അലനും താഹയും ഭരണകൂട ഭീകരതയുടെ ഇര; പിണറായി കപട കമ്മ്യൂണിസ്റ്റാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍
കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവ് മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം നേടി പുറത്തു വരികയും ചെയ്ത അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കപട കമ്മ്യൂണിസ്റ്റാണെന്നും അദ്ദേഹം ആരോപിച്ചു. താഹയുടെ കുടുംബത്തിന് വീട് വെക്കാന്‍ നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ കൈമാറിയതിന് ശേഷം കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷന്‍.
കെപിസിസി 1000 വീടുകൾക്കായി സമാഹരിച്ച തുക കൊണ്ട് എത്ര പേർക്ക് വീട് നിർമ്മിച്ചു നൽകിയെന്നതിന്റെ കണക്കുകള്‍ ഉടന്‍ തന്നെ പുറത്തു വിടും. മഹാരാജാസ് കോളേജില്‍ എസ് ഡി പി ഐ-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിന്‍റെ കുടുംബത്തിനായി സിപിഎം സമാഹരിച്ച പണം എവിടെയെന്നും മുല്ലപ്പള്ളി ചോദിച്ചു. മുന്നോക്ക സംവരണ വിഷയത്തില്‍ സിപിഎമ്മിന് ദുഷ്ടലാക്കാണ്. ശബരിമലയിലെ അതേ അനുഭവും സംവരണ വിഷയത്തിലും സിപിഎമ്മിനുണ്ടാകെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നല്‍കുന്നതില്‍ യോജിപ്പാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. സിപിഎം സംവരണം നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ്. സംവരണ വിഷയത്തില്‍ സിപിഎം വര്‍ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന് നിലപാടില്ലെന്ന സിറോ മലബാര്‍ സഭയുടെ വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.