നേരത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഷുഹൈബ്. അലന്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായതിന് പിന്നാലെ പാര്‍ട്ടിയുമായി അകല്‍ച്ചയിലായിരുന്നു കുടുംബം. പോലിസിന്റെ കരിനിയമത്തിനെതിരാണ് ഷുഹൈബിന്റെ സ്ഥാനാർത്ഥിത്തമെന്ന് ആർഎംപി അറിയിച്ചു. എല്‍ജെഡിയുടെ തോമസ് മാത്യുവാണ് വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫ് ഇതുവരെ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ഷുഹൈബിന് യുഡിഎഫ് പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ യുഡിഎഫ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അറസ്റ്റിലാകുമ്പോൾ സിപിഎം അംഗമായിരുന്ന അലനെ പിന്നിട് പാർട്ടി പുറത്താക്കിയിരുന്നു. അതേസമയം, രാഷ്ട്രീയ മാറ്റം സംബന്ധിച്ച് ഒരു ആലോചനയും ഇല്ലെന്നാണ് താഹയുടെ കുടുംബം അറിയിച്ചത്.
Recommended Video
ജോസ് കെ മാണിക്ക് അപ്രതീക്ഷിത തിരിച്ചടി; കൂട്ടരാജി, ഇനി പിസി ജോര്‍ജിന്റെ ജനപക്ഷത്തിനൊപ്പം
കോട്ടയത്ത് സിപിഐക്ക് തനിവഴി ; പിന്നോട്ടില്ലെന്ന് ജോസ് പക്ഷം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്