ഞൊടിയിടകൊണ്ട് സ്വിച്ച്ബോര്‍ഡ് ഓഫാക്കിയത് തുമ്പായി;കോഴിക്കോട് പമ്പിലെ മോഷണം;പ്രതി പിടിയില്‍
കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. മലപ്പുറം കാലടി സ്വദേശി സാദിഖ് (22) അറസ്റ്റിലായത്. ഇയാള്‍ പമ്പിലെ മുന്‍ ജീവനക്കാരന് ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മുപ്പതിനായിരും രൂപ പ്രതിയുടെ കയ്യില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. പത്തായിരം രൂപ ആക്സിസ് ബാങ്കില്‍ ബൈക്കിന്റെ ലോണടച്ചു. അയ്യായിരം രൂപ ബജാജില്‍ ഫോണിന്റെ പൈസ അടച്ചുവെന്നും പോലീസ് പറഞ്ഞു. പ്രതിക്ക് പമ്പിലെ അവസ്ഥ നന്നായി അറിയാമായിരുന്നെന്നും സിനിമയികണ്ടും സ്വന്തം ഐഡിയ വെച്ചുമാണ് പ്രതി കവര്‍ച്ച നടത്തിയതെന്നും പോലീസ് പറഞ്ഞു.

പ്രതി ജീവനക്കാരനെ തള്ളിയിട്ട ശേഷം വളരെ പെട്ടെന്ന് തന്നെ സ്വിച്ച്ബോര്‍ഡ് ഓഫ് ചെയ്തിരുന്നു. ആദ്യമായി വരുന്ന ഒരാള്‍ക്ക് ആ സ്വിച്ച് ബോര്‍ഡ് എവിടെയാണെന്ന് പെട്ടെന്ന് കണ്ടെത്താന്‍ പറ്റില്ല. വളരെ സുപരിചിതമായ റൂമായതുകൊണ്ടാണ് വളരെ എളുപ്പം സ്വിച്ച് ബോര്‍ഡ് ഓഫ് ചെയ്യാന്‍ കഴിഞ്ഞത്. അതില്‍ നിന്നാണ് പ്രതി പമ്പുമായി ബന്ധമുള്ള
ആളാണെന്ന് മനസിലായത്. മലയാളി അല്ലെന്ന് കണ്‍ഫ്യൂഷനാക്കാന്‍ ഹിന്ദി സംസാരിച്ചുവെന്നും പോലീസ് പറഞ്ഞു.
ചിന്നൂ...സാക്ഷാൽ ലക്ഷ്മിയോ അതോ നക്ഷത്രമോ.... ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
കഴിഞ്ഞ ഒന്‍പതാം തിയ്യതിയാണ് കോഴിക്കോട് കോട്ടൂളിയില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി സിനിമാ മോഡല്‍ കവര്‍ച്ച നടന്നത്. കറുത്ത വസ്ത്രങ്ങളും കൈയുറയും കറുത്ത മുഖം മൂടിയും ധരിച്ചാണ് മോഷ്ടാവ് പെട്രോള്‍ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറിയെത്തിയത്. ജീവനക്കാരനെ മര്‍ദ്ദിച്ച് കെട്ടിയിട്ട ശേഷം പമ്പില്‍ നിന്നും 50,000 രൂപയുമായി കടന്നുകളയുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയിയെ പിടികൂടിയത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടതെന്ന് സാദിഖ് പോലീസിനോട് പറഞ്ഞു. കോഴിക്കോട് ഹോം സ്റ്റേയില്‍ താമസിച്ചാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. ബൈക്ക്, മൊബൈല്‍ എന്നിവയുടെ ഇഎംഐ അടയ്ക്കാന്‍ വേണ്ടിയായിരുന്നു മോഷണം. ധൂം സിനിമ കണ്ടാണ് കവര്‍ച്ചയുടെ പ്ലാന്‍ തയ്യാറാക്കിയത് എന്നും പ്രതി പോലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
പമ്പിലെ ജീവനക്കാരനെ കെട്ടിയിട്ടായിരുന്നു കവര്‍ച്ച. ജീവനക്കാരനെ മര്‍ദിച്ച് അവശനാക്കിയശേഷം കൈകള്‍ കെട്ടിയിട്ടായിരുന്നു മോഷണം നടത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ 1.45 ഓടെയാണ് കവര്‍ച്ച നടന്നത്. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍നിന്ന് മോഷ്ടാവ് ആദ്യം മുളക് പൊടി താഴേക്കു വിതറി. സെക്യൂരിറ്റി ജീവനക്കാരന് മുകളിലേക്കു പോയി നോക്കിയപ്പോള്‍ കള്ളനെ കണ്ടു. ഉടന്‍ തന്നെ താഴേക്ക് ഓടിയ സെക്യൂരിറ്റി ജീവനക്കാരനെ പ്രതി മര്‍ദിച്ച് അവശനാക്കുകയും പിന്നീടു സെക്യൂരിറ്റി ജീവനക്കാരന്റെ കൈകള്‍ കെട്ടിയിട്ട ശേഷം പണം തട്ടിയെടുത്തു രക്ഷപ്പെടുകയായിരുന്നു. അടുത്തദിവസം രാവിലെയായിരുന്നു. വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസെത്തി. പമ്പിലെയും സമീപത്തെ കടകളിലെയും ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications