വടകരയില്‍ മോട്ടോര്‍ ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേര്‍ പിടിയിൽ; ലക്ഷ്യം വിദ്യാർത്ഥികൾ, പിടിച്ചചെടുത്തത് ഒന്നര കിലോ കഞ്ചാവ്!
വടകര : മോട്ടോര്‍ ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. തോടന്നൂര്‍ കനകകുളത്തില്‍ ഭാസ്‌കരന്‍ (50), തിരുവള്ളൂര്‍ നാറാണത്ത് താമസിക്കും ചക്കാലയില്‍ അര്‍ഷാദ് (36), എന്നിവരെയാണ് വടകര എക്‌സൈസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ പി അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും ഒന്നര കിലോ കഞ്ചാവും കസ്റ്റഡിയിലെടുത്തു.
വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വില്‍പനക്കെത്തിച്ചതാണ് കഞ്ചാവ്. തോടന്നൂരിലേക്ക് കഞ്ചാവ് കൊണ്ടു പോകുന്നതിനിടയില്‍ കുട്ടോത്ത് നായനാര്‍ ഭവനു സമീപത്ത് വെച്ച് എക്‌സൈസിന്റെ വാഹന പരിശോധനയിലാണ്് പ്രതികള്‍ പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍മാരായ എം കെ മോഹന്‍ദാസ്, എന്‍ കെ വിനോദന്‍, എക്‌സൈസ് ഓഫീസര്‍മാരായ രാഗേഷ് ബാബു, പി പി ഷൈജു, കെ എന്‍ ജിജു, സി എം സുരേഷ് കുമാര്‍, വിനീത്, ടി വിശ്വനാഥന്‍ എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ബ്രൗണ്‍ ഷുഗറും കഞ്ചാവും കൈവശം വെച്ച കേസില്‍ മൂന്ന് യുവാക്കളെ കോടതി കുറ്റക്കാരല്ളെന്ന് കണ്ടത്തെി വെറുതെ വിട്ടു. കണ്ണൂര്‍ കുറുവ രാജീവ് ഗാന്ധി റോഡിലെ ബൈത്തുല്‍ ഷാനിലെ മുഹമ്മദ് ഷാന്‍(21)താളിക്കാവിലെ കഴകപ്പുരയില്‍ നിക്കി എന്ന നിഖില്‍(29)താളിക്കാവ് തളിപ്പുരയിലെ ജിജേഷ്(35) എന്നിവരെയാണ് വടകര നാര്‍ക്കൊട്ടിക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി എം.വി. രാജ കുമാര വെറുതെ വിട്ടത്.
2015 ജൂലൈ എട്ടിന് കണ്ണൂര്‍ രാജീവ് ഗാന്ധി റോഡിലുള്ള ഇല്ലിക്കല്‍ പ്ളാസ ബില്‍ഡിംഗില്‍ വെച്ചാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് 23ഗ്രാം ബ്രൗണ്‍ഷുഗര്‍ 420ഗ്രാം കഞ്ചാവ് എന്നിവ സഹിതം പ്രതികളെ പിടികൂടുന്നത് . പ്രതികള്‍ ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രൊസിക്യൂഷനു കഴിഞ്ഞില്ളെന്ന് വിധിയില്‍ പറയുന്നു. പ്രതികള്‍ക്കു വേണ്ടി അഡ്വ. പി.പി.സുനില്‍ കുമാര്‍ ഹാജരായി.