കാപ്പാട്-തുഷാരഗിരി ടൂറിസ്റ്റ് ഹൈവേ യാഥാര്‍ഥ്യമാകുന്നു; ആദ്യഘട്ടം വെള്ളിയാഴ്ച ഉദ്ഘാടനം
താമരശേരി: കാപ്പാട്-തുഷാരഗിരി- അടിവാരം ടൂറിസ്റ്റ് ഹൈവേയുടെ ഒന്നാം ഘട്ടാമയ ചിപ്പിലിത്തോട്-വട്ടച്ചിറ-തുഷാരഗിരിറോഡ് (എസ്എച്ച 68) വെള്ളിയാഴ്ച പകല്‍ 11ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നാടിനു സമര്‍പ്പിക്കും. കോടഞ്ചേരി വട്ടച്ചിറയില്‍ നടക്കുന്ന ചടങ്ങില്‍ ജോര്‍ജ്ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ചിപ്പിലിത്തോട് 29-ാം മൈലില്‍ നിന്നാരംഭിച്ച് തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്നതാണ് 5 കി.മി ദൈര്‍ഘ്യമുള്ള റോഡ്. 20 കോടി ചെലവഴിച്ച് 12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിച്ചിട്ടുള്ളത്.
നട
അടച്ച്
ശുദ്ധിക്രിയ
നടത്തിയതിന്
കാരണം
യുവതീപ്രവേശമല്ല;
അത്
ഉത്തരവാദിത്തം,
തന്ത്രി
വിശദീകരണം
നൽകി
2008ല്‍
ജോര്‍ജ്
എം
തോമസ്
എംഎല്‍എയുടെ
നേതൃത്വത്തില്‍
നടത്തിയ
സാധ്യത
പഠനമാണ്
പുതിയ
റോഡിന്റെ
നിര്‍മ്മാണത്തിന്
അടിസ്ഥാനം.
തുടര്‍ന്ന്
2009ല്‍
വി
എസ്
സര്‍ക്കാറിന്റെ
കാലത്ത്
14
കോടി
രൂപ
റോഡ്
നിര്‍മ്മാണത്തിന്
ആദ്യം
അനുവദിച്ചു.
റോഡിന്
അഞ്ച്
ഏക്കറോളം
ഭൂമി
പ്രദേശവാസികള്‍
സൗജന്യമായി
വിട്ടു
നല്‍കുകയും
ചെയ്തു.
നിലവിലെ
സര്‍ക്കാര്‍
അനുവദിച്ച
6
കോടിയും
ഉപയോഗിച്ചാണ്
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയത്.
ഹൈവേയുടെ രണ്ടാംഘട്ടമായ 10 കി.മി. വരുന്ന തുഷാരഗിരി - കോടഞ്ചേരി റോഡിന്റ നിര്‍മ്മാണം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. ഓമശ്ശേരി-കോടഞ്ചേരി റോഡിന്റ വികസനമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്.