കീറ്റൊ ഡയറ്റിനെക്കുറിച്ച് ചില ഡോക്റ്റര്‍മാര്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് എല്‍സിഎച്ച്എഫ് കൂട്ടായ്മ
കോഴിക്കോട്: ലോ കാര്‍ബ് ഹൈ ഫാറ്റ് ഡയറ്റ് (എല്‍.സി.എച്ച്.എഫ്)ഭക്ഷണരീതി പിന്തുടരുന്നത് ഭാവിയില്‍ ആരോഗ്യത്തിന് ദൂരവ്യാപകമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന ചില അലോപ്പതി ഡോക്ടര്‍മാരുടെ നിഗമനം ഊഹം മാത്രമാണെന്നും ഇതുവരെ ശാസ്ത്രീയമായി ഇക്കാര്യം തെളിയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്നും എല്‍.സി.എച്ച്.എഫ് കൂട്ടായ്മ കോ-ഓര്‍ഡിനേറ്റര്‍ എന്‍.വി ഹബീബ് റഹ്മാനും ലുഖ്മാന് അരീക്കോടും പറഞ്ഞു.
കീറ്റോ ഡയറ്റ് എന്ന ഭക്ഷണ രീതി വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് നമ്മുടെ നാട്ടില്‍ പ്രചരിച്ചത്. പ്രമേഹം അടക്കമുള്ള ജീവിത ശൈലി രോഗങ്ങളില്‍ നിന്ന് മുക്തി നേടിയവരാണ് ഈയൊരു രീതിക്ക് ഏറെ പ്രചാരണം കൊടുക്കുന്നത്. കഠിനമായ പ്രമേഹരോഗമുള്ളവര്‍ പോലും ഇത്തരം ഒരു ഭക്ഷണ രീതിയിലേക്ക് തിരിയുന്നതോടെ മരുന്നുകളില്‍നിന്ന് മോചിതരാകുന്നതാണ് കണ്ടത്. ഇത് ഏതെങ്കിലും വൈദ്യശാസ്ത്ര ശാഖക്കെതിരെയുള്ളതല്ല. മറിച്ച് അന്നജമാണ് ഏറെ പ്രശ്നക്കാര്‍ എന്ന ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരടക്കമുള്ളവര്‍ തന്നെ പലപ്പോഴും നിര്ദ്ദേശിശിക്കുന്ന രീതിയാണെന്നും അവര്‍ പറഞ്ഞു. കോഴിക്കോട് ഫെബ്രുവരി രണ്ടിന് നടക്കുന്ന എല്‍.സി.എച്ച്.എഫ് മെഗാ സമ്മിറ്റ് സംബന്ധമായ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

1977ല്‍ അമേരിക്കന്‍ സെനറ്റ് അംഗീകരിച്ച ഭക്ഷണ സംബന്ധമായ നിര്‍ദ്ദേശങ്ങളനുസരിച്ചാണ് കൂടുതല്‍ അന്നജങ്ങളും വളരെ കുറഞ്ഞ അളവില്‍മാത്രം കൊഴുപ്പും കഴിക്കണമെന്ന് വൈദ്യശാസ്ത്രം ലോകത്തോട് നിര്‍ദ്ദേശിക്കാന്‍ തുടങ്ങിയത്. കൊഴുപ്പ് കൂടുതല്‍ കഴിച്ചാല്‍ പൊണ്ണത്തടിയും ഹൃദ്രോഗങ്ങളും ഉണ്ടാകുമെന്നായിരുന്നു കാരണം പറഞ്ഞത്. എന്നാല്‍ ലോകം ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രമേഹം, ഹൃദ്രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, അര്‍ബുദം തുടങ്ങിയവ ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഇത്തരം രോഗങ്ങള്‍ 5 മുതല്‍ 20 ഇരട്ടി വരെ വര്‍ധിച്ചുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
നമുക്ക് ലഭിച്ച ഡയറ്ററി ഗൈഡ്ലൈന്‍സ് തീര്‍ത്തും തെറ്റാണെന്നാണ് ഇതു തെളിയിക്കുന്നത്. കൊഴുപ്പല്ല മിറച്ച് അന്നജമാണ് പ്രശ്നക്കാര്‍ എന്ന് ആധുനിക ശാസ്ത്രം അംഗീകരിച്ചു തുടങ്ങിയിരിക്കുകയാണ്. ഇങ്ങനെ ഭക്ഷണത്തില്‍നിന്ന് അന്നജങ്ങള്‍ കുറക്കുന്നതു മൂലം ശരീരത്തിന് ഇന്‍സുലിന്റെ ആവശ്യം കുറയുന്നു. ഇന്‍സുലിന്‍ ഉത്പാദനം കുറയുന്നു. ഇതാണ് കീറ്റോ ഡയറ്റ് വഴി രോഗങ്ങള്‍ സുഖപ്പെടാന്‍ കാരണമെന്നും ഇവര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ അലോപ്പതി രംഗത്തെ പ്രഗത്ഭനായ ഡോ. അസീം മല്‍ഹോത്ര പോലുള്ള ആളുകളെക്കൊണ്ടു തന്നെ സാധാരണ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ സമ്മിറ്റിന്റെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications