'അത്ര വോട്ടിന് തോല്ക്കേണ്ട ആളല്ല ഞാന്‍; കോണ്‍ഗ്രസില്‍ നിന്നും നീതി പ്രതിക്ഷിക്കുന്നില്ല'
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ഉന്നയിച്ച പരാതികളില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു സിനിമാ താരം ധര്മ്മജന് ബോള്‍ഗാട്ടി. ഇനി അത് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. മനോരമ ന്യസിലെ നേരെ ചൊവ്വയിലായിരുന്നു ധര്മ്മജന് മനസ്സ് തുറന്നത്.
പുതിയ നേതൃത്വത്തിന് കീഴില്‍ കോണ്‍ഗ്രസ് തിരിച്ച് വരുമെന്ന വലിയ പ്രതീക്ഷയുണ്ട്. ഗ്രൂപ്പിന് അതീതമായിട്ടുള്ള തീരുമാനങ്ങളാണ് പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റേയും കാര്യത്തിലുണ്ടായതെന്നും ധര്മ്മജന് അഭിപ്രായപ്പെടുന്നു.

ഒരു തമാശയ്ക്കായിരുന്നില്ല ബാലുശ്ശേരിയില്‍ മത്സരിച്ചത്. വളരെ ഗൗരവത്തോടെയായിരുന്നു മത്സരത്തെ കണ്ടത്. ആ നാടിനെ കുറിച്ചും അവിടുത്തെ പ്രശ്നങ്ങളെ കുറിച്ചും വ്യക്തമായി പഠിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ ആള്‍ക്കാരും അങ്ങനെ തന്നെയായിരുന്നു അതിനെ കണ്ടത്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പടേയുള്ള നേതാക്കള്‍ മണ്ഡലത്തില്‍ വന്നിരുന്നു.

നാല്‍പ്പതിലേറെ വര്‍ഷമായി ഇടതുപക്ഷം ജയിക്കുന്ന മണ്ഡലമാണ് ബാലുശ്ശേരി. നില്ക്കുമ്പോള് തന്നെ പോരാടാനുള്ള ഒരു മണ്ഡലമാണ് ഞാന്‍ ഉദ്ദേശിച്ചത്. തുടക്കത്തില്‍ തന്നെ പലരും സൂചിപ്പിച്ചിരുന്ന അവിടെ നിന്നാല്‍ തോല്‍ക്കുമെന്ന്. എന്നാല്‍ അത്രയും അധികം വോട്ടിന് തോല്ക്കേണ്ട ആളായിരുന്നില്ല ഞാന്‍. അതെനിക്ക് മനസ്സിന് വിഷമമുള്ള കാര്യമാണ്.

സെല്‍ഫി ഒന്നും വോട്ടാവില്ലെന്ന കാര്യം എനിക്ക് തുടക്കത്തില്‍ തന്നെ അറിയാമായിരുന്നു. ഞാന്‍ ചെന്നപ്പോള്‍ ആള്‍ക്കാര്‍ക്ക് വലിയ ആവേശമുണ്ടായിരുന്നു. അത് ഞാന്‍ ആസദിക്കുകയും അതൊരു വിജയത്തിലേക്ക് വരുമെന്ന് കണക്ക് കൂട്ടുകയും ചെയ്തു. പക്ഷെ ഇത്രയും വലിയ തോല്‍വി ഒരിക്കലും പ്രതീക്ഷിച്ചില്ല.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എപ്പോഴും വെല്ലുവിളിയാവുന്നത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. എയും ഐയും കളിച്ച് അവസനാനം അയ്യോ എന്ന് പറയേണ്ട അവസ്ഥയാണ്. അതില്ലാതാവണം. ഇപ്പോള്‍ കെ സുധാകരനും വിഡി സതീശനും വന്നതോടെ വലിയ ആത്മവിശ്വാസമുണ്ട്. അര്‍പ്പണ ബോധമുള്ള വളരെ കഠിനാധ്വാനം ചെയ്യുന്ന നേതാക്കളാണ് ഇരുവരുമെന്നും ധര്മ്മജന് പറയുന്നു.

എന്നെ തോല്‍പ്പിച്ചത് ഗ്രൂപ്പിസം ഒന്നുമല്ല. അതിന് പല ഘടകങ്ങലുണ്ട്. മുസ്ലീം വോട്ടുകള്‍ നിര്‍ണ്ണായകമായ ഒരു മണ്ഡലമാണ് ബാലുശ്ശേരി. പൗരത്വ ഭേദഗതിക്കെതിരായ സമരമൊക്കെ വലിയ വിഷയമായിട്ടുണ്ട്. പല പഞ്ചായത്തില്‍ നിന്നും ലഭിക്കേണ്ട വോട്ടുകള്‍ കൃത്യമായി ലഭിച്ചില്ല. കോണ്‍ഗ്രസ് വളരെ ശക്തമായിരുന്നില്ല. ഭക്ഷ്യക്കിറ്റ്, പെന്ഷന് വിതരണത്തിലൂടെയൊക്കെ ഇടതുപക്ഷം വോട്ട് പിടിച്ചു.

തിരഞ്ഞെടുപ്പ് സമയത്ത് പോലും കോണ്‍ഗ്രസ് പാര്‍ട്ടി ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല എന്നുള്ളതാണ് എന്റെ അഭിപ്രായം. ഒരു ഭരണത്തുടര്‍ച്ച ഉണ്ടാവുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. അവരുടെ വിജയമല്ല, കോണ്‍ഗ്രസിന്റെ പരാജയമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്. ഗ്രൂപ്പ് താല്പര്യം മാറ്റി നിര്‍ത്തി പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോവാന്‍ സാധിച്ചില്ല. അഴിമതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല.

തോറ്റുപോയെന്ന് കരുതി കോണ്‍ഗ്രസ് വിടുന്ന ആളല്ല ഞാന്‍. ഉറച്ച് കോണ്‍ഗ്രസുകാരാനാണ് ഞാന്‍. ഫുള്‍ടൈം രാഷ്ട്രീക്കാരനല്ല. ജീവിക്കാന്‍ തൊഴില്‍ ചെയ്യണം. സിനിമ എന്റെ തൊഴിലാണ്. തിരഞ്ഞെടുപ്പിന് ശേഷം ഞാന്‍ പരാതി കൊടുത്തതത് സത്യമാണ്. അതെന്റെ അനുഭവമാണ്. എന്റെ മാത്രമല്ല കോണ്‍ഗ്രസില്‍ നിന്നും വിജയിച്ചിട്ടുള്ള പലരും തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്.

കേരളത്തില്‍ തന്നെ ഏറ്റവും കുറച്ച് തിരഞ്ഞെടുപ്പ് ഫണ്ട് ചിലവാക്കി മത്സരിച്ച സ്ഥാനാര്‍ത്ഥി ഞാനാവും. കെപിസിസി തന്നെ ഫണ്ടിനപ്പുറം വിലയ ഫണ്ടൊന്നും ഉണ്ടായിരുന്നില്ല. എനിക്കെതിരെ എതിര്‍പ്പ് ഉയര്‍ത്തിയ ആളായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണ സമിതി കണ്‍വീനര്‍. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നറിയില്ല. കൊച്ചിയിലേയും കോഴിക്കോടേയും രാഷ്ട്രീയം വ്യത്യസ്തമാണല്ലോ.

തിരഞ്ഞെടുപ്പില്‍ വലിയ പിരിവ് നടത്തിയെന്നുള്ളത് ഞാന്‍ സത്യം പറഞ്ഞതാണ്. എനിക്ക് അവിടുത്തെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അറിയാന്‍ പാടില്ല. എന്നെ വിജയിപ്പിക്കാനായി നടന്ന കുറേയാളുകള്‍ ഉണ്ട് അവരെ ഒരിക്കലും മറക്കാന്‍ കഴിയില്ല. അതേസമയം തന്നെ കുറേപ്പേര് എതിരായിട്ടും നിന്നിട്ടുണ്ട്. അത് കോണ്‍ഗ്രസിന്റെ കുഴപ്പാണ്.

പിരിവ് സംബന്ധിച്ച് ഞാന്‍ പരാതി കൊടുത്തെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷിയില്ല. കോണ്‍ഗ്രസില്‍ നിന്ന് നീതി കിട്ടല് വലിയ ബുദ്ധിമുട്ടാണ്. പരാതി അയച്ചതിന് ഒരു മറുപടി തരണമല്ലോ, എന്താണ് സംഭവിച്ചതെന്ന് ചോദിക്കാനുള്ള ഒരു മര്യാദ പോലും മുന്‍ കെപിസിസി പ്രസിഡന്റ് കാണിച്ചില്ല. അടുത്ത കെപിസിസി പ്രസിഡന്റ് അത് പരിഗണിക്കുമോയെന്ന് അറിയില്ല. സിപിഎമ്മില്‍ ആണെങ്കില്‍ അത് ഇങ്ങനെയായിരിക്കില്ലെന്നും അദ്ദേഹം പറയുന്നു.
ഗ്ലാമറസ് ലുക്കിൽ വീണ്ടും തമന്ന ഭാട്ടിയ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
Recommended Video
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില












Click it and Unblock the Notifications