ലീഗിലേക്ക് കൂറുമാറിയ ഫറോക്കിലെ ഇടത് കൗണ്‍സിലർക്ക് നിരന്തരം ഭീഷണി: പാർട്ടി സംരക്ഷിക്കുമെന്ന് ലീഗ് നേതൃത്വം
കോഴിക്കോട്: മുസ്ലിം ലീഗിലേക്ക് ചേക്കേറിയ ഫറോക്കിലെ ഇടത് കൗണ്‍സിലർ ഷനൂബ നിയാസിന് നിരന്തരം ഭീഷണിയെന്ന പരാതി. ആഡ ജെ ജി അംഗമായിരുന്ന ഷനൂബ അടുത്തിടെയാണ് മുസ്ലിം ലീഗിലേക്ക് കൂടുമാറുന്നത്. ഇതോടെ കൗണ്‍സിലർക്കെതിരെ സി പി എം നേതൃത്വത്തില്‍ വലിയ പ്രതിഷേധം നടന്ന് വരികയാണ്. കഴിഞ്ഞ ദിവസം കൗണ്‍സില്‍ യോഗത്തിനെത്തിയ ഷനൂബിയെ സി പി എം കൗണ്‍സിലര്‍മാര്‍ ചെരുപ്പുമാലയണിയിക്കാന്‍ ശ്രമിച്ചു. ഗോ ബാക്ക് വിളികളുമായി എത്തിയ ഇടത് അംഗങ്ങളെ യു ഡി എഫ് അംഗങ്ങള്‍ പ്രതിരോധിച്ചതോടെ നഗരസഭയില്‍ സംഘർഷ സാഹചര്യം ഉടലെടുത്തു.
മുസ്ലിം ലീഗ് മാറുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലനെ ഷനൂബിയ നിയാസിന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. വീടിന്റെ ജനാലകള്‍ ഒരു സംഘം എറിഞ്ഞ് തകർക്കുകയായിരുന്നു. വിഷയത്തില്‍ പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ഷനൂബിയ പറയുന്നു.

അതേസമയം, ഇഷ്ടപ്പെട്ട രാഷ്ട്രീയ വഴി തിരഞ്ഞെടുത്തതിന് ഇടതുപക്ഷത്തിന്റെ ഫാസിസത്തിന് വിധേയയായ ഷനൂബിയ നിയാസിനെ സംരക്ഷിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കൃത്യമായ രാഷ്ട്രീയ ബോധ്യത്തോടെ ഇടത് പക്ഷത്തിന്റെ ഭാഗമായ ആർജെഡി യിൽ നിന്നും മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്ന് വന്ന ഷനൂബിയയെ ഒരു സ്ത്രീയെന്ന പരിഗണന പോലും നൽകാതെ ക്രൂരമായാണ് ഇടത് പക്ഷ കൗൺസിലർമാർ വളഞ്ഞിട്ട് ആക്രമിച്ചത്. വീടിന് നേരെ കല്ലേറടക്കമുള്ള ആക്രമണങ്ങളും നേരിടേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് ഷനൂബിയ ചെയ്ത തെറ്റ്. ഒരിക്കൽ പ്രവർത്തിച്ച പാർട്ടി മാറി മറ്റൊരു പാർട്ടിയിൽ ചേർന്നു. അതിനവരെ സ്വാധീനിച്ച കാര്യങ്ങൾ അവർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഒരു പൗരന് ഇഷ്ടപ്പെട്ട രാഷ്ട്രീയ ധാരയിൽ ഏത് സമയത്തും ചേർന്ന് പ്രവർത്തിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഈ രാജ്യത്തുണ്ട്. അതിന് ഒരു രാഷ്ട്രീയ പക്ഷത്തിന്റെയും അനുമതിയോ തിട്ടൂരമോ വേണ്ട. ഇടത് പക്ഷത്തിന്റെ ഫാസിസ്റ്റ് വിരുദ്ധ മുദ്രാവാക്യവും സ്വാതന്ത്ര്യവും സോഷ്യലിസവുമൊക്കെ വെറും കാപട്യമാണെന്ന് ഇത്തരം പ്രവർത്തനങ്ങളിലൂടെ വീണ്ടും വ്യക്തമാകുകയാണ്.
കേരളം പോലൊരു സ്ഥലത്ത് ശരിയെന്നു തോന്നിയ ഒരു രാഷ്ട്രീയ പാർട്ടിയിൽ അംഗത്വമെടുത്തത്തിന്റെ പേരിൽ ഒരു സ്ത്രീക്ക് തെരുവിൽ അപമാനിക്കപ്പെട്ടും ഭയത്തോട് കൂടിയും ജീവിക്കേണ്ടി വരുന്നത് എത്ര ഹീനമായ അനുഭവമാണ്. അതിൽ ആശ്ചര്യമൊന്നുമില്ല. അത്തരം ജനാധിപത്യ വിരുദ്ധവും, അസഹിഷ്ണുതയും, പകയും മുൻപും ഒരുപാട് തവണ രാഷ്ട്രീയ കേരളം കണ്ടതാണ്.
മുസ്ലിം ലീഗ് പാർട്ടിയുടെ നയ നിലപാടുകളിൽ ആകൃഷ്ടയായി പാർട്ടിയിലേക്ക് കടന്ന് വന്ന ഒരാളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പാർട്ടിക്കുണ്ട്. ഷനൂബിയയോടൊപ്പം പാർട്ടിയുണ്ട്. രാഷ്ട്രീയമായും നിയമപരമായും സംരക്ഷണമൊരുക്കി മുസ്ലിം ലീഗ് പാർട്ടി സനൂബിയക്കൊപ്പമുണ്ടാകുമെന്നും പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications