വലിയ പിഴ ചുമത്തി രസീതില്‍ കാണിക്കാതെ വെട്ടിപ്പ്, കൈക്കൂലി; മെഡിക്കല്‍ കോളെജ് എസ്ഐക്ക് സസ്പെന്ഷന്
കോഴിക്കോട്: നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്ന മെഡിക്കല്‍ കോളെജ് എസ്ഐ എ. ഹബീബുല്ലയ്ക്ക് സസ്പെന്ഷന്. ഇത്തവണ കൈക്കൂലി വാങ്ങിയ സംഭവങ്ങളിലാണ് സസ്പെന്ഷന്. വിവിധ കൈക്കൂലി കേസുകളില്‍ ഹബീബുല്ലയുടെ പങ്ക് വ്യക്തമായതായി സിറ്റി പൊലീസ് കമ്മിഷണര്‍ കെ. സഞ്ജയ് കുമാര്‍ ഗുരുദീന് അറിയിച്ചു.
കൈക്കൂലി വാങ്ങി എസ്ഐ കേസുകള്‍ ഒതുക്കുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. തുടര്‍ന്നു രഹസ്യാന്വേഷണ സംഘം എസ്ഐയുടെ പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കമ്മിഷണര്‍ക്കു സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷണറുടെ നടപടി.

വാഹന പരിശോധനയ്ക്കിടെ വലിയ പിഴ ചുമത്തുകയും തുടര്‍ന്നു രസീതില്‍ തുക കുറച്ചു വെട്ടിപ്പു നടത്തുന്നതായും പരാതിയുണ്ട്. മുന്‍പും എസ്ഐക്കെതിരെ വിവിധ പരാതികള്‍ ഉയര്‍ന്നിരുന്നു. 2017ല്‍ യുവാവിനെ മര്‍ദിച്ച് അവശനാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ അനിശ്ചിതകാല ഉപവാസം ഉള്‍പ്പെടെ സംഘടിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ ഇപ്പോള്‍ മനുഷ്യാവകാശ കമ്മിഷന്റെ കേസ് നടക്കുന്നുണ്ട്. ഇതിനിടെയാണ് പുതിയ സംഭവത്തില്‍ സസ്പെന്ഷന്.
More From
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications