മരിക്കുകയാണെങ്കില്‍ കോഴിക്കോടു കിടന്നുവേണം: യു.വി ജോസ് ഐഎഎസ്
കോഴിക്കോട്: ജോലിയില്‍നിന്നു വിരമിച്ചാല്‍ കോഴിക്കോട്ടുതന്നെ തിരിച്ചെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ജില്ലാ കലക്റ്റര്‍ യു.വി ജോസ്. കോഴിക്കോടിന്റെ സ്നേഹം അനിര്‍വചനീയമാണെന്നും ആ നന്മയില് ലയിച്ചു ചേരാന്‍ സര്‍വിസ് കാലത്തിനു ശേഷം കോഴിക്കോട്ടേക്ക് എത്താനാണ് ആഗ്രഹമെന്നും വയനാട് സ്വദേശിയായ കലക്റ്റര്‍ പറഞ്ഞു.
പ്രളയകാലത്താണ് കോഴിക്കോടിന്റെ നന്മ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചത്. കോഴിക്കോടിനെ ലാന്‍ഡ് ഒഫ് വാല്യൂസ് ആയി ബ്രാന്‍ഡ് ചെയ്യാന്‍ നേരത്തെത്തന്നെ ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ നിപ്പയും പ്രളയവും പോലുള്ള പ്രതിസന്ധികള്‍ക്കിടയില്‍ സാധിച്ചില്ല. മിഠായിത്തെരുവ് നവീകരണം വിഭാവനം ചെയ്ത രീതിയില്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചില്ലെന്ന് യു വി ജോസ് പറഞ്ഞു. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ടൂറിസം വകുപ്പില്‍ ജോലി ചെയ്തപ്പോള്‍ മിഠായിത്തെരുവ് പദ്ധതി ഉപേക്ഷിക്കണമെന്ന് ശുപാര്‍ശ നല്‍കിയിരിക്കെയാണ് കലക്ടറായി ചുമതല ലഭിച്ചത്. ഇത് ഒരു സാധ്യതയായിക്കണ്ട് പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് ചെയ്തത്. എതിര്‍പ്പ് മൂന്‍കൂട്ടി കണ്ട് പദ്ധതിയുടെ കാലതാമസം പരമാവധി ഒഴിവാക്കി. എന്നാല്‍ ഇതിന്റെ പൂര്‍ത്തീകരണത്തിന് ഇനിയും സമയമടുക്കും. ഇക്കാര്യത്തില്‍ ആളുകളുടെ സമീപനത്തില്‍ മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏത് പ്രശ്നത്തിന്റേയും പരിഹാരം അതത് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി നിര്‍വഹിക്കുകയെന്നതാണ് താന്‍ ചെയ്തത്. നിപയും പ്രളയവും നേരിട്ടപ്പോഴും ഭരണസംവിധാനത്തെ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിച്ചു. ഭിന്നശേഷിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ പരിശ്രമിച്ചു. കോഴിക്കോട്ടുകാരുടെ വലിയ മേന്മയായ നന്മ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിച്ചു. ഇക്കാര്യത്തില്‍ എല്ലാവരുടേയും പിന്തുണ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ കെ പ്രേമനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി വിപുല്‍നാഥ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പൂജാ നായര്‍ നന്ദിയും പറഞ്ഞു.
-
സ്പൈസസ് ബോർഡിൽ നിരവധി ഒഴിവുകൾ; 21000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ?












Click it and Unblock the Notifications