ദാറുല്‍ ഹുദയുടെ തലയിലിട്ട് രക്ഷപ്പെടേണ്ട... പെട്ടിക്കട പരാമര്‍ശത്തില്‍ വിശദീകരണവുമായി സത്താര്‍ പന്തല്ലൂര്‍
കോഴിക്കോട്: എസ്കെഎസ്എസ്എഫ് കോഴിക്കോട് ഫറോക്കില്‍ സംഘടിപ്പിച്ച സമ്മേളനത്തിലെ പെട്ടിക്കട പരാമര്‍ശത്തില്‍ വിശദീകരണവുമായി സംഘടനാ നേതാവ് സത്താര്‍ പന്തല്ലൂര്‍. തന്റെ പരാമര്‍ശം ചിലര്‍ തെറ്റദ്ധരിച്ച സാഹചര്യത്തിലാണ് വിശദീകരണം. സിഐസിക്കും ഹക്കീം ഫൈസിക്കുമെതിരെ ആയിരുന്നു സമ്മേളനത്തിലെ പ്രധാന വിമര്‍ശനം. എന്നാല്‍ പെട്ടിക്കട പരാമര്‍ശം മറ്റു ചില വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കി. ദാറുല്‍ ഹുദയെ ആണ് സത്താര്‍ പന്തല്ലൂര്‍ ഉദ്ദേശിച്ചത് എന്ന നിലയിലും പ്രചാരണമുണ്ടായി. എന്നാല്‍ ദാറുല്‍ ഹുദയെ അല്ല താന്‍ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം ഇന്ന് വിശദീകരിച്ചു.

കാലിക വിഷയങ്ങളില്‍ നിലപാട് പറയുന്നു എന്ന തലക്കെട്ടിലായിരുന്നു ഫറോക്കിലെ സമ്മേളനം. പാഠ്യപദ്ധതി പരിഷ്കരണം, ഹക്കീം ഫൈസിയെ സമസ്തയില്‍ നിന്ന് പുറത്താക്കിയ വിഷയം എന്നിവയില്‍ നിലപാട് പറയലായിരുന്നു സമ്മേളന ലക്ഷ്യം. പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പെട്ടിക്കട പരാമര്‍ശം സത്താര്‍ പന്തല്ലൂര്‍ നടത്തിയത്.
സംസ്ഥാനത്തിന് അകത്തും പുറത്തും പെട്ടിക്കടകളെ പോലെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ വിഖായ വളന്റിയര്‍മാര്‍ ശുദ്ധീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഈ വാക്കുകള്‍ ദാറുല്‍ഹുദയുടെ തലയിലിട്ട് രക്ഷപ്പെടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് സത്താര്‍ പന്തല്ലൂര്‍ പറയുന്നു. കാര്യം മനസിലാക്കാതെ ചില സുഹൃത്തുക്കള്‍ അതേറ്റുപിടിച്ചെന്നും അദ്ദേഹം വിശദീകരണ കുറിപ്പില്‍ പറയുന്നു. സമസ്തയും ദാറുല്‍ ഹുദയുമെന്താണ് എന്ന് സത്താര്‍ എടുത്തു പറയുന്നു.
ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന നിയമവിരുദ്ധമായ പെട്ടിക്കടകള്‍ പോലെ ചില സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ചട്ടവിരുദ്ധമായി നിര്‍മിച്ച ഇത്തരം പെട്ടിക്കടകള്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചുനീക്കുമെന്ന് സൂചിപ്പിച്ച അദ്ദേഹം ഇത്തരം സ്ഥാപനങ്ങളിലെ മാലിന്യം നീക്കാന്‍ വിഖായ പ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്നും ഓര്‍മിപ്പിച്ചിരുന്നു. ഇക്കാര്യത്തിലെ വിശദീകരണമായി ഫേസ്ബുക്കില്‍ സത്താര്‍ പന്തല്ലൂര്‍ എഴുതിയ കുറിപ്പ് ഇങ്ങനെ...
ഇന്നലെ ഫറോക്കില്‍ നടന്ന പ്രസംഗത്തിലെ 'അനധികൃത പെട്ടിക്കടകള്‍' എന്ന പരാമര്‍ശം കുറിക്ക് കൊണ്ടിട്ടുണ്ട്. പക്ഷെ അത് ദാറുല്‍ ഹുദാ സംരംഭങ്ങളുടെ തലയിലിട്ട് രക്ഷപ്പെടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. കേട്ടപാതി കേള്‍ക്കാത്ത പാതി ചില സുഹൃത്തുക്കള്‍ അത് ഏറ്റുപിടിച്ചു. അവരെങ്കിലും തിരിച്ചറിയേണ്ട ഒരു കാര്യം സുന്നി മഹല്ല് ഫെഡറേഷന് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മഹത്തായ സ്ഥാപനമാണ് ദാറുല്‍ ഹുദ. അതിന്റെ അനുബന്ധ സംവിധാനങ്ങളാണ് ദാറുല്‍ ഹുദാ ഓഫ് കാമ്പസുകള്‍.
അവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഹാദിയ കേരളത്തിന് പുറത്ത് ധാരാളം മദ്രസകളും നടത്തുന്നുണ്ട്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടും സഹകരണത്തോടും കൂടിയാണ് ഈ മദ്രസകള്‍ പ്രവര്‍ത്തിച്ച് വരുന്നത്. അഭിമാനകരമായ നേട്ടങ്ങളാണ് ഇതെല്ലാം സമുദായത്തിന് നല്കി കൊണ്ടിരിക്കുന്നത്. വസ്തുത ഇതായിരിക്കെ അനധികൃത പട്ടം സ്വയം ഏറ്റെടുത്ത് വിഢിവേഷം കേട്ടുന്നവരോട് സഹതാപം മാത്രം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications