Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒഞ്ചിയത്ത് ആര്‍എംപിയില്‍ ചേര്‍ന്ന് സിപിഎം, സിപിഐ പ്രവര്‍ത്തകര്‍, പാർട്ടി മുന്നോട്ടെന്ന് കെകെ രമ

കോഴിക്കോട്: വടകര ഒഞ്ചിയത്ത് ആര്‍എംപിയില്‍ ചേര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍. സിപിഎമ്മില്‍ നിന്ന് കൂടാതെ സിപിഐ, എല്‍ജെഡി എന്നീ പാര്‍ട്ടികളില്‍ നിന്നുമാണ് പ്രവര്‍ത്തകര്‍ ആര്‍എംപിയിലേക്ക് എത്തിയത്. കെകെ രമ, കെ വേണു അടക്കമുളള ആര്‍എംപി നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ പ്രവര്‍ത്തകരെ ചെങ്കൊടി കൈമാറി സ്വീകരിച്ചു. പാര്‍ട്ടി മുന്നോട്ട് കുതിക്കുക തന്നെയാണെന്ന് കെകെ രമ എംഎല്‍എ പ്രതികരിച്ചു.

കെകെ രമ എംഎൽഎയുടെ കുറിപ്പ് വായിക്കാം: '' 2008 ൽ ടി.പി.ചന്ദ്രശേഖരനും സഖാക്കളും സിപിഎം വിട്ട് പുതിയൊരു വഴി തെരഞ്ഞെടുത്തപ്പോൾ പാർട്ടി നേതൃത്വം ആ മുന്നേറ്റത്തിന് കുറിച്ച ആയുസ്സ് 6 മാസമായിരുന്നു. കളിയാംവെള്ളിപ്പാലത്തിനും കൈനാട്ടിക്കുമിടയിലെ പ്രാദേശിക പ്രശ്നം മാത്രമാണതെന്നും സിപിഎം പോലൊരു പ്രസ്ഥാനത്തിന് ഇതൊന്നുമൊരു പ്രശ്നമല്ലെന്നും പറഞ്ഞു നടന്നവർ പക്ഷേ, ആ നീക്കത്തോടുള്ള പ്രതികാരം കുറിച്ചത് 2012 മെയ് 4 ന് രാത്രിയിൽ ചന്ദ്രശേഖരനെ തന്നെ അവസാനിപ്പിച്ചു കൊണ്ടായിരുന്നു. ചന്ദ്രശേഖരൻ ഇല്ലാതാവുന്നതോടെ ഈ പ്രസ്ഥാനത്തിന് അന്ത്യമാവുമെന്ന അവരുടെ കണക്കു കൂട്ടലുകൾ പിഴച്ചു പോയി.

77

ദേശീയ തലത്തിൽ വിവിധ ഇടതു ഗ്രൂപ്പുകളുടെ ഏകോപനത്തിലേക്കും ആർ.എം.പി.ഐ എന്ന ദേശീയ പാർട്ടിയുടെ രൂപീകരണത്തിലേക്കും സഖാവ് എൻ. വേണുവിന്റെയും സഖാക്കളുടെയും നേതൃത്വത്തിൽ പാർട്ടി വളർന്നു. ദില്ലിയിൽ നടന്ന കർഷക സമരത്തിലടക്കം ഏറ്റവും സജീവ പങ്കാളിത്തത്തോടെ നിലയുറപ്പിക്കാൻ ആർ.എം.പി.ഐ പഞ്ചാബ് ഘടകത്തിലെ സഖാക്കൾക്ക് സാധിച്ചു. ഒട്ടും എളുപ്പമായിരുന്നില്ല , രൂപീകൃത കാലം തൊട്ടുള്ള ആർ.എം.പി.ഐ യുടെ നിലനില്പും വളർച്ചയും. കൊലയും കൊലപാതക ശ്രമങ്ങളുമടക്കമുള്ള ഹീനമായ കടന്നാക്രമണങ്ങളൊന്നും ഈ നാട് മറന്നിട്ടില്ല. പക്ഷേ വാളുകള വാക്കുകൾ കൊണ്ട്, ആയുധങ്ങളെ ആശയം കൊണ്ട് എതിരിട്ട് ചന്ദ്രശേഖരന്റെ പ്രസ്ഥാനം അതിന്റെ ചെങ്കൊടി ഒഞ്ചിയത്തിന്റെ മണ്ണിൽ കൂടുതൽ ഉയരത്തിൽ നാട്ടിക്കൊണ്ടേയിരുന്നു.

സഖാക്കൾ തമ്മിലുള്ള വിശ്വാസമല്ലാതെ, സ്നേഹവും കരുതലുമല്ലാതെ, രക്തസാക്ഷിത്വത്തോടുള്ള കലവറയില്ലാത്ത കൂറല്ലാതെ മറ്റൊന്നും ഈ പ്രസ്ഥാനത്തിൽ പങ്കിടാനില്ലായിരുന്നു. വ്യക്തിപരവും സാമൂഹികവുമായ കടന്നാക്രമണങ്ങളും ഉപരോധങ്ങളും ഒറ്റപ്പെടുത്തലുമടക്കമുള്ള സഹനങ്ങളുടെ സാഹോദര്യമല്ലാതെ മറ്റൊന്നുമില്ലായിരുന്നു കൈമുതൽ. മറുഭാഗത്തോ പണത്തിന്റെ, അധികാരത്തിന്റെ, വഴികൾ പ്രലോഭനമായി, ഭീഷണിയായി എക്കാലവും തുറന്നു കിടന്നു.

എന്നിട്ടും ജനാധിപത്യ സാധ്യതകളുപയോഗിച്ചു കൊണ്ട് തെരെഞ്ഞെടുപ്പിൽ കനത്ത പരാജയങ്ങൾ നൽകി കടന്നാക്രമണങ്ങളോടും പ്രലോഭനങ്ങളോടും ഈ നാട് കണക്കു തീർത്തു. ഇന്ന് നമ്മളെ സംബന്ധിച്ച് ഏറെ ആഹ്ലാദവും ആവേശവും ഉള്ള ഒരു ദിനമാണ്. ഒഞ്ചിയം എരിയയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് CPM,CPI,LJD അടക്കമുള്ള വ്യവസ്ഥാപിത പാർട്ടികളിൽ നിന്നും മനം മടുത്ത നിരവധി പ്രവർത്തകരും കുടുംബങ്ങളും ആർ.എം.പി.ഐ യുടെ ചെങ്കൊടിത്തണലിലേക്ക് കടന്നു വന്നിരിക്കുന്നു. പ്രിയപ്പെട്ട സഖാക്കളേ, നാം മുന്നോട്ട് കുതിക്കുക തന്നെയാണ്. പുതുതായി പാർട്ടിയിലേക്ക് കടന്നുവന്ന മുഴുവൻ സഖാക്കളെയും ഹൃദയത്തോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നു''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+