മുളകുപൊടി തേച്ചു, ഡിക്കിയില്‍ കിടന്നു: ഒടുവില്‍ കണ്ണിൽ മുളകുപൊടി വിതറി 72 ലക്ഷം തട്ടിയ കേസില്‍ വാദി പ്രതിയായി
കോഴിക്കോട്: ജീവനക്കാരനെ ആക്രമിച്ച് എ ടി എമ്മിലേക്ക് നിറയ്ക്കാന്‍ കൊണ്ടുപോയ പണം തട്ടിയെടുത്തെന്ന കേസില്‍ വഴിത്തിരിവ്. പരാതിക്കാരനായ ഏജന്‍സി ജീവനക്കാരനും സുഹൃത്തുമാണ് തട്ടിപ്പിന് പിന്നിലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാർത്ത. പരാതിക്കാരനായ പയ്യോളി സ്വദേശി സുഹൈലിനേയും സുഹൃത്ത് താഹ എന്നിവരെ വിശദമായ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. ഇരുവരേയും കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.
കൊയിലാണ്ടിയിൽ നിന്ന് എടിഎമ്മിൽ പണം നിറയ്ക്കാനായി കുരുടിമുക്കിലേക്ക് പോകുന്നതിനിടെ കാർ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് സുഹൈലിന്റെ പരാതി. പർദ്ദയിട്ട ഒരാള്‍ കാറിന് മുന്‍പിലേക്ക് ചാടിയപ്പോള്‍ വണ്ടി നിർത്തി ഇറങ്ങി നോക്കുകയായിരുന്നു. ഈ സമയത്ത് രണ്ടുപേർ ബലം പ്രയോഗിച്ച് കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയി. തുടർന്ന് സംഘം മുഖത്ത് മുളകുപൊടിയിട്ട് കയ്യും കാലും കെട്ടി കാറിന്റെ പുറകിലിട്ടു. തന്നെ കാട്ടിലപ്പീടികയില്‍ ഉപേക്ഷിച്ച സംഘം 25 ലക്ഷം രൂപയുമായി കടന്നുകളയുകയായിരുന്നുവെന്നുമായിരുന്നു സുഹൈലിന്റെ പരാതി.

കാറില്‍ നിന്നും സുഹൈലിനെ രക്ഷപ്പെടുത്തുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പരാതി ലഭിച്ച ഉടന്‍ തന്നെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സുഹൈലിന്റെ മൊഴിയില്‍ തുടക്കത്തില്‍ തന്നെ പൊലീസിന് സംശയം തോന്നിയിരുന്നു. ഇതോടെ അദ്ദേഹത്തെ കേന്ദ്രീകരിച്ചായി അന്വേഷണം. കോള്‍ റെക്കോർഡർ ഡാറ്റ ഉള്‍പ്പെടേയുള്ളവരെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ പ്രതി പരാതിക്കാരന്‍ തന്നെയാണ് കണ്ടെത്തുന്നത്.
സുഹൃത്ത് താഹയുമായി ചേർന്നാണ് സുഹൈല്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്. തട്ടിപ്പുമായി ബന്ധമുള്ള മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് സുഹൈല്‍ പറഞ്ഞതെങ്കിലും 72 ലക്ഷത്തോളം നഷ്ടമായെന്നാണ് എടിഎം ഏജന്‍സി അധികൃതർ വ്യക്തമാക്കുന്നത്. താഹയില്‍ നിന്നും 37 ലക്ഷത്തോളം രൂപ പൊലീസ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
ആക്രമണം നടന്നുവെന്ന് പറയപ്പെടുന്ന കുരുടിമുക്കില്‍ സുഹൈലുമായി എത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ കുരുടിമുക്കിൽ നിന്നും സംശയകരമായ ഒന്നും കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. കാറിലും ദേഹത്തും മുളുകുപൊടി ആയിട്ടുണ്ടെങ്കിലും കണ്ണില്‍ മുളകുപൊടി വിതറിയിട്ടില്ലെന്നതും സംശയം ബലപ്പെടുത്തി. തലയ്ക്ക് അടിയേറ്റതായി മൊഴിയുണ്ടായിരുന്നെങ്കിലും വൈദ്യ പരിശോധനയില്‍ അതിന്റേയും സൂചനകള്‍ ലഭിച്ചില്ല. ഇതോടെയാണ് പൊലീസ് അന്വേഷണം പൂർണ്ണമായും സുഹൈലിലേക്ക് വഴി തിരിച്ച് വിടുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications