പേരാമ്പ്രയില്‍ തിരഞ്ഞെടുപ്പില്ലാതെ സിപിഎം; മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തിലും അധികാരം ഇടതിന്
പേരാമ്പ്ര: പേരാമ്പ്രയില്‍ ഇടത് ആധിപത്യം പൂര്‍ണ്ണം. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലും അതിന് കീഴിലെ മുഴുവന്‍ പഞ്ചായത്തുകളില്‍ ഇടതുമുന്നണി നേതാക്കള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ബ്ലോക്ക് പഞ്ചായത്തിലും ആറ് ഗ്രാമപഞ്ചായത്തിലും സി പി എം പ്രതിനിധികള്‍ തന്നെയാണ് സാരധികള്‍. സി പി എം പേരാമ്പ്ര ഏരിയാ സെക്രട്ടറി എന്‍പി ബാബുവാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ അധ്യക്ഷപദവും ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ഉപാധ്യക്ഷ പദവും സിപിഐക്ക് നല്കി.
സി പി എം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായ വികെ പ്രമോദ് പേരാമ്പ്ര പഞ്ചായത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പേരാമ്പ്രയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഉണ്ടായിരുന്നില്ല. യു ഡി എഫിലെ അഞ്ച് അംഗങ്ങൾക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല. പുരുഷന്മാരായ മൂന്ന് അംഗങ്ങളും പൊലീസ് സ്റ്റേഷനിലുണ്ടായ സംഘർഷത്തെ തുടർന്ന് റിമാന്‍ഡിലാണ്. ഇവര്‍ക്ക് ഒപ്പം സത്യപ്രതിജ്ഞ ചെയ്യാമെന്ന് കരുതിയതിനാല്‍ രണ്ട് വനിതാ അഗംങ്ങളും സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. അതിനാല്‍ പേരാമ്പ്ര പഞ്ചായത്തിൽ ഏകകണ്ഠമായാണ് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്നത്.
Recommended Video
കൂത്താളിയില്‍ സി പി എം ലോക്കല്‍ കമ്മിറ്റി അംഗം കെകെ ബിന്ദുവും ചക്കിട്ടപാറയില്‍ ഏരിയാ കമ്മിറ്റി അംഗം കെ സുനിലും കായണ്ണയില്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന സികെ ശശിയും പ്രസിഡന്റായി. സി പി ഐയിലെ ചിപ്പിയാണ് ചക്കിട്ടപാറ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ്. യുഡിഎഫില്‍ നിന്നും പിടിച്ചെടുത്ത ചങ്ങരോത്ത് പഞ്ചായത്തില്‍ മുന്‍ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉണ്ണി വേങ്ങേരിയാണ് പ്രസിഡന്റ്. നൊച്ചാട് ഗ്രാമപഞ്ചായത്തിൽ മുൻ വൈസ് പ്രസിഡൻറ് ശാരദ പട്ടേരിക്കണ്ടിയും ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ സി പി ഐയിലെ ഇ ടി. രാധയും പ്രസിഡന്റായി.
യു ഡി എഫിനെ പുറത്താക്കാൻ സി പി എം - ബി ജെ പി കൂട്ടുകെട്ട് ; രൂക്ഷവിമർശനവുമായി പികെ ഫിറോസ്
ജനപക്ഷം എൽ ഡി എഫിനൊപ്പം ; യു ഡി എഫ് പിന്തുണ വേണ്ടെന്ന് വ്യക്തമാക്കിയതായി ഷോൺ ജോർജ്