പേരാമ്പ്ര ബൈപാസ് റോഡ് ലാൻഡ് അക്വിസേഷൻ നടപടികൾ പൂർത്തിയായി
കോഴിക്കോട്: പേരാമ്പ്ര ബൈപാസ് റോഡ് ലാൻഡ് അക്വിസേഷൻ നടപടികൾ പൂർത്തിയായി. ദീർഘകാലമായി പേരാമ്പ്രയിലെ ജനങ്ങൾ കാത്തിരുന്ന പേരാമ്പ്ര ബൈപാസ് യാഥാർത്ഥ്യമാവുന്നു റോഡിന് ആവശ്യമായി വരുന്ന 340.63 ആർ ഭൂമിയിൽ 213.43 ആർ കൈ വശമുള്ള 98 ഭൂ ഉടമകൾ സ്വമേധയാ ഭൂമി വിട്ടു നൽകാൻ സമ്മതപത്രം നൽകിയിരുന്നു. നഷ്ടപരിഹാര തുക വർദ്ധിപ്പിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട 46 ഭൂ ഉടമകളുടെ കൈവശമുള്ള 121.17 ആർ ഭൂമി ലാൻഡ് അക്വിസേഷൻ നിയമമനുസരിച്ച് ഏറ്റെടുക്കാനുള്ള നടപടിയും പൂർത്തിയായി.
സ്വമേധയാ ഭൂമി വിട്ടു നൽകിയ വരിൽ 90 ശതമാനത്തിനും നഷ്ടപരിഹാര തുകയും നൽകി കഴിഞ്ഞു ഭൂമി ഏറ്റെടുക്കുന്നതിന് 24 കോടി രൂപ കിഫ് ബി ലാൻഡ് അക്വിസഷൽ താസിൽദാരുടെ ബേങ്ക് അക്കൗണ്ടിലേക്ക് ഇതിനകം കൈമാറിയിരുന്നു. ബൈപാസ് നിർമാണത്തിന് 100 കോടി രൂപയോളം വേണ്ടി വരും ഭൂമിയുടെ വിലയടക്കം ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കുവാൻ കോഴിക്കോട് ണ്ടില്ലാ കലക്ടർ റോഡ്സ് ആന്റ് ബ്രിഡ്ജസ് മാനേജിംഗ് ഡയരക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒട്ടേറെ പ്രതിസന്ധികളെ നേരിട്ട് ബൈപാസ് നിർമാണത്തിന്റെ പ്രാരംഭ ഘട്ട പൂർത്തിയാക്കാൻ കഴിഞ്ഞത് പേരാമ്പ്രയുടെ എം എൽ എ യും കേരളത്തിന്റെ ബഹു. എക്സൈസ് തൊഴിൽ മന്ത്രി യുമായ ടി പി രാമകൃഷ്ണന്റെ നിശ്ചയദാർഢ്യവും നിരന്തര ഇടപെടലും കോഴിക്കോട് ജില്ല കലക്ടരുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ ഉദ്യോഗസ്ഥരുടെ വിശ്രമ രഹതമായ പ്രവർത്തനവുമാണെന്ന് സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി ഭരവാഹികള്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലിരുന്ന് 1 ബില്യൺ ഡോളർ ജയിക്കാം; അമേരിക്കൻ ലോട്ടറികൾ കളിക്കേണ്ടതെങ്ങനെ?
Recommended Video