പെണ്ണുകാണാന്‍ വന്നവരുടെ ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ നീണ്ടു: അവശയായ പെണ്‍കുട്ടി ആശുപത്രിയില്‍
കോഴിക്കോട്: പെണ്ണുകാണല്‍ ചടങ്ങിനിടെ കോഴിക്കോട് നാദാപുരത്ത് നാടകീയ സംഭവങ്ങള്‍. പെണ്ണുകാണാന്‍ വന്നവരുടെ മാനസിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ഇതേ തുടർന്ന് യുവതിയുടെ ബന്ധുക്കള്‍ പെണ്ണുകാണാന്‍ വന്ന സംഘത്തിലെ പുരുഷന്മാരെബന്ദിയാക്കുകയും വാഹനം പിടിച്ച് വെക്കുകയും ചെയ്തു. വാണിമേൽ ഭൂമിവാതുക്കൽ അങ്ങാടിക്കടുത്ത് വെള്ളിയാഴ്ചയാണ് സംഭവം. വിലാതപുരത്തുനിന്നുള്ള യുവാവിന്റെ ബന്ധുക്കളായിരുന്നു പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്.
രണ്ടുദിവസം മുമ്പ് യുവാവും സഹോദരനും സഹോദരിയും വീട്ടിലെത്തി പെൺകുട്ടിയെ കണ്ടിരുന്നു. ഇവർക്ക് ഇഷ്ടമായതിനെ തുടർന്നാണ് കൂടുതല്‍ ആളുകള്‍ അടങ്ങുന്ന സംഘം വീണ്ടും പെണ്‍വീട്ടിലേക്ക് എത്തിയത്. സംഘത്തില്‍ 25 ലേറെ പേരെ വരുന്ന സ്ത്രീകള്‍ പെണ്‍കുട്ടിയുമായി ഒരു റൂമില്‍ കയറി വാതില്‍ അടച്ച് 'ഇന്റർവ്യൂ' നടത്തുകയായിരുന്നു. ഇത് മണിക്കൂറുകള്‍ നീണ്ടതോടെ പെണ്‍കുട്ടി അവശ നിലയിലാവുകയായിരുന്നു. ഇതിന് ശേഷം വിഭവസ സമൃദ്ധമായ ഭക്ഷണവും ഇവർ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും കഴിച്ചു. എന്നാല്‍ ബന്ധത്തെ കുറിച്ച് ഒന്നുകൂടെ ആലോചിക്കണമെന്ന് ചെക്കന്റെ വീട്ടുകാർ പറഞ്ഞതോടെ രംഗം വഷളാവുകയായിരുന്നു.

യുവാവിന്റെ ബന്ധുക്കളുടെ ഈ നിലപാടില്‍ അരിശം കയറിയ ഗൃഹനാഥൻ സംഘത്തിലുള്ളവർക്കെതിരേ രംഗത്തെത്തി. ആരെയും തല്ക്കാലം പുറത്തുവിടില്ലെന്ന് പറഞ്ഞ അദ്ദേഹം വീടിന്റെ ഗേറ്റടച്ചു. ഇതോടെ സംഘത്തിലുള്ള സ്ത്രീകള്‍ ഭയപ്പെടുകയും തുടർന്ന് നാട്ടുകാരുടെ അഭിപ്രായം പരിഗണിച്ച് അവരെ മാത്രം പുറത്ത് വിടുകയുമായിരുന്നു. എന്നാല്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു രണ്ട് പുരുഷന്മാരെ മണിക്കൂറുകളോളം വീട്ടില്‍ തടഞ്ഞുവെച്ചു. സംഘമെത്തിയ കാറുകളിൽ ഒന്ന് വിട്ടുകൊടുത്തില്ല. പ്രശ്നപരിഹാരത്തിനായി മഹല്ലും സ്ഥലത്തെ രാഷ്ട്രീയ പാർട്ടികളും ഇടപെടുന്നുവെന്നാ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, പെണ്ണുകാണല്‍ ചടങ്ങിന്റെ പേരില്‍ ഇത്തരം ചെയ്തികള്‍ വ്യാപകമാണെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കുന്നത്. ഒരു മണിക്കൂറിലേറെയാണ് 25 ലേറെ വരുന്ന ഒരു സംഘത്തിന്റെ ചോദ്യം ചെയ്യലിന് തന്റെ മകള്‍ വിധേയമായത്. ഇത് അവളുടെ മാനസിക നില മോശമാക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരികയും ചെയ്താണ് തന്നെ കൂടുതല്‍ പ്രകോപിതനാക്കിയത്. ഇനി ഇങ്ങനെ ഒരു അവസ്ഥ മറ്റൊരു പെണ്‍കുട്ടിക്ക് ഉണ്ടാവാന്‍ പാടില്ല. ഈ ഒരു ഉദ്ദേശ്യത്തിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങേണ്ടി വന്നതെന്നും പെൺകുട്ടിയുടെ പിതാവിന്റെ വിശദീകരണം. മകളുടെ വിവാഹം ആലോചനകള്‍ സംബന്ധിച്ചായിരുന്നു പ്രവാസിയായ ഇദ്ദേഹം നാട്ടിലെത്തിയത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications