കോഴിക്കോട്ട് മഴ കനക്കുന്നു; ജാഗ്രത പാലിക്കണം: ജില്ലാ കലക്ടര്‍
കോഴിക്കോട്: കേരള ലക്ഷദ്വീപ് തീരങ്ങളില്‍ കനത്ത മഴ തുടരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കേണ്ടതാണ്. കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കുന്നതിനായി വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കേണ്ടതാണ്. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.

നിലവില്‍ നദികളിലെ ജലനിരപ്പ് അപായകരമല്ല. എങ്കിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതായി കേന്ദ്ര ജല കമ്മിഷന് അറിയിച്ച സാഹചര്യത്തില്‍ നദീതീരങ്ങളിലേക്കും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്. മലയോര മേഖലകളിലേക്ക് രാത്രിയില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. പുഴകളിലും ജലാശയങ്ങളിലും കുളിക്കാനിറങ്ങുന്നതും ഒഴിവാക്കുന്നതാണ് ഈ സമയത്തു ഉചിതമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം ജില്ലയുടെ മലയോര മേഖലയില്‍ ശക്തമായ കാറ്റും മഴയും. ഇന്നലെ വനാന്തര്‍ ഭാഗങ്ങളിലെ കനത്ത മഴയില്‍ കുറ്റ്യാടി പുഴയില്‍ കൈവഴികള്‍ എന്നിവ നിറഞ്ഞ് കവിഞ്ഞു. തൊട്ടില്‍പ്പാലം, കടന്തറപ്പുഴ, ചെറുപുഴ, എന്നിവയാണ് നിറഞ്ഞത്. കുറ്റ്യാടി പക്രംതളം, ചുരം റോഡിലെ മുടിപ്പില്‍ വളവുകളും ഭീഷണിയിലാണ്. മരങ്ങള്‍ പൊട്ടിവീണത് വൈദ്യുതി തടസ്സത്തിനും കാരണമായി. ചുരം റോഡിലെ അഴുക്കുചാലുകള്‍ ശുചീകരിക്കാത്തത് കൊണ്ട് മണ്ണും കല്ലും വന്ന് മഴവെള്ളം റോഡില്‍ കെട്ടികിടക്കുന്നതും അരികുകളില്‍ കാട് മൂടിയതുമാണ് കാരണം. കഴിഞ്ഞ ദിവസം ചുരും റോഡില്‍ മണ്ണിടിച്ചിലുണ്ടായപ്പോള്‍ സന്ദര്‍ശനം നടത്തിയ അധികൃതര്‍ അഴുകുചാല് വൃത്തിയാക്കുമെന്ന് പറഞ്ഞിരുന്നു.
അതേസമയം ഇത്തവണ ജില്ലകളിലെല്ലാം മഴ കുറവാണ് കിട്ടിയത്. കാലവര്‍ഷം ദുര്‍ബലമായിരുന്നു. കോഴിക്കോട്ട് ഇത്തവണ 438.6 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ഇത് കഴിഞ്ഞ തവണത്തേക്കാള്‍ 50 ശതമാനം കുറവാണ്. 1974ന് ശേഷം ഇത്രയും മഴ കുറയുന്നത് ആദ്യമായിട്ടാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. സാധാരണ ജൂലായിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കാറുള്ളത്. രണ്ടാം സ്ഥാനം എപ്പോഴും ജൂണ്‍ മാസത്തിനായിരിക്കും. ജൂണില്‍ സംസ്ഥാനത്ത് ദിവസം ശരാശരി 22 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടതാണ്. ഇത്തവണ കിട്ടിയത് 10 മില്ലിമീറ്റര്‍ മാത്രമാണ്. മഹാരാഷ്ട്ര തീരത്തിന് സമീപം ഒരു ന്യൂനമര്‍ദം മാത്രം രൂപപ്പെട്ടത്. കേരളത്തിലെ മഴയെ ബാധിച്ചുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.
-
ചുട്ടുപൊള്ളി കേരളം.. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, താപനില 40 ഡിഗ്രി സെല്‍ഷ്യസിലേക്ക്! -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications