Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് റെക്കോര്‍ഡിടും; കോഴിക്കോടും വന്‍ മുന്നേറ്റം; കണക്കുകള്‍ നിരത്തി പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വരാന്‍ ആഴ്ചകള്‍ ഇനിയുമുണ്ടെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് കേരളത്തിലെ മുന്നണികളെല്ലാം. ഇടതുമുന്നണി പിണറായി വിജയന്‍ സര്‍ക്കാറിന് തുടര്‍ ഭരണം ഉറപ്പിക്കുമ്പോള്‍ മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ച് വരുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ അവകാശവാദം. ബിജെപിയാവട്ടെ സിറ്റിങ് സീറ്റായ നേമം നിലനിര്‍ത്തുക എന്നതിനൊപ്പം അഞ്ചിലേറെ സീറ്റുകള്‍ നേടുമെന്നാണ് അഭിപ്രായപ്പെട്ടുകൊണ്ടിരിക്കുന്നത്. യുഡിഎഫിനാണോ നേരിയ മുന്‍തൂക്കം എന്ന സംശയം ഇപ്പോള്‍ എല്‍ഡിഎഫിന് തന്നെ വന്നിരിക്കുകയാണെന്നാണ് ലീഗ് നേതാവ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടി അഭിപ്രായപ്പെടുന്നത്.

കണക്കെടുപ്പ്

കണക്കെടുപ്പ്

നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എല്ലാ മുന്നണികളും ബൂത്ത് തലത്തില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചുള്ള വിലയിരുത്തലുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. തിരഞ്ഞെടുപ്പിന്‍റെ അന്ന് തന്നെ സിപിഎം കണക്കുകള്‍ ശേഖരിച്ചപ്പോള്‍ മറ്റ് പാര്‍ട്ടികളെല്ലാം പിറ്റേ ദിവസങ്ങളിലും കണക്കെടുപ്പ് പൂര്‍ത്തിയാക്കി.

സിപിഎം അവകാശപ്പെടുന്നത്

സിപിഎം അവകാശപ്പെടുന്നത്

കണക്കുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൂന്ന് മുന്നണികളും തികഞ്ഞ ആത്മവിശ്വാസമാണ് പുറത്ത് പ്രകടിപ്പിക്കുന്നത്. 85 സീറ്റുകള്‍ക്ക് മുകളില്‍ നേടി ഭരണത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് കണക്കുകള്‍ വിലയിരുത്തി സിപിഎം അവകാശപ്പെടുന്നത്. യുഡിഎഫ് ആവട്ടെ 80 ന് മുകളിലുള്ള സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്.

തെക്കന്‍ ജില്ലകളില്‍

തെക്കന്‍ ജില്ലകളില്‍

തെക്കന്‍ ജില്ലകളില്‍ അടക്കം യുഡിഎഫ് കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്നാണ് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും അവകാശപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍ ജില്ലകളിലെല്ലാം മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെടുന്നു.

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് ആകെയുള്ള 14 സീറ്റുകളില്‍ കഴിഞ്ഞ തവണ 9 സീറ്റുകളില്‍ വിജയിച്ചത് എല്‍ഡിഎഫ് ആയിരുന്നു. യുഡിഎഫ് 4 സീറ്റില്‍ വിജയിച്ചപ്പോള്‍ നേമത്ത് ബിജെപിയും ജയിച്ചു. വട്ടിയൂര്‍ക്കാവ്, കോവളം, അരുവിക്കര, തിരുവനന്തപുരം സീറ്റുകളിലായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്.

കൊല്ലത്തും

കൊല്ലത്തും

ഇതില്‍ വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ കൈവിട്ടതോടെ തലസ്ഥാന ജില്ലയിലെ യുഡിഎഫ് അംഗങ്ങളുടെ എണ്ണം മൂന്നിലേക്ക് ഒതുങ്ങി. എന്നാല്‍ ഇത്തവണ അത് എട്ടിന് മുകളിലേക്ക് ഉയരുമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. കഴിഞ്ഞ തവണ ഒരിടത്ത് പോലും വിജയിക്കാന്‍ സാധിക്കാതിരുന്ന കൊല്ലത്തും ഏഴിലേറെ സീറ്റികളിലാണ് വിജയ പ്രതീക്ഷ.

പത്തനംതിട്ടയിലും

പത്തനംതിട്ടയിലും

പത്തനംതിട്ടയിലും കഴിഞ്ഞ തവണ യുഡിഎഫിന് വലിയ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ആകെയുള്ള അഞ്ചില്‍ നാലിടത്ത് മാത്രമാണ് വിജയിച്ചത്. പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ കോന്നി കൂടി നഷ്ടമായതോടെ സഖ്യ പൂജ്യമായി. ഇത്തവണ അത് മൂന്നിന് മുകളിലേക്ക് ഉയരുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്.

കോട്ടയത്ത്

കോട്ടയത്ത്

കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം മുന്നണി മാറിയെങ്കിലും കോട്ടയത്ത് നിലവിലെ മേധാവിത്വം തുടരാന്‍ സാധിക്കും. ഇടുക്കിയില്‍ ശക്തമായ തിരിച്ച് വരവ് നടത്തും. 4 സീറ്റ് വരെയാണ് പ്രതീക്ഷ. എറണാകുളത്ത് 10 ലേറേയും തൃശൂരില്‍ അഞ്ചിന് മുകളിലും സീറ്റില്‍ ഭരണം പ്രതീക്ഷിക്കുന്നു.

മലപ്പുറത്ത് റെക്കോര്‍ഡ്

മലപ്പുറത്ത് റെക്കോര്‍ഡ്

തൃശൂരിന് അപ്പുറവും യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്നും കെപി കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നു. മലപ്പുറത്ത് യുഡിഎഫ് റെക്കോര്‍ഡിഡും. മൂന്ന് സീറ്റുകള്‍ ഉള്ള പാലക്കാടും രണ്ട് സീറ്റുകള്‍ ഉള്ള കോഴിക്കോട് ഇത്തവണ നിലവിലെ സ്ഥിതി മാറും. വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ യുഡിഎഫിന് സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

Recommended Video

cmsvideo
    പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam
    ഇടതും പറയുന്നു

    ഇടതും പറയുന്നു

    കണ്ണൂരും വ്യത്യാസം വരും. കാസര്‍കോട് ജില്ലയില്‍ നിലവില്‍ രണ്ട് സീറ്റുകളാണ് ഉള്ളത്. ഇത്തവണ ഒന്നോ രണ്ടോ അധികമായി പ്രതീക്ഷിക്കുന്നു. മുസ്ലീം ലീഗിന്‍രെയും യുഡിഎഫിന്‍റെയും സീറ്റ് വര്‍ധിക്കും. എല്ലാ സീറ്റുകളിലും വലിയ വിജയ പ്രതീക്ഷയാണ് ഉള്ളത്. പ്രതികരണങ്ങള്‍ കണ്ടിട്ട് യുഡിഎഫിനാണ് നേരിയ മുന്‍തൂക്കമെന്ന നിഗമനത്തിലേക്ക് ഇടതുമുന്നണിയും എത്തിയോ എന്ന സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+