കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംഇഎസില്‍ വിവാദം കൊഴുക്കുന്നു; ഫസല്‍ ഗഫൂര്‍ രാജിവയ്ക്കണമെന്ന് ആവശ്യം, വിശദീകരണം ഇങ്ങനെ

Google Oneindia Malayalam News

കോഴിക്കോട്: എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെതിരെ സംഘടനയില്‍ പ്രതിഷേധം ശക്തമാകുന്നു. അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുവന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്ത സാഹചര്യത്തില്‍ ഫസല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി പിഒജെ ലബ്ബയും രാജിവയ്ക്കണമെന്ന് സംസ്ഥാന സെക്രട്ടറി എന്‍എം മുജീബ് റഹ്മാന്‍ ആവശ്യപ്പെട്ടു. എഇഎസിന്റെ സംഘടനാ കാര്യങ്ങളില്‍ ജനാധിപത്യം കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തനിക്കെതിരെ പരാതി നല്‍കിയ വ്യക്തി സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയ ആളാണ് എന്ന് ഫസല്‍ ഗഫൂര്‍ പറയുന്നു. രാജി ആവശ്യം കൂടി ഉയര്‍ന്ന സാഹചര്യത്തില്‍ ഫസല്‍ ഗഫൂര്‍ ഉടന്‍ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

30

എംഇഎസിന്റെ ഫണ്ടില്‍ നിന്ന് കോടികള്‍ സ്വകാര്യ ആവശ്യത്തിന് വകമാറ്റി എന്നാണ് ഫസല്‍ ഗഫൂറിനെതിരായ പരാതി. വഞ്ചനാകുറ്റം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. എംഇഎസ് കമ്മിറ്റി അംഗം കൂടിയായ എന്‍കെ നവാസ് ആണ് പരാതിക്കാരന്‍. നടക്കാവ് പോലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് ബുധനാഴ്ച ഹൈക്കോടതിയെ അറിയിച്ചു.

ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ആദ്യം; ബിഹാറില്‍ കളികള്‍ മാറ്റി ഹൈക്കമാന്റ്, പരീക്ഷ ജയിക്കുമോ?ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ആദ്യം; ബിഹാറില്‍ കളികള്‍ മാറ്റി ഹൈക്കമാന്റ്, പരീക്ഷ ജയിക്കുമോ?

2011, 2012 വര്‍ഷങ്ങളിലാണ് കേസിന് ആസ്പദമായ ഇടപാട് നടന്നത്. എംഇഎസിന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കോടികള്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു എന്നാണ് പരാതി. മൂന്ന് കോടിയിലധികം രൂപയാണ് വക മാറ്റിയത് എന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ എന്‍കെ നവാസ് നടക്കാവ് പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

പെണ്‍കുട്ടികളുടെ പുതിയ വിവാഹ പ്രായം; നവംബര്‍ 4 മുതല്‍ പ്രാബല്യത്തിലെന്ന് പ്രചാരണം, യാഥാര്‍ഥ്യം ഇതാണ്പെണ്‍കുട്ടികളുടെ പുതിയ വിവാഹ പ്രായം; നവംബര്‍ 4 മുതല്‍ പ്രാബല്യത്തിലെന്ന് പ്രചാരണം, യാഥാര്‍ഥ്യം ഇതാണ്

ഒന്നാം പ്രതി എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറാണ്. രണ്ടാം പ്രതി എംഇഎസ് ജനറല്‍ സെക്രട്ടറി പിഒജെ ലബ്ബയാണ്. രണ്ടുപേരും രാജിവയ്ക്കണമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആവശ്യം. പരാതിക്കാരന്റെ മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷമായിരിക്കും മറ്റുള്ളവരെ പ്രതി ചേര്‍ക്കണമോ എന്ന കാര്യം പരിഗണിക്കുക.

Recommended Video

cmsvideo
Fasal Gafoor Reacts To Ayodhya Verdict | Oneindia Malayalam

Kozhikode
English summary
MES president Fasal Gafoor should be resigned; State Secretary demands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X