മോഹന്‍ലാലിനെതിരെ സച്ചിദാനന്ദന്: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ ന്യായീകരിക്കുന്നവരെ ബഹിഷ്കരിക്കണം
കോഴിക്കോട്: സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ ന്യായീകരിക്കുന്നവരെ ചലച്ചിത്ര അവാര്‍ഡ് വിതരണത്തിലെന്നല്ല എല്ലാത്തില്‍ നിന്നും ബഹിഷ്ക്കരിക്കുകയാണ് വേണ്ടതെന്ന് എഴുത്തുകാരന് സച്ചിദാനന്ദന്. മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന രീതിയിലുള്ള പ്രസ്താവനയിലല്ല ഞാന്‍ ഒപ്പുവെച്ചത്. ഗ്ലാമര്‍ താരങ്ങള്‍ പങ്കെടുക്കുന്നതുകൊണ്ട് പുരസ്കൃതരായവര്‍ അപ്രസക്തരാകുമെന്ന പ്രശ്നം ചൂണ്ടിക്കാട്ടിയതാണ്. പ്രസ്താവനയില്‍ ഒപ്പുവെച്ചതില്‍ ഖേദം തോന്നുന്നില്ല. ഞങ്ങള്‍ നിലപാട് അറിയിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുുവെേന്നയുള്ളൂ. സര്‍ക്കാരുകള്‍ അത് അവഗണിക്കുന്നത് ഇതാദ്യമായല്ല. ഈ സര്‍ക്കാരും മുന്‍ സര്‍ക്കാരുകളും അങ്ങനെ ചെയ്തിട്ടുണ്ട്. ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന സര്‍ക്കാരില്‍ നിന്ന് കുറേക്കൂടി മെച്ചപ്പെട്ട പ്രതികരണം പ്രതീക്ഷിക്കുന്നുവെന്നും സച്ചിദാനന്ദന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം വിട്ടേച്ച മൗനങ്ങളിലാണ് ഫാഷിസം കേരളത്തില്‍ പിടിച്ചുകയറുന്നത്. തോല്‍വി ഒരു പാതാളം പോലെ കേരളീയരുടെ മുന്നില്‍ നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹാശ്വേതാദേവിയെ അനുസ്മരിച്ചുകൊണ്ട് ഫാസിസ്റ്റ് കാലത്തെ ആക്ടിവിസം എന്ന പരിപാടി വ്യാഴാഴ്ച കൂടങ്കുളം ആണവനിലയ വിരുദ്ധ സമരനായകന് എസ്.പി. ഉദയകുമാര്‍ ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ എഴുത്തുകാരുള്‍പ്പെടെ പൊതുസമൂഹം ഫാസിസ്റ്റുവല്ക്കരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുകയാണെന്ന് സച്ചിദാനന്ദനും ടി.ടി.ശ്രീകുമാറും പറഞ്ഞു. വംശഹത്യാനന്തരം ഗുജറാത്ത് മഹേശ്വേതാദേവിക്കൊപ്പം സന്ദര്‍ശിച്ച് എഴുത്തുകാരോട് സംസാരിച്ചിരുന്നു. ഒന്നോ രണ്ടോ പേരാണ് ഫാസിസത്തിനെതിരെ എന്തെങ്കിലും ചെയ്യാന്‍ മുന്നോട്ടുവന്നത്. കേരളത്തിലും എതിര്‍പ്പിന്റെ ശബ്ദം ക്ഷീണിച്ചുവരികയാണ്.
സാമൂഹ്യ പരിഷ്കരണത്തിന് ഒരുകാലത്ത് മുന്നില്‍ നിന്ന യോഗക്ഷേമസഭയാണ് മീശ എന്ന നോവലിനെതിരെ രംഗത്തുവന്നത്. അമ്പലങ്ങള്‍ക്ക് തീകൊളുത്തണമെന്ന് പറഞ്ഞവരാണ് യോഗക്ഷേമസഭക്കാര്. കീഴാള ജീവിതത്തെ എല്ലാ സാംസ്കാരിക സംഘര്‍ഷത്തോടെയും ആവിഷ്ക്കരിച്ച നോവലാണ് മീശയെന്നും അവര്‍ പറഞ്ഞു.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications