ശുചിത്വത്തിന് രണ്ടാം സ്ഥാനം നല്കുന്ന നഗരസഭയുടെ നടപടി അപലപനീയം: മനുഷ്യാവകാശ കമ്മീഷന്
കോഴിക്കോട്: ശുചിത്വത്തിന് രണ്ടാസ്ഥാനം നല്കി മറ്റ് കാര്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്കുന്ന കോഴിക്കോട് നഗരസഭയുടെ നടപടി അപലപനീയമെന്ന് മനുഷ്യാവകാശ കമ്മീഷന്. കോഴിക്കോട് സിവില്‍ സ്റ്റേഷന് വളപ്പിലെ കാന്റീന് സമീപമുള്ള ഓവുചാലില്‍ നിന്നുള്ള മലിനജലം സമീപത്തെ വീടുകളിലേക്കും ജലസ്രോതസുകളിലേക്കും ഒഴുകിയെത്തുന്നുവെന്ന പരാതിയിലാണ് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥിന്റെ നിരീക്ഷണം. മുപ്പതോളം കുടുംബങ്ങള്‍ ഇതുവഴിയുള്ള ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.
കമ്മീഷന് നഗരസഭാ സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. സിവില്‍ സ്റ്റേഷനില്‍ ജില്ലാ പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിലുള്ള കുടുംബശ്രീ കാന്റീനെതിരെയാണ് പരാതിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കാന്റീന് ലൈസന്‍സില്ലാത്തതിനാല്‍ അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയെങ്കിലും ജില്ലാകളക്ടറുടെ നിര്‍ദ്ദേശാനുസരണം സാവകാശം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിന് കെട്ടിട നമ്പര്‍ ലഭിക്കാത്തതു കാരണമാണ് കാന്റീനിന് ലൈസന്‍സ് ലഭ്യമാക്കാന്‍ കഴിയാത്തതെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
കാന്റീനില്‍ മലിനീകരണ സംസ്ക്കരണത്തിന് പുതിയ ടാങ്ക് നിര്‍മ്മിക്കുന്നതുവരെ മലിനജലം പമ്പു ചെയ്ത് ഒഴിവാക്കുന്നതിന് കാന്റീന് സംരംഭകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശം നടപ്പിലാക്കാന്‍ കുടുംബശ്രീ മിഷന് ചുമതല നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശുചിത്വ നഗരം എന്ന് ഉദ്ബോധിപ്പിക്കുന്ന അധികൃതര്‍ അതിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് തീര്‍ത്തും ലജ്ജാകരമാണെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
കാന്റീനിലെ മലിനജലം സംബന്ധിച്ച തര്‍ക്കം ഇതിനകംപരിഹരിക്കപ്പെട്ടിട്ടില്ലെങ്കില് 2 മാസത്തിനുള്ളില്‍ ശാശ്വതമായ പരിഹാരം കാണണമെന്ന് കമ്മീഷന് കോഴിക്കോട് ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. ജില്ലാഭരണകൂടം അപ്രകാരം പ്രവര്‍ത്തിച്ചില്ലെങ്കില്‍ യാതൊരുവിധ പരിഗണനയും നല്‍കാതെ കാന്റീന് അടച്ചുപൂട്ടുന്നതിന് കോഴിക്കോട് നഗരസഭാ സെക്രട്ടറി നിയമാനുസൃതം നടപടി സ്വീകരിക്കണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു.
ജില്ലാകളക്ടറും നഗരസഭാ സെക്രട്ടറിയും സ്വീകരിച്ച നടപടികള്‍ 2 മാസത്തിനുള്ളില്‍ കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. പൊതു പ്രവര്‍ത്തകനായ എ സി. ഫ്രാന്‍സിസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications