Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിലയിടത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വിജയ സാധ്യതയെ ബാധിച്ചു; ആലോചനയുണ്ടായില്ല, ലീഗില്‍ വിമര്‍ശനം

കോഴിക്കോട്: മലപ്പുറം ജില്ല കഴിഞ്ഞാല്‍ സംസ്ഥാനത്ത് മുസ്ലിം ലീഗിന് ഏറ്റവും കൂടുതല്‍ സ്വാധീനം ഉള്ള ജില്ലയാണ് കോഴിക്കോട്. കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളില്‍ ജില്ലയിലെ യുഡിഎഫിന്‍റെ മേല്‍വിലാസം തന്നെ മുസ്ലിം ലീഗാണ്. 2001 ന് ശേഷം കോണ്‍ഗ്രസിന് ഒരു എംഎല്‍എയെ പോലം ജയിപ്പിക്കാന്‍ കഴിയാതിരുന്ന ജില്ലയില്‍ യുഡിഎഫില്‍ നിന്നും ജയിച്ച് വരുന്നത് ലീഗ് മാത്രമാണ്. 2016 ലെ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത്, കുറ്റ്യാടി എന്നീ മണ്ഡലങ്ങളിലായിരുന്നു ലീഗ് വിജയിച്ചത്. ഇത്തവണ ജില്ലയില്‍ വലിയ മുന്നേറ്റമാണ് മുസ്ലിം ലീഗ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതിനിടയിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി പാര്‍ട്ടി ജില്ലാ നേതൃത്വം രംഗത്ത് എത്തിയിരിക്കുന്നത്.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

കോഴിക്കോട് ജില്ലയില്‍

കോഴിക്കോട് ജില്ലയില്‍

കോഴിക്കോട് ജില്ലയില്‍ ആകെയുള്ള 13 മണ്ഡലങ്ങളില്‍ 6 സീറ്റുകളിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. കോഴിക്കോട് സൗത്ത്, കുന്ദമംഗലം, തിരുവമ്പാടി, കൊടുവള്ളി, കൊടുവള്ളി സീറ്റുകളിലായിരുന്നു നേരത്തേയുള്ള മത്സരം. കഴിഞ്ഞ തവണ കുന്ദമംഗലം കോണ്‍ഗ്രസിന് കൊടുത്ത് ബാലുശ്ശേരി ഏറ്റെടുത്തിരുന്നെങ്കിലും ഇത്തവണ മണ്ഡലം തിരികെ എടുത്തു.

പേരാമ്പ്ര സീറ്റ് കൂടി

പേരാമ്പ്ര സീറ്റ് കൂടി

യുഡിഎഫിലെ സീറ്റ് വിഭജനത്തില്‍ പേരാമ്പ്ര കൂടി ഇത്തവണ ലീഗിന് ലഭിച്ചു. സ്ഥിരമായി മത്സരിച്ചിരുന്ന കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതോടെയായിരുന്നു പേരാമ്പ്ര സീറ്റ് യുഡിഎഫ് ലീഗിന് അധികമായി നല്‍കുന്ന മൂന്ന് സീറ്റുകളില്‍ ഒന്നായി ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഈ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം കോഴിക്കോട് ജില്ല കമ്മിറ്റിയെ അവഗണിച്ചതായുള്ള ആക്ഷേപമാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്.

വിമര്‍ശനം

വിമര്‍ശനം

നിയമസഭ തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ ചേര്‍ന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് സംസ്ഥാന നേതൃത്വത്തി‍െൻറ നിലപാടിനെതിരെ പ്രതിഷേധം ഉയർന്നത്. ജില്ല കമ്മറ്റിയില്‍ ഉയര്‍ന്ന് വിമര്‍ശനം നേതൃത്വത്തെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചില മണ്ഡലങ്ങളിലെ സ്ഥാനാർഥിനിർണയം ജില്ല നേതൃത്വംപോലും അറിയാതെയായിരുന്നുവെന്നാണ് ആക്ഷേപം.

ദൗര്‍ഭാഗ്യകരം

ദൗര്‍ഭാഗ്യകരം

കോഴിക്കോട് സൗത്ത്, കുന്ദമംഗലം, പേരാമ്പ്ര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത് ദൗര്‍ഭാഗ്യകരമായെന്നും ഭാരവാഹികള്‍ ഉള്‍പ്പടെ യോഗത്തില്‍ ആവശ്യപ്പെട്ടു. ചില മണ്ഡലങ്ങളിലെ തീരുമാനം വിജയ സാധ്യതയെ വരെ ബാധിക്കുമെന്ന അഭിപ്രായങ്ങളും യോഗത്തില്‍ ഉയര്‍ന്നു വന്നു.

കോഴിക്കോട് സൗത്തില്‍

കോഴിക്കോട് സൗത്തില്‍

കൊടുവള്ളി സൗത്തില്‍ നിന്നും എംകെ മുനീര്‍ കൊടുവള്ളിയിലേക്ക് മാറാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് മണ്ഡലത്തില്‍ നിന്നും ജില്ല ഭാരവാഹികളിലൊരാളെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വനിതക്ക് ഒരു സീറ്റെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ കോഴിക്കോട് സൗത്തിലേക്ക് പരിഗണിക്കപ്പെട്ടത് നൂര്‍ബിന റഷീദിനെയാണ്.

നൂര്‍ബിന റഷീദ്

നൂര്‍ബിന റഷീദ്

നൂര്‍ബിനക്ക് സ്ഥനാര്‍ത്ഥിത്വം നല്‍കിയതില്‍ ആദ്യം പ്രതിഷേധം ഉയര്‍ന്നെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രതിഷേധം ഒതുക്കുകയായിരുന്നു. എന്നാല്‍ ഭാരവാഹികള്‍ക്കിടയില്‍ ഉണ്ടായിരുന്ന അതൃപ്തി നൂര്‍ബിന റഷീദിന്‍റെ പ്രചാരണത്തില്‍ നിഴലിച്ചു. എന്നിരുന്നാലും മണ്ഡലത്തില്‍ വിജയിച്ച് കയറാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

കുന്ദമംഗലത്ത്

കുന്ദമംഗലത്ത്

ലീഗ് നേതാക്കള്‍ സീറ്റ് പ്രതീക്ഷിച്ച കുന്ദമംഗലത്ത് അടവുനയത്തിന്‍റെ ഭാഗമായി കോൺഗ്രസിലെ ദിനേശ് പെരുമണ്ണയെ നിർത്താനായിരുന്നു തീരുമാനം. സംസ്ഥാനത്ത് തന്നെ പാര്‍ട്ടി ഏറ്റവും അവസാനം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത് പേരാമ്പ്രയാണ്. പ്രാദേശിക തലത്തില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നെങ്കിലും സ്വതന്ത്രനായി വ്യവസായി സിഎച്ച് ഇബ്രാഹീം കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.

Recommended Video

cmsvideo
    Ananthapuri election result prediction| Oneindia Malayalam
    പേരാമ്പ്രയിലെ വിജയസാധ്യത

    പേരാമ്പ്രയിലെ വിജയസാധ്യത

    മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്ത് ഇറക്കിയാല്‍ വിജയം ഉറപ്പിക്കാമായിരുന്ന മണ്ഡലമായിരുന്നു പേരാമ്പ്രയെന്ന വിലയിരുത്തലാണ് ജില്ലാ ഘടകത്തിന് ഉള്ളത്. സിഎച്ച് ഇബ്രാഹീമിന് ചില ഘടകങ്ങള്‍ അനുകൂലമാണെങ്കിലും അത് എത്രത്തോളം വിജയത്തിലേക്ക് എത്തുമെന്ന കാര്യത്തില്‍ ജില്ലാ ഘടകത്തിലേയും പ്രാദേശിക തലത്തിലേയും ചിലര്‍ക്ക് സംശയമുണ്ട്.

    പായൽ രാജ്പുതിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+