കുഞ്ഞാലിക്കുട്ടി മടങ്ങിയത് വിഷമത്തോടെ... കെഎം ഷാജി പക്ഷത്തിന് നേട്ടം, ഇനി അങ്കം മാര്‍ച്ച് നാലിന്
ഷാജി പക്ഷത്തിനാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടായത്. കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചവരെ പൂര്‍ണമായും അംഗീകരിച്ചില്ല

കോഴിക്കോട്: മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ കെഎം ഷാജി പക്ഷത്തിന് നേട്ടം. പികെ കുഞ്ഞാലിക്കുട്ടി പക്ഷം നിര്‍ദേശിച്ചവരെ അംഗീകരിക്കാതെ ഷാജി പക്ഷം പാനല്‍ അവതരിപ്പിച്ചു. ഒത്തുതീര്‍പ്പ് ചര്‍ച്ച ഏറെ നീണ്ടെങ്കിലും ഫലമുണ്ടായില്ല. ചില അനുനയ നീക്കം കുഞ്ഞാലിക്കുട്ടി നടത്തിയെങ്കിലും ഷാജി പക്ഷം അനങ്ങിയില്ല.
അവസാനം ഷാജിയുടെ പാനലിന് പാണക്കാട് സാദിഖലി തങ്ങളും അനുകൂലമായി രംഗത്തെത്തിയതോടെ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടു. വിഷമത്തോടെയാണ് അദ്ദേഹം ലീഗ് ഹൗസില്‍ നിന്ന് മടങ്ങിയതത്രെ. വിശദാംശങ്ങള്‍ ഇങ്ങനെ...

തര്‍ക്കത്തിന് കാരണം
കുറ്റ്യാടി മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുല്ലയെ പ്രസിഡന്റായും സൂപ്പി നരിക്കാട്ടേരിയെ ജനറല്‍ സെക്രട്ടറിയായുമാണ് കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചത്. എന്നാല്‍ എംഎ റസാഖിനെ പ്രസിഡന്റ് സ്ഥാനത്തേക്കും ടിടി ഇസ്മാഈലിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും ഷാജി വിഭാഗവും നിര്‍ദേശിച്ചു. ഇതോടെ തര്‍ക്കം ഉടലെടുത്തു. ചര്‍ച്ചകള്‍ ഏറെ നേരം നീണ്ടു.

ഇതാണ് പുതിയ ഭാരവാഹികള്‍
ഇടി മുഹമ്മദ് ബഷീര്‍, എംകെ മുനീര്‍ എന്നിവരെല്ലാം ഷാജിക്കൊപ്പം നില്‍ക്കുകയും ഷാജിയുടെ പാനലിന് അനുകൂലമായി സാദിഖലി തങ്ങള്‍ രംഗത്തുവരികയും ചെയ്തതോടെ കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചവരെ മാറ്റി നിര്‍ത്തി. ഒടുവില്‍ എംഎ റസാഖ് പ്രസിഡന്റായി. ഇസ്മാഈല്‍ ജനറല്‍ സെക്രട്ടറിയുമായി. സൂപ്പി നരിക്കാട്ടേരിയെ ട്രഷററായും തിരഞ്ഞെടുത്തു.

അനുനയ നീക്കം ഇങ്ങനെ
അനുനയത്തിന്റെ ഭാഗമായി പാറക്കല്‍ അബ്ദുല്ലയെ പ്രസിഡന്റായും ഇസ്മാഈലിനെ ജനറല്‍ സെക്രട്ടറിയായും കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. എംഎ റസാഖ് അടുത്ത കാലത്തായി ഷാജി പക്ഷത്തിനൊപ്പമാണ്. ടിടി ഇസ്മാഈലും ഷാജി പക്ഷം തന്നെ. ഇനി സംസ്ഥാന സമിതി തിരഞ്ഞെടുപ്പാണ് നടക്കാനുള്ളത്. മാര്‍ച്ച് നാലിനാണ് കൗണ്‍സില്‍ യോഗം.

പാറക്കല്‍ അബ്ദുല്ല സംസ്ഥാന തലത്തിലേക്ക്
കഴിഞ്ഞ കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായിരുന്നു എംഎ റസാഖ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുവള്ളി മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നു. പിഎസ്സി അംഗമായിരുന്നു ടിടി ഇസ്മാഈല്‍. നേരത്തെ ജില്ലാ ട്രഷറര്‍ ആയിരുന്നു. സൂപ്പി നരിക്കാട്ടേരി നാദാപുരം മണ്ഡലം പ്രസിഡന്റാണ്. ഇനി ഈ പദവിയിലേക്ക് പുതിയ ആളെ കണ്ടെത്തണം. അതേസമയം, പാറക്കല്‍ അബ്ദുല്ല സംസ്ഥാന നേതാവാകുമെന്നാണ് സൂചന.

യോഗത്തില്‍ ബഹളം
ജില്ലാ കൗണ്‍സില്‍ യോഗം അല്‍പ്പനേരം ബഹളത്തില്‍ മുങ്ങിയിരുന്നു. നാദാപുരം, വടകര ഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങളാണ് ബഹളം വച്ചത്. ഈ മേഖലയില്‍ നിന്നുള്ളവര്‍ക്ക് ജില്ലാ കമ്മിറ്റിയില്‍ മതിയായ പ്രാതിനിധ്യമല്ല എന്നായിരുന്നു ഇവരുടെ നിലപാട്. പരാതികള്‍ പിന്നീട് പരിശോധിക്കാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. മുതിര്‍ന്ന ഒട്ടേറെ നേതാക്കള്‍ യോഗത്തിന് എത്തിയിരുന്നു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications