ധർമജനെ ഇറക്കിയാലും കോൺഗ്രസിന് രക്ഷയില്ലെന്ന് സിപിഎം; തടയിടാൻ സച്ചിൻ ദേവ്,ആത്മവിശ്വാസം വോട്ട് കണക്കിൽ
കോഴിക്കോട്; ഇത്തവണ യുഡിഎഫിനെ സംബന്ധിച്ച് നിയമസഭ തിരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. ഇക്കുറി വിജയിക്കാനായെങ്കിൽ സംസ്ഥാനത്ത് കോൺഗ്രസിനെ സംബന്ധിച്ച് ഇനിയൊരു തിരിച്ചുവരവ് കഠിനമാകുമെന്ന് ചില മുതിർന്ന നേതാക്കൾ തന്നെ അടക്കം പറയുന്നു. ഇതോടെ സ്ഥാനാർത്ഥി നിർണയത്തിലുൾപ്പെടെ പുതിയ പരീക്ഷണങ്ങൾ നടത്താനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ യുവാക്കളെ ഇറക്കി വിജയിച്ച എൽഡിഎഫ് തന്ത്രമാണ് യുഡിഎഫ് പയറ്റുക. ഒപ്പം ചില സിനിമാ താരങ്ങളേയും കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ നടൻ ധർമജൻ ബോൾഗാട്ടിയും പേരും ചർച്ചയാകുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ ബാലുശേരിയിലെ കോൺഗ്രസ് ധർമജനെ പരിഗണിക്കുന്നതെന്നാണ് വിവരം. എന്നാൽ ധർമജനെതിരെ പോരാട്ടം കടുപ്പിക്കാനാണ് സിപിഎം ആലോചന.

ഇടതുകോട്ട
കോഴിക്കോട് ജില്ലയിലെ അത്തോളി, ബാലുശ്ശേരി, കായണ്ണ, കൂരാച്ചുണ്ട്, കൊട്ടൂർ, നടുവണ്ണൂർ, പനങ്ങാട്, ഉള്ളിയേരി, ഉണ്ണികുളം എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ഇടതുപക്ഷത്തിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന ബാലുശേരി മണ്ഡലം. മണ്ഡലത്തില്‍ 1970 മുതല്‍ 2006വരെ കോൺഗ്രസ് എസ് നേതാവ് എസി ഷണ്‍മുഖദാസാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.

2011 ൽ സിപിഎം ഏറ്റെടുത്തു
ഷൺമുഖദാസ് മാറിയപ്പോൾ 2006 ൽ നടന്ന തിരഞ്ഞെടുപ്പിൽ എൻസിപി.യിലെ എകെ. ശശീന്ദ്രൻ വിജയിച്ചു.2011 ൽ സംവരണ മണ്ഡലം ആയപ്പോഴാണ് ബാലുശേരി സിപിഎം ഏറ്റെടുക്കുന്നത്. പുരുഷൻ കടലുണ്ടിയെ സിപിഎം മത്സരിപ്പിച്ചു. ഞെട്ടിക്കുന്ന വിജയമായിരുന്നു അദ്ദേഹം മണ്ഡലത്തിൽ നേടിയത്

2016 ലും മത്സരിപ്പിച്ചു
74259 വോട്ടുകളായിരുന്നു അദ്ദേഹം നേടിയത്,ഭൂരിപക്ഷം 8882 ഉം. കോൺഗ്രസ് നേതാവ് എ ബലറാമിന് ലഭിച്ചത് 65337 വോട്ടുകളായിരുന്നു. 2016ൽ രണ്ടാം അങ്കത്തിനും പുരുഷൻ കടലുണ്ടിയെ തന്നെയായിരുന്നു സിപിഎം ഇറക്കിയത്.
അക്കുറി യുഡിഎഫിൽ ലീഗിനായിരുന്നു സീറ്റ് .

15000ത്തിലധികം വോട്ട്
രണ്ടുതവണ കുന്ദമംഗലത്തുനിന്നു ജയിക്കുകയും ഒരു തവണ മത്സരിച്ചു തോൽക്കുകയും ചെയ്ത യുസി രാമനെ രണ്ടും കൽപിച്ച് യുഡിഎഫ് ഇറക്കിയെങ്കിലും നിലംതൊടാൻ പോലും നേതൃത്വത്തിന് കഴിഞ്ഞില്ല.പുരുഷന്‍ കടലുണ്ടി 15000 ല്‍ അധികം വോട്ടിന് മണ്ഡലത്തിൽ അധികാരം നിലനിർത്തി.

പാർട്ടി പറഞ്ഞാൽ മത്സരിക്കും
എന്നാൽ ഇത്തവണ മണ്ഡലത്തിൽ അട്ടിമറിയുണ്ടാകുമെന്ന കണക്ക് കൂട്ടലോടെ ലീഗിൽ നിന്നും സീറ്റ് ഏറ്റെടുത്ത് നടൻ ധർമജൻ ബോൾഗാട്ടിയെ മത്സരിപ്പിക്കാൻ കോൺഗ്രസ് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് സഹയാത്രികനായ ധർമജൻ മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പാർട്ടി പറഞ്ഞാൽ മത്സരിപ്പിക്കാമെന്നാണ് ധർമജൻ വ്യക്തമാക്കിയത്.

വൈപ്പിനിൽ മത്സരിക്കുമെന്ന്
നേരത്തേ തന്നെ സ്ഥാനാർത്ഥിയായി ധർമജനെ കോൺഗ്രസ് പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ധർമജന്റെ വീടിരിക്കുന്ന ബോൾഗാട്ടി ഉൾപ്പെടുന്ന എറണാകുളത്തെ വൈപ്പിനിലാണ് അദ്ദേഹത്തെ പരിഗണിക്കുന്നതെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇതിനെതിരെ പ്രാദേശിക തലത്തിൽ നിന്ന് എതിർപ്പുണ്ടായിരുന്നു.

സീറ്റ് ചർച്ചകൾ തകൃതി
അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി ധർമജൻ കോഴിക്കോട് തുടരുകയാണ്.ചില പരിപാടികളിൽ പങ്കെടുക്കാനായാണ് താൻ ബാലുശേരിയിൽ എത്തിയതെന്നാണ് ധർമജൻ പറയുന്നതെങ്കിലും സീറ്റ് ചർച്ചകൾ തകൃതിയാണെന്നാണ് കോൺഗ്രസ് വൃത്തങ്ങള്‍ നൽകുന്ന സൂചന.

പോരാടാൻ തയ്യാർ
പാർട്ടി പറഞ്ഞാൽ ഏത് മണ്ഡലമാണെന്ന് നോക്കാതെ തന്നെ താൻ മത്സരിക്കുമെന്ന് ധർമജൻ വ്യക്തമാക്കി. താനൊരു അടിയുറച്ച കോണ്‍ഗ്രസുകാരനാണ്. പാര്‍ട്ടി പറഞ്ഞാല്‍ തോല്‍ക്കാനും ജയിക്കാനും പോരാടാനും തയ്യാറാണെന്നാണ് ധർമജൻ പറഞ്ഞത്.

യുവ നേതാവിനെ
അതേസമയം ധർമജനെ കോൺഗ്രസ് മത്സരിപ്പിച്ചാൽ ആരാകും എൽഡിഎഫിന് വേണ്ടി രംഗത്തിറങ്ങുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
രണ്ട് തവണ വിജയിച്ച പുരുഷന്‍ കടലുണ്ടി ഇത്തവണ മത്സരത്തിന് ഉണ്ടാകില്ല. പകരം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവിനെയാണ് സിപിഎം ഇവിടേക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ബാലുശേരിയും നാദാപുരവും
നേരത്തേ ബാലുശേരിയും സിപിഐയുടെ കൈയ്യിലുള്ള നാദാപുരവും വെച്ചുമാറാമെന്ന നിര്‍ദേശം സിപിഎം എൽഡിഎഫിൽ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഇത് സിപിഐ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് പുതിയ സ്ഥാനാർത്ഥിയെ സിപിഎം തേടിയത്.
സംവരണ മണ്ഡലമായ ബാലുശേരിയില്‍ വിദ്യാര്‍ത്ഥി നേതാവിനെ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications