ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്; വൃത്തിഹീനമായ ഫാമുകള്‍ക്കും അറവുശാലകള്‍ക്കും പിടിവീഴും
കോഴിക്കോട്: കോഴിഫാമുകളും അറവുശാലകളും നിയമങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടെന്നും മനുഷ്യജീവന് അപകടകരമായ നടപടികള്‍ ഇത്തരം സ്ഥാപനങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുമുള്ള നിര്‍ദ്ദേശം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷന് അറിയിച്ചു.
വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന കോഴിഫാമുകളും അറവുശാലകളും ഉണ്ടാക്കുന്ന ഗുരുതര പരിസ്ഥിതി പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്.

പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ചമ്പാടിലുള്ള ചിക്കന്‍സ്റ്റാളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇക്കഴിഞ്ഞ ജൂലൈ 12 ന് നടത്തിയ മിന്നല്‍ പരിശോധനയാണ് വാര്‍ത്തയായത്. ചിക്കന്‍ സ്റ്റാളിന് പഞ്ചായത്തിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ലൈസന്‍സുണ്ടെന്ന് ഇരു സ്ഥാപനങ്ങളും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സ്റ്റാളിനെതിരെ ഉയര്‍ന്ന പരിസ്ഥിതി നിയമ ലംഘനങ്ങള്‍ തെറ്റാണെന്ന് പഞ്ചായത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തിയതായി ഭക്ഷ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ചകള്‍ പരിഹരിക്കുന്നതുവരെ സ്ഥാപനം അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ചിരുന്നു.20,000 രൂപ പിഴ ഒടുക്കിയിട്ടുണ്ട്.
ഇപ്പോള്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം ഭക്ഷ്യ സിവില്‍ സപ്ലൈസ് ജില്ലാ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം നല്കിയിട്ടുള്ളതായി ഭക്ഷ്യ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
നേരത്തെ കോഴിക്കോട് സൗത്ത് ബീച്ചില്‍ നീന്തല്‍ക്കുളം നിര്‍മ്മാണത്തിനായി ഏറ്റെടുത്ത സ്ഥലവും മുടക്കിയ ലക്ഷങ്ങളും വാങ്ങിയ സാധനങ്ങളും പാഴായെന്ന ഗുരുതര പരാതിയെ കുറിച്ച് നേരിട്ട് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് തീരുമാനിച്ചു. കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
1.55 ഏക്കര്‍ സ്ഥലമാണ് നീന്തല്‍കുളം നിര്‍മ്മിക്കാന്‍ സ്പോര്‍ട്ടസ് കൗണ്‍സിലിന് പാട്ടത്തിന് അനുവദിച്ചത്. 1999 മുതല്‍ 2019 വരെ പാട്ട കുടിശികയായ 6,93,27,650 രൂപ ഈടാക്കാന്‍ 2019 ഫെബ്രുവരി 11 ന് നോട്ടീസ് നല്‍കിയെങ്കിലും ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ഉത്തരവ് ലഭിച്ചതിനാല്‍ നിര്‍ത്തിവച്ചു.
സ്ഥലം പോര്‍ട്ട് ഏറ്റെടുത്ത് വലിയൊരു ഭാഗം ബീച്ച് സൗന്ദര്യവത്ക്കരണത്തിനായി ഉപയോഗിച്ച് കഴിഞ്ഞു. എന്നാല്‍ 2018 മാര്‍ച്ച് 30 വരെയുള്ള പാട്ടക്കരാര്‍ തുക സ്പോര്‍ട്ട്സ് കൗണ്‍സില്‍ അടച്ചു. പാട്ടത്തിന് നല്‍കിയത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ്. പാട്ടം റദ്ദാക്കണമെങ്കിലും സര്‍ക്കാര്‍ ഉത്തരവ് ആവശ്യമാണോയെന്ന് പരിശോധിക്കാന്‍ റവന്യൂ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
കായിക പ്രേമികള്‍ക്കും നീന്തല്‍ താരങ്ങള്‍ക്കും പ്രയോജന പ്രദമായ ഒരു പദ്ധതിയാണ് സര്‍ക്കാര്‍ വകുപ്പുകളുടെ പരസ്പര മത്സരം കാരണം നഷ്ടമായതെന്ന് പരാതിക്കാരനായ എസി ഫ്രാന്‍സിസ് കമ്മീഷനെ അറിയിച്ചു. പദ്ധതി നടപ്പിലാക്കാത്തതു കാരണം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ഇത് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും പരാതിക്കാരന് ആവശ്യപ്പെട്ടു. പരാതിയില്‍ കഴമ്പുണ്ടെന്നും സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും കമ്മീഷന് പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications