'സംഘപരിവാർ ഭീഷണി': കോഴിക്കോട്ടെ സിദ്ധീഖ് കാപ്പന്‍ ഐക്യദാർഢ്യ സദസ്സ് റദ്ദാക്കി
കോഴിക്കോട്: സംഘപരിവാർ ഭീഷണിയെ തുടർന്ന് കോഴിക്കോട് ടൗണ്‍ഹാളില്‍ ഇന്ന് നടക്കേണ്ടിയിരുന്ന സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സദസ്സ് റദ്ദാക്കി. പരിപാടിക്കെതിരെ ബി ജെ പി പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടർന്ന് പൊലീസ് സംഘാടകർക്ക് ക്രമസമാധാന പ്രശ്നം ഉയർത്തിയുള്ള നിർദ്ദേശം നല്‍കി. "ഇന്ന് നടക്കേണ്ടിയിരുന്ന ഈ പരിപാടി സംഘപരിവാര ഭീഷണിയെ തുടർന്നുള്ള പോലീസ്, നിർദേശത്തെ തുടർന്ന് മാറ്റി വെച്ചിരിക്കുന്നു''-എന്നാണ് സംഘാടകർ അറിയിച്ചത്.

ഞങ്ങൾക്ക് പ്രധാനം സിദ്ദിഖിന്റെ മോചനമാണ്. ഒരു മാധ്യമ പ്രവർത്തകനെ അന്യായമായി രണ്ടു വർഷമായി ജയിലിലിടച്ചതിൽ പ്രതിഷേധിക്കാനുള്ള മാധ്യമ പ്രവർത്തകരുടെയും ജന പ്രതിനിധികളുടെയും പൊതു പ്രവർത്തകരുടെയും അദ്ദേഹത്തിന്റെ ഉറ്റവരുടെയും ജനാധിപത്യ അവകാശം നിഷേധിച്ച ഈ നടപടി ഈ 'ഇടതു മതേതര, ഭരണം നടക്കുന്നു എന്നവകാശപ്പെടുന്ന കേരളത്തിലാണെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. സിദ്ദിഖിന്റെ മോചനം തന്നയാണ് പ്രധാനം. നിയമപരമായ പോരാട്ടം തുടരുമെന്നും സംഘാടകർ അറിയിച്ചു.

മുസ്ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങളെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ചടങ്ങില്‍ എംകെ രാഘവന്‍ എംപി, കെകെ രമ എം എല്‍ എ, പി ഉബൈദുള്ള എം എല്‍ എ, ഒ അബ്ദുള്ള, കെപി നൌഷാദലി, എ വാസു തുടങ്ങിയവരും പ്രാസംഗികരായി നിശ്ചയിച്ചിരുന്നു. വർത്തക യൂണിയൻ നേതാക്കളായ അഞ്ജന ശശി, എം ഫിറോസ് ഖാൻ, കാപ്പൻ ഐക്യദാർഢ്യ സമിതി അധ്യക്ഷൻ എൻ പി ചെക്കുട്ടി, റൈഹാനത്ത് കാപ്പൻ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നു.

എന്നാല്‍ നിരോധിത തീവ്രവാദ സംഘടനകളെ വെളളപൂശാനുളള ഇത്തരം സമ്മേളനങ്ങള്‍ നിയമവിരുദ്ധമാണെന്നും ആരോപിച്ച് ബി ജെ പി ജില്ലാ നേതൃത്വം രംഗത്ത് എത്തുകയായിരുന്നു. രാജ്യദ്രോഹ ക്കേസില്‍പ്പെട്ടവരെ വെളളപൂശാനുളള ശ്രമമാണ് നടക്കുന്നത്. കേരള പോലീസ് മുൻകൈ എടുത്ത് സമ്മേളനം തടയണം. ഭീകരവാദ സംഘടനകളിൽ നിന്ന് പണം കൈപ്പറ്റുന്നവരാണ് ഇതിനു പിന്നിലെന്നും ബി ജെ പി ജില്ലാ പ്രസിഡന്റ് വികെ സജീവന്‍ ആരോപിച്ചു.

അറവുകാരന്‍റെ എല്ലിന്‍ കഷണം കിട്ടിയതിനുശേഷമുളള വാലാട്ടല്‍ ആണിത്. പ്രൊഫ പി.കോയയെ എന്‍ഐഎ അറസ്റ്റു ചെയ്തപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും, പ്രൊഫസറുമാണെന്ന് പറഞ്ഞുകൊണ്ട് കോഴിക്കോട് ഇതേപോലെ പരിപാടി സംഘടിപ്പിച്ചിരുന്നു. പോലീസായാലും, പ്രൊഫസറായാലും, മാധ്യമപ്രവര്‍ത്തകനായാലും രാജ്യദ്രോഹക്കേസ് ഒരുപോലെയാണെന്ന് നിരോധിത സംഘടയെ സഹായിക്കാനിറങ്ങുന്നവര്‍ മനസ്സിലാക്കണം.

മാധ്യമപ്രവര്‍ത്തനത്തിനിടയിലല്ല, മറ്റ് മൂന്ന് പോപ്പുലര്‍ ഫ്രണ്ട് കാരോടൊപ്പം കാമ്പസ് ഫ്രണ്ട് ജനറല്‍ സെക്രട്ടറി ഫണ്ട് നല്‍കി ഏല്‍പിച്ച ദൗത്യം നിര്‍വ്വഹിക്കാന്‍ പോകുമ്പോഴാണ് സിദ്ധീഖ് കാപ്പനെ രണ്ട് വര്‍ഷം മുമ്പ് യൂപി പോലീസ് അറസ്റ്റു ചെയ്യുന്നത്. ഇത്തരം പ്രതികളെ സഹായിക്കാന്‍ ഇറങ്ങുന്ന രാഷ്ട്രീയനേതാക്കളും, ജനപ്രതിനിധികളും ഭരണഘടനയേയും, രാജ്യത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയേയും വെല്ലുവിളിക്കുകയാണെന്നും ബി ജെപി നേതൃത്വം പറഞ്ഞു
ചരിത്രമുറങ്ങുന്ന കോഴിക്കോട് ടൗൺ ഹാൾ ഇത്തരത്തിലുള്ള നിയമവിരുദ്ധ സമ്മേളനത്തിന് വിട്ടുകൊടുത്ത കോർപ്പറേഷൻ നടപടി പിൻവലിക്കണം. സമ്മേളനത്തിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾ ഇതിൽ നിന്നും സ്വയം പിൻമാറണമെന്നും സജീവൻ ആവശ്യപ്പെട്ടു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്‍കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്‍കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications