കോഴിക്കോട്ട് 500 കോടിയുടെ നാശനഷ്ടമെന്ന് പ്രാഥമിക കണക്ക്; നിയന്ത്രണ വിധേയം, ഒറ്റപ്പെട്ടവരായി ആരുമില്ല
കോഴിക്കോട്: ജില്ലയിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും. 500 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായാണ് നടക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ ഏകോപനം ഫലവത്തായി. കാര്യങ്ങള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും ഒറ്റപ്പെട്ടവരായി ആരുമില്ലെന്നും മന്ത്രിമാര്‍ അറിയിച്ചു.
രക്ഷാപ്രവർത്തനത്തിന്
കൂടുതൽ
സൈനീക
ബോട്ടുകൾ
കേരളത്തിലെത്തും,
വെള്ളിയാഴ്ച
രക്ഷപ്പെടുത്തിയത്
82442
പേരെ
ജീവന്‍
രക്ഷിക്കാന്‍
എല്ലാ
സുരക്ഷക്രമീകരണങ്ങളും
സ്വീകരിച്ചിട്ടുണ്ട്.
എല്ലാ
ക്യാമ്പുകളിലും
സര്‍ക്കാര്‍
ഉദ്യോഗസ്ഥരും
രാഷ്ട്രീയ
കക്ഷി
പ്രതിനിധികളും
സന്നദ്ധസംഘടന
പ്രവര്‍ത്തകരും
സജീവമായി
രംഗത്തുണ്ട്.
ഉദ്യോഗസ്ഥര്‍
നല്‍കുന്ന
നിര്‍ദേശങ്ങള്‍
പൊതുജനങ്ങള്‍
പാലിക്കേണ്ടതാണ്.
ആവശ്യാനുസരണം കുടിവെള്ളം, ഭക്ഷണം എന്നിവ ക്യാമ്പുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭക്ഷണം, വസ്ത്രം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ തദ്ദേശസ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ക്യാമ്പുകള്‍ അവസാനിച്ച് തിരിച്ചു പോകുന്ന വാര്‍ഡുകളില്‍ ശുചീകരണത്തിന് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ടീം രൂപീകരിക്കും. പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ തുടങ്ങി മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും 24 മണിക്കൂറും സേവനസന്നദ്ധരായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കലക്ടര്‍ യു.വി ജോസ്, സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ബിജു, സബ് കലക്ടര്‍ വി.വിഘ്‌നേശ്വരി, അസിസ്റ്റന്റ് കലക്ടര്‍ കെ.എസ് അഞ്ജു, സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name
of
Donee:
CMDRF
Account
number
:
67319948232
Bank:
State
Bank
of
India
Branch:
City
branch,
Thiruvananthapuram
IFSC
Code:
SBIN0070028
Swift
Code:
SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.