ഒഞ്ചിയത്ത് ആർ എം പി പ്രവർത്തകന്റെ വീട് അക്രമിച്ചു
ഒഞ്ചിയം: ഒഞ്ചിയംഎടക്കണ്ടിക്കുന്നിൽ ആർഎംപിഐ പ്രവർത്തകന്റെ വീട്ടിനു നേരെ അക്രമം. ഒഞ്ചിയം സമര സേനാനി പരേതനായ മനക്കൽത്താഴക്കുനി ഗോവിന്ദന്റെ മകൻ എം കെ സുനിൽ കുമാറിന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. ഇന്ന് വെളുപ്പിന് രണ്ട് മണിയോടെയാണ് ഒരു സംഘം വീടിനു നേരെ കല്ലേറ് നടത്തിയത്.
വീട്ടുകാർ
ഉണർന്ന്
വാതിൽ
തുറന്നപ്പോഴേക്കും
അക്രമിസംഘം
ഓടി
മറഞ്ഞു.
അക്രമത്തിനു
പിന്നിൽ
സിപിഎം
ആണെന്ന്
ആർഎംപിഐ
ആരോപിച്ചു.
വീടിന്റെ
വടക്കു
വശം
അടുക്കളയുടെ
മൂന്ന്
ജനൽ
പാളികൾ
കല്ലേറിൽ
പൂർണ്ണമായും
തകർന്നു.
സംഭവം
നടന്നയുടൻ
ചോമ്പാല
പോലീസിൽ
പരാതി
നൽകിയെങ്കിലും
പോലീസ്
എത്തിയത്
രാവിലെ
9
മണിയോടെയാണ്.
എക്കണ്ടിക്കുന്നിലെ ആർഎംപി പ്രവർത്തകരെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വെറുതെ വിടില്ല എന്ന തരത്തിൽ ഏതാനും ദിവസമായി സിപിഎം പ്രവർത്തകർ സോഷ്യൽ മീഡിയ വഴി ഭീഷണിപ്പെടുത്തി വരുന്നതായും പരാതിയുണ്ട്. പ്രദേശത്ത് നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുന്നതിനുള്ള ബോധപൂർവ്വമായ നീക്കമാണ് അക്രമത്തിനു പിന്നിലെന്നും സംഭവത്തിനു പിന്നിൽ സിപിഎം ക്രിമിനലുകളാണെന്നന്നും ആർഎംപിഐ ഒഞ്ചിയം ഏരിയാ സെക്രട്ടറി കെ ചന്ദ്രൻ ആരോപിച്ചു.
പോലീസ്
നിഷ്ക്രിയത്വം
ഉപേക്ഷിച്ച്
പ്രതികളെ
ഉടൻ
പിടികൂടണമെന്നും
ചന്ദ്രൻ
ആവശ്യപ്പെട്ടു.
കെപിസിസി
പ്രസിഡന്റ്
മുല്ലപ്പള്ളി
രാമചന്ദ്രൻ,
യുഡിഎഫ്
സ്ഥാനാർഥി
കെ.
മുരളീധരൻ,
ആർഎംപിഐ
നേതാവ്
കെ
കെ
രമ,
വടകര
ബ്ലോക്ക്
പഞ്ചായത്ത്
പ്രസിഡണ്ട്
കോട്ടയിൽ
രാധാകൃഷ്ണൻ,
ഒഞ്ചിയം
ഗ്രാമ
പഞ്ചായത്ത്
വൈസ്
പ്രസിഡണ്ട്
പി
ജയരാജൻ
തുടങ്ങിയവർ
സ്ഥലം
സന്ദർശിച്ചു.