ആർഎസ്എസ് നേതാവിനെ കല്ല്യാണം കഴിച്ച മെമ്പർ രാജിവെച്ചു: ഉപതിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയവുമായി സിപിഎം
കോഴിക്കോട്: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ സിറ്റിങ് സീറ്റ് നിലനിർത്തി സി പി എം. തിക്കോട് പഞ്ചായത്തിലെ അഞ്ചാം വാർഡാണ് ഷീബ പുൽപ്പാണ്ടിയിലൂടെ സി പി എം നിലനിർത്തിയത്. 448 വോട്ടുകള്‍ക്കാണ് ഷീബയുടെ വിജയം. യു ഡി എഫിലെ അഡ്വ. അഖില പുതിയോട്ടിലിനെയും ബി ജെ പിയിലെ ബിൻസി ഷാജിയെയും പരാജയപ്പെടുത്തിയാണ് എൽ ഡി എഫ് വിജയം.
എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് 791 വോട്ടും യു ഡി എഫ് സ്ഥാനാർത്ഥിക്ക് 343 വോട്ടും ലഭിച്ചു. ബി ജെ പിക്ക് 209 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതാണ് ശ്രദ്ധേയം. വാർഡ് മെമ്പർ ആയിരുന്ന സി പി എമ്മിലെ ശ്രീലക്ഷ്മി രാജി വെച്ചതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ 526 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽ ഡി എഫിന് വാർഡില്‍ ഉണ്ടായിരുന്നത്.

ആര്‍ എസ് എസ്. നേതാവിനെ വിവാഹം ചെയ്തതിനെ തുടർന്നായിരുന്നു സി പി എം പഞ്ചായത്ത് അംഗമായ ശ്രീലക്ഷ്മി നേരത്തെ മെമ്പർ സ്ഥാനം രാജിവെച്ചത്. മെമ്പറെ കാണാതായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂര്‍ ഇരിട്ടിയിലെ ആര്‍ എസ് എസ് ശാഖ മുന്‍ മുഖ്യശിക്ഷകായ യുവാവും ശ്രീലക്ഷ്മിയും വിവാഹിതരായ വിവരം പുറത്ത് വരുന്നത്. ഇതിനുപിന്നാലെയാണ് തിക്കോടി പഞ്ചായത്ത് ഓഫീസിലെത്തി ശ്രീലക്ഷ്മി രാജി സമര്‍പ്പിക്കുകയായിരുന്നു. സി പി എം നിർദേശത്തെ തുടർന്നായിരുന്നു രാജി.
തിക്കോടി പഞ്ചായത്തില്‍ എല്‍ ഡി എഫിന് പത്തും യു ഡി എഫിന് ഏഴും സീറ്റുകളാണുള്ളത്. കൊയിലാണ്ടി താലൂക്ക് തഹസിൽദാർ കെ.മുരളീധരൻ റിട്ടേണിംഗ് ഓഫീസർ ആയിരുന്ന തിരഞ്ഞെടുപ്പിൽ ആകെ 1834 വോട്ടർമാരിൽ 1343 പേരായിരുന്നു ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.
സാരിയില്‍ സ്റ്റൈലന്‍ ലുക്കില്‍ ആന്‍ അഗസ്റ്റിന്‍: അതിഗംഭീരമെന്ന് ആരാധകർ
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്തും തൃശൂരും കോഴിക്കോടും എല്‍ ഡി എഫ് വിജയിച്ചപ്പോള്‍ ഇടുക്കിയിലും കാസർകോടും സി പി എം, ബി ജെ പി സീറ്റുകള്‍ യു ഡി എഫ് പിടിച്ചെടുത്തു. ആകെ 20 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് 10, യു ഡിഎഫ് 9, ബി ജെ പി 1 എന്നിങ്ങനെയാണ് വിജയ നില. ഇടുക്കി വണ്ടൻമേട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് യു ഡി എഫ് എല്‍ ഡി എഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്തത്. മുൻ പഞ്ചായത്ത് അംഗം മയക്കുമരുന്ന് കേസിൽ അകപ്പെട്ടതിനെ തുടർന്ന് രാജിവച്ച ഒഴിവില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥി സൂസൻ ജേക്കബ് വിജയിച്ചു. കാസർകോട് ബദിയടുക്ക സീറ്റ് ബി ജെ പിയില്‍ നിന്നാണ് യു ഡി എഫ് പിടിച്ചെടുത്തത്.
Recommended Video
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications