തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു, തീ കൊളുത്തും മുൻപ് കുത്തി
കോഴിക്കോട്: തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. 22കാരിയായ കൃഷ്ണപ്രിയ ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15ഓട് കൂടി തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വെച്ചാണ് നന്ദു എന്നയാള്‍ കൃഷ്ണപ്രിയയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. തിക്കോടി പള്ളിത്താഴം സ്വദേശിയായ നന്ദു കൃഷ്ണപ്രിയയുടെ അയല്‍വാസിയാണ്.
ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ വൈകിട്ട് 5 മണിയോടെയാണ് കൃഷ്ണപ്രിയ മരണത്തിന് കീഴടങ്ങിയത്. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുന്നതിന് മുന്‍പ് നന്ദു തന്നെ കുത്തിയതായി കൃഷ്ണപ്രിയ ആശുപത്രിയില്‍ വെച്ച് പറഞ്ഞിരുന്നു.
ഏത് പാനൽ എന്ത് പാനൽ? മോഹന്‍ലാല്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല, തുറന്നടിച്ച് നടൻ നാസർ ലത്തീഫ്
തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി ആയിരുന്നു കൃഷ്ണപ്രിയ. കഴിഞ്ഞ ആഴ്ചയാണ് പഞ്ചായത്ത് ഓഫീസില്‍ പ്രൊജക്ട് അസിസ്റ്റന്‍ഡായി കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചത്. കൃഷ്ണപ്രിയയെ നന്ദു വളരെ നാളുകളായി ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. കൃഷ്ണപ്രിയ ഏത് വസ്ത്രം ധരിക്കണം എന്നതിലും മുടി എങ്ങനെ കെട്ടിവെയ്ക്കണം എന്നതിലും അടക്കം ഇയാള്‍ നിര്‍ബന്ധം പിടിച്ചിരുന്നുവെന്നും പറയുന്നു.
എന്തിന് വേറൊരു സൂര്യോദയം.. മമ്മൂട്ടിയെ കാണാനെത്തി ശോഭന, സെൽഫി വൈറൽ
Recommended Video
കൃഷ്ണപ്രിയയുടെ ഫോണ്‍ നന്ദുവിന്റെ കയ്യില്‍ ആയിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അടുത്തിടെ നന്ദു കൃഷ്ണപ്രിയയുടെ വീട്ടില്‍ വന്ന് അച്ഛനെ അടക്കം ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം പോലീസില്‍ പരാതിപ്പെട്ടിരുന്നില്ല. മാനഹാനി ഭയന്നാണ് കൃഷ്ണപ്രിയയുടെ കുടുംബം പോലീസിന് പരാതി നല്‍കാതിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് എത്തിയ കൃഷ്ണപ്രിയയെ നന്ദു തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ശേഷം നന്ദുവും തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തീ ശരീരത്തില്‍ പടര്‍ന്ന് നിലവിളിച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയാണ് തീ അണച്ചതും ഇരുവരേയും ആശുപത്രിയിലേക്ക് എത്തിച്ചതും. ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. കൃഷ്ണപ്രിയയ്ക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു