ക്യാന്‍സറിന്റെ ആയുര്‍വേദ ചികിത്സ അലോപ്പതിയില്‍ ഫലപ്രദമോ..? തെളിയിക്കാന്‍ ഗവേഷണം
കോഴിക്കോട്: ക്യാന്‍സര്‍ ചികിത്സാ രംഗത്ത് ആയുര്‍വേദ മരുന്നുകള്‍ എത്രത്തോളം ഫലപ്രദമാകുുന്നുവെന്നതിനെക്കുറിച്ച് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പഠനം നടത്തുവാന്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയും എംവിആര്‍ കാന്‍സര്‍ സെന്ററും ചേര്‍ന്ന് സംയുക്ത പദ്ധതി തയാറാക്കി. ഇതനുസരിച്ച് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ നടന്ന ക്യാന്‍സര്‍ ചികിത്സാ സംബന്ധമായ കാര്യങ്ങള്‍ എത്രത്തോളം രോഗികള്‍ക്ക് ഫലപ്രദമായി എന്നുളളതിനെക്കുറിച്ച് എം.വി.ആര് ക്യാന്‍സര്‍ സെന്ററിലെ വിദഗ്ദര്‍ പഠനം നടത്തും.
ഇതിനു ശേഷം ഈ ഗവേഷണ ഫലങ്ങള്‍ വരും കാലത്ത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ ലോകമൊന്നാകെയുള്ള ക്യാന്‍സര്‍ ചികിത്സാ വിദഗ്ദരുടെ മുന്നില്‍ ശാസ്ത്രീയമായി അവതരിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് എം.വി.ആര് കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടി വൈദ്യര് പറഞ്ഞു. ക്യാന്‍സര്‍ ചികിത്സാ രംഗത്ത് ആധുനിക വൈദ്യശാസ്ത്രത്തിന്റേതല്ലാതെ ഉള്ള പല മരുന്നുകളും ഫലം ചെയ്യുതായി പറയപ്പെടുന്നുണ്ടെങ്കിലും ഇവ ശാസ്ത്രീയ അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ആധുനിക വൈദ്യശാസ്ത്രം ഇതിനെ അംഗീകരിക്കുന്നില്ല. ഇതില്ലാതാക്കുവാനുള്ള പുതിയ പദ്ധതിയാണ് ഉകൊണ്ടുദ്ദേശിക്കുതെും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ മെഡിസിന് എറിയപ്പെടുന്ന ആയുര്‍വേദത്തിന്റെ കാന്‍സര്‍ ചികിത്സാരംഗത്തെ പ്രസക്തിയെ ഊട്ടിയുറപ്പിക്കുവാന്‍ ഇത്തരം ഒരു യോജിച്ച മുേറ്റത്തിലൂടെ സാധിക്കുമൊണ് കരുതുന്നതായി കോട്ടക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റി ഡോ. മാധവന്‍കുട്ടി വാര്യര്‍ പറഞ്ഞു. ക്യാന്സറില്ലാത്തൊരു ലോകം എന്ന എം.വി.ആര് ക്യാന്‍സര്‍ സെന്ററിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്. ഇത് വിജയിച്ചാല്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ഏറെ ഗുണം ചെയ്യും.
ചടങ്ങില്‍ എം.വി.ആര് സി.ഇ.ഒ ഡോ. ഇക്ബാല്‍ അഹമ്മദ്, ഡയറക്ടര്‍ ഡോ. മുഹമ്മദ് ബഷീര്‍, സെക്രട്ടറി ടി.വി വേലായുധന്, ഡോ. കെ. മുരളീധരന്, ഡോ. രമേഷ് പി.ആര്, ഡോ. ദിനേശ് മാങ്കുനി, ഡോ. മധു, ഡോ. മഹേഷ് എന്നിവര്‍ പങ്കെടുത്തു.
തൊടുപുഴ കൂട്ടക്കൊല ക്വട്ടേഷൻ! മന്ത്രവാദി കൃഷ്ണനോട് കടുത്ത പക, വമ്പൻ സ്രാവ് അണിയറയിൽ?