സാന്ത്വന സ്പർശം അദാലത്ത്; പതിനായിരക്കണക്കിന് ജനങ്ങൾക്ക് ആശ്വാസമാകുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍
കോഴിക്കോട്:ജനങ്ങൾക്കുവേണ്ടി ജനകീയ സർക്കാർ നടത്തുന്ന സാന്ത്വന സ്പർശം അദാലത്തിലൂടെ പതിനായിരക്കണക്കിന് ജനങ്ങൾക്ക് ആശ്വാസം നൽകാൻ സാധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. കൊയിലാണ്ടിയിയിൽ സാന്ത്വന സ്പർശം അദാലത്തിനുതുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ അഞ്ചുവർഷമായി ജനങ്ങളെ ചേർത്തുനിർത്തുന്ന വികസന ക്ഷേമ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. കേരളം നാളിതുവരെ കൈവരിച്ചിട്ടുള്ളതിനേക്കാൾ നേട്ടങ്ങളുടെ ഇരട്ടി നേട്ടമാണ് സംസ്ഥാനത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.

സാധാരണക്കാരായ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുന്ന ചെറുതും വലുതുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിന് സാധിച്ചു. അവർക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ, ചികിത്സാസഹായം, ക്ഷേമ പെൻഷൻ തുടങ്ങിയവയും മറ്റു ഭൗതിക സാഹചര്യങ്ങളും ഒരുക്കി.
ജനങ്ങൾക്ക് വേണ്ടി ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന സർക്കാറാണ് ഇത്. സർക്കാരിന്റെ കാ ലാവധി പൂർത്തിയാകുന്നതിനു മുൻപ് പരിഹാരം കാണാത്ത വിവിധ പ്രശ്നങ്ങൾക്ക് അദാ ലത്തിൽ തീർപ്പു കൽപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നതിനിടെ ബാങ്കുവായ്പ തിരിച്ചടയ്ക്കാനാകാതെപോയ നിരവധി പേര്‍ക്ക് ആശ്വാസമാവുകയാണ് സ്‌നേഹ സ്പര്‍ശം അദാലത്ത്. വീട് നിര്‍മ്മാണത്തിന് വേണ്ടി 2015-ല്‍ കെ.ഡി.സി. ബാങ്കില്‍ നിന്നു വായ്പയെടുത്ത സജിത മനോഹരന് പലിശ ഒഴിവാക്കി ഗഡുക്കളായി പണം അടച്ചു തീര്‍ക്കാന്‍ അവസരം നല്‍കണമെന്ന് അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. വായ്പയെടുത്തു വീട് നിര്‍മ്മാണം ആരംഭിച്ചെങ്കിലും ഭര്‍ത്താവിന് അപകടത്തില്‍ പരിക്കേറ്റ് ഓര്‍മ്മ പൂര്‍ണമായി നഷ്ടപ്പെട്ടു കിടപ്പിലായതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു.
Recommended Video

കുറുവങ്ങാട് സ്വദേശി ടി.കെ. ശാന്തയും ഏറെ പ്രതീക്ഷയോടെയാണ് അദാലത്ത് വേദിയില്‍നിന്ന്് മടങ്ങിയത്. ഭര്‍ത്താവ് മരിച്ചശേഷം വായ്പ തിരിച്ചടവ് സാധ്യമല്ലാതായി. ഇവരുടെ പരാതി പരിഹരിച്ചുകൊണ്ട് ഇളവുനല്‍കാന്‍ ബാങ്ക് അധികൃതര്‍ക്ക്് നിര്‍ദേശം നല്‍കി.
വായ്പയെടുത്ത് വീട് നിര്‍മ്മിച്ച ഉള്ളിയേരി സ്വദേശി ഇ.കെ. അശോകന്‍
കാന്‍സര്‍ ബാധിച്ച് ചികിത്സയിലായതോടെ തിരിച്ചടവില്‍ മുടക്കം വന്നു. പലിശ ഇളവു നല്‍കി ഗഡുക്കളായി അടയ്ക്കാന്‍ അവസരം നല്‍കാന്‍ ബാങ്കിനോടു നിര്‍ദേശിച്ച മന്ത്രി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ചികിത്സ സഹായം അനുവദിക്കാനും ശുപാര്‍ശ ചെയ്തു.
കട്ടയും ഷീറ്റും കൊണ്ട് നിര്‍മ്മിച്ച വീട് നല്ലൊരു മഴ പെയ്താല്‍ നിലംപൊത്തുമെന്ന ആധിയുമാണ് നൊച്ചാട് സ്വദേശി യൂസഫ് സാന്ത്വന സ്പര്‍ശം അദാലത്തിനെത്തിയത്. എന്നാല്‍, വേവലാതിക്ക് അറുതി വരുത്തി, സുരക്ഷിതമായ തണലിലേക്ക് മാറാമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം മടങ്ങിയത്. ഹൃദ്രോഗിയായ ഉമ്മയും ഭിന്നശേഷിക്കാരനായ മകനും ഉള്‍പ്പടെ അഞ്ചുപേരടങ്ങുന്നതാണ് യുസഫിന്റെ കുടുംബം. പരാതി പരിശോധിച്ച് വീട് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ടി. പി രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി. സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്ന യൂസഫിനെപ്പോലെ നിരവധി പേരാണ് കേറിക്കിടക്കാന്‍ ഒരു തണല്‍ വേണമെന്ന ആവശ്യവുമായി കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടന്ന അദാലത്തില്‍ എത്തിയത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്‍കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്‍കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications