എംഎസ്എഫില്‍ പൊട്ടിത്തെറി: സംസ്ഥാന പ്രസിഡന്റിന്റെ തീരുമാനം റദ്ദാക്കി ഹരിത സംസ്ഥാന സമിതി
കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയില്‍ പൊട്ടിത്തെറി. മലപ്പുറം ജില്ലാ കമ്മിറ്റി പ്രഖ്യാപനത്തെ തള്ളി സംസ്ഥാന സമിതി തന്നെ പരസ്യമായി രംഗത്ത് വന്നതോടെയാണ് നേതാക്കള്‍ തമ്മിലുള്ള വിള്ളല്‍ പരസ്യമായ പൊട്ടിത്തെറിയിലേക്ക് എത്തിയത്. സംഘടനയുമായി ബന്ധമില്ലാത്തവരാണ് പുതിയ കമ്മറ്റി പ്രഖ്യാനത്തിന് പിന്നിലെന്നാണ് സംസ്ഥാന സമിതി വിശദീകരിക്കുന്നത്.
എം എസ് എഫിൻ്റെ ജില്ലാ കമ്മിറ്റിയുമായി ആശയവിനിമയം നടത്തിയതിനു ശേഷം ഹരിതയുടെ ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളെ ഹരിതയുടെ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്ത് പ്രഖ്യാപിക്കുന്നതാണ് കീഴ്വഴക്കമെന്നും സംസ്ഥാന സമിതി വ്യക്തമാക്കുന്നു.

എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മറ്റി പ്രഖ്യാപിച്ച പുതിയ ഭാരവാഹികളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും പഴയ കമറ്റി തന്നെ തുടരും. മേൽ കീഴ്വഴക്കത്തിന് വിരുദ്ധമായി ചിലർ ഹരിതയുടെ മലപ്പുറം ജില്ലാ കമ്മിറ്റി എന്ന പേരിൽ ഒരു സംഘം ആളുകളെ പ്രഖ്യാപിച്ചതായി കാണുന്നു. പ്രസ്തുത സംഘത്തിന് ഹരിതയുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ഹരിത സംസ്ഥാന സമിതി അറിയിക്കുന്നത്.

2018 ൽ തെരഞ്ഞെടുക്കപ്പെട്ട നജ്വ ഹനീന പ്രസിഡൻറ്, എം. ഷിഫ ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിയാണ് നിലവിൽ പ്രാബല്യത്തിലുള്ള ഹരിതയുടെ ഔദ്യോഗികമായ മലപ്പുറം ജില്ലാ കമ്മിറ്റി എന്നും സംസ്ഥാന സമിതി വ്യക്തമാക്കുന്നു. ഇന്നേവരെ ഹരിതയുടെ ഒരു യോഗത്തിനു പോലും പങ്കെടുക്കാത്ത, മറ്റൊരു സംഘടനയിൽ പ്രവർത്തിച്ചുപോരുന്ന, എം എസ്. എഫിൻ്റെ പ്രായപരിധി കഴിഞ്ഞ ആളുകളാണ് പുതിയ ജില്ലാ കമ്മറ്റിയില്‍ ഉള്ളതെന്നും സംസ്ഥാന സമിതി ഇറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

അഡ്വ: കെ.തൊഹാനി (പ്രസിഡന്റ്), എം.പി.സിഫ്വ (ജനറൽ സെക്രട്ടറി),
സഫാന ഷംന (ട്രഷറർ), ഫാത്തിമ ലമീസ്, ബുഷ്റ.ഇ.കെ, രഞ്ജുഷ.എം, ഷമീമ തസ്നി.എൻ.കെ, ഷിബ്ല യാസ്മിൻ (വൈസ് പ്രസിഡന്റുമാർ),ഹജിഷ തസ്നി, സൂര്യ രവീന്ദ്രൻ, അഖില മമ്പാട്, ഷഹാന ഷർത്തു, ഷബ്ന, ഷഫ്ന പാലോളി (സെക്രട്ടറിമാർ) എന്നിവരായിരുന്നു ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ ഭാരവാഹികള്‍.

എന്നാല്‍ എംഎസ്എഫുമായി യാതൊരു ബന്ധവുമില്ലെന്ന് മാത്രമല്ല ഒരു നേതാവിന്റെ വ്യക്തി താല്പര്യത്തിന് വേണ്ടി കെ എസ് യു നേതാവായിരുന്ന ചിലരെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയെന്ന ആരോപണവുമായി എംഎസ്എഫ് പ്രവര്‍ത്തകര്‍ തന്നെ രംഗത്ത് വരികയായിരുന്നു. ഒരു നേതാവിന്റെ പേര് എടുത്ത് പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പഠിക്കുന്ന കോളജിലെ അധ്യാപികയാണ് മലപ്പുറത്തെ പുതിയ ഹരിത പ്രസിഡന്റെന്നും ഇന്റേണല്‍ മാര്‍ക്ക് തരപ്പെടുത്താനാണ് പുതിയ നിയമനമെന്നാണ് പ്രചരിക്കുന്ന പ്രധാന ആക്ഷേപം. മലപ്പുറത്തെ നേതാക്കന്മാരെല്ലാം പിന്‍വാതിലിലൂടെയാണ് കയറുന്നതെന്ന ചോദ്യവും സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ലീഗ് സൈബര്‍ പോരാളിയായ ഒരാള്‍ ചോദിക്കുന്നു.
Recommended Video

പുതിയ കമ്മിറ്റിയിലെ പ്രസിഡണ്ട് എം.പി സഫ് വ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെറിയമുണ്ടം പഞ്ചായത്തില്‍ നിന്നും കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച സ്ഥാനാര്‍ത്തിയാണ്. അതേസമയം സംസ്ഥാന സമിതിയുടെ അറിയിപ്പ് വന്നതിന് പിന്നാലെ പുതിയ കമ്മിറ്റിയിലെ വൈസ് പ്രസിഡന്റുമാരായ ഫാത്തിമ ലമീസ്, ബുഷ്റ ഇ.കെ, ഫര്‍സാന എന്നിവര്‍ രാജിവെച്ചു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications