കെഎം ഷാജിക്ക് കുരുക്ക് മുറുകുന്നു; ഭാര്യ ആശയെ കോഴിക്കോട് ഓഫീസില്‍ ഇഡി ചോദ്യം ചെയ്യുന്നു
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിക്കെതിരെ അന്വേഷണ ഏജന്‍സികള്‍ പിടി മുറുക്കുന്നു. കേസുമായി ബന്ധപ്പെട്ട് കെഎം ഷാജിയുടെ ഭാര്യയെ ഇഡി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് കെഎം ഷാജിയുടെ ഭാര്യ ആശയെ ഇഡി ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നത്. ആശയെ ഇഡി ഓഫീസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
സിപിഎം ' യുവത്വത്തെ ' വെല്ലാന്‍ കോണ്‍ഗ്രസിന് വീണ നായര്‍? അതോ പത്മിനി തോമസോ? ആഞ്ഞുപിടിക്കാന്‍ ശ്രമം
കെഎം ഷാജിയുടെ കോഴിക്കോട് വേങ്ങേരി വില്ലേജിലെ വീടിന്റെ വിശദാംശങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ നിന്നും ആദായനികുതി വകുപ്പ് നേരത്തെ ശേഖരിച്ചിരുന്നു. ഇഡിയുടെ നിർദേശപ്രകാരം വീട്ടിൽ പരിശോധന നടത്തിയ നഗരസഭ അധികൃതർ അനുവദനീയമായതിലും അധികം വലിപ്പം വീടിനുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വീട് പൊളിച്ച് നീക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. നികുതി വെട്ടിക്കുന്നതിന് വേണ്ടിയുള്ള ശ്രമം കെ എം ഷാജിയുടെ ഭാഗത്ത് നിന്നും ഉണ്ടായെന്നാണ് നിഗമനം.
അഴീക്കോട് മണ്ഡലത്തിലെ സ്കൂളിന് പ്ലസ്ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കെഎം ഷാജി കോഴ വാങ്ങിയെന്ന പരാതിയില്‍ പിഎസ്എസി മുന്‍ അംഗവും ലീഗ് നേതാവുമായ ടിടി ഇസ്മയിലിന്റെ മൊഴി ഇഡി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ആറ് മണിക്കൂറോളം സമയം എടുത്താണ് ഇഡി കോഴിക്കോട് സബ് സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഇസ്മയിലിൻ്റെ മൊഴിയെടുത്തത്.
ചടുല നീക്കവുമായി കോൺഗ്രസ്; ' ക്രൈസിസ് മാനേജർ ' ബിഹാറിലേക്ക് .. ഗോവയും മണിപ്പൂരും ആവർത്തിക്കില്ല
അതിനിടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തില്‍ കെ.എം ഷാജി എംഎല്‍എയ്ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടുണ്ട്. കോഴിക്കോട് വിജിലന്‍സ് എസ്പിയോട് കേസില്‍ പ്രാഥമിക അന്വേഷം നടത്താനാണ് വിജിലന്‍സ് കോടതി ജഡ്ജി കെ വി ജയകുമാര്‍ ഉത്തരവിട്ടത്. കോഴിക്കോട്ടെ ഷാജിയുടെ വീടിന് 1,626,0000 രൂപയാണ് മൂല്യമായാണ് കണക്കാക്കിയിരിക്കുന്നത്. ഇത്രയും വലിയ ഒരു സ്വത്ത് ഷാജി എങ്ങനെ കരസ്ഥമാക്കി എന്നതാണ് പ്രധാനമായും അന്വേഷിക്കുക.
Recommended Video
കേരള കോണ്‍ഗ്രസിന്റെ വരവ്; കണ്ണൂരിന്റെ മലയോരവും ചുവപ്പിക്കാന്‍ സിപിഎം, യുഡിഎഫില്‍ കനത്ത ആശങ്ക
വൈറ്റ് ഹൗസിലേക്ക് ചുവട് വെച്ച് ജോ ബൈഡന് , ഇറങ്ങാൻ തയ്യാറാവാതെ ട്രംപ് , കടുത്ത നിയമപോരാട്ടത്തിലേക്ക്