കോഴിക്കോട്ട് ഒമ്പതാം ക്ലാസുകാരി പീഡനത്തിനിരയായി; എട്ടുപേര്‍ പീഡിപ്പിച്ചെന്ന് കുട്ടി!!
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു പരാതി. കോഴിക്കോട്ടെ സ്വകാര്യ സ്‌കൂളില്‍ ഒമ്പതാംക്ലാസില്‍ പഠിക്കുന്ന കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ആരോപണം. ചേവായൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കുട്ടിയും കുടുംബവും താമസിക്കുന്നത്. മേയ് 24ന് ചേവായൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടിയുടെ അമ്മ നടത്തുന്ന കടയില്‍ വരുന്നവരാണ് പീഡിപ്പിച്ചതെന്നാണ് മൊഴി.
രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി; മകൻറെ തോൽവിയുടെ ഉത്തരവാദിത്തം സച്ചിൻ പൈലറ്റിനെന്ന് ഗെലോട്ട്
സംഭവവുമായി ബന്ധപ്പെട്ട് സിറ്റി, റൂറല്‍ പരിധികളിലെ അഞ്ചു പോലീസ് സ്റ്റേഷനുകളില്‍ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു. എട്ടുപേരുടെ പേര് കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പേര്‍ പീഡിപ്പിച്ചതായി സംശയമുണ്ട്. പന്തീരാങ്കാവ്, ബേപ്പൂര്‍, നല്ലളം, കാപ്പാട് തുടങ്ങിയ സ്ഥലങ്ങളില്‍ വച്ച് പീഡനം നടന്നതായി കുട്ടി മൊഴി നല്‍കിയ സാഹചര്യത്തിലാണ് നടക്കാവ്, വെള്ളയില്‍, മാറാട്, കൊയിലാണ്ടി സ്‌റ്റേഷുകളില്‍ അന്വേഷണം ആരംഭിച്ചത്.
ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടത്തിയ കൗണ്‍സലിംഗിനിടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഈ കുട്ടിയെ കുറിച്ച് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് നേരത്തേ രഹസ്യവിവരം ലഭിച്ചിരുന്നു. കോഴിക്കോട് ബീച്ച്, കാപ്പാട് ബീച്ച്, സരോവരം, സിനിമാ തിയേറ്ററുകള്‍ എന്നിവിടങ്ങള്‍ കുട്ടി കറങ്ങി നടന്നതായി സൂചനകളുണ്ടായിരുന്നു.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഇടപെട്ടാണ് കൗണ്‍സിലിംഗിനു വിധേയയാക്കിയത്. സുരക്ഷ കണക്കിലെടുത്ത് സര്‍ക്കാര്‍ സംരക്ഷണകേന്ദ്രത്തിലേക്കു കുട്ടിയെ മാറ്റുകയും ചെയ്തിരുന്നു. പീഡിപ്പിച്ചവരുടെ മൊബൈല്‍ഫോണില്‍ തന്റെ ഫോട്ടോകളുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിക്കുമെന്നും ഇതിനുശേഷം മാത്രമേ പ്രതികളെ അറസ്റ്റ്‌ചെയ്യാനാകൂവെന്നും പോലീസ് അറിയിച്ചു.