Get Updates
Get notified of breaking news, exclusive insights, and must-see stories!

ചായകുടിച്ച് പ്രതിഷേധം: അലനും താഹയ്ക്കും സ്വീകരണമൊരുക്കി ബഹുജന കൂട്ടായ്മ

കോഴിക്കോട്ട്: പന്തീരങ്കാവ് യു എ പി എ കേസില്‍ പ്രതികളായ അലനും താഹയും മാസങ്ങള്‍ക്ക് ശേഷം വീണ്ടും പൊതുവേദിയില്‍ ഒരുമിച്ചു. ബഹുജനകൂട്ടായ്​മയുടെ നേതൃത്വത്തില്‍ ഒരുക്കിയ സ്വീകരച്ചടങ്ങില്‍ യു എ പി എ കരിനിയമത്തിനെതിരെ അലനും താഹക്കുമൊപ്പം ചായയും പരിപ്പുവടയും കഴിച്ചായിരുന്നു പ്രതീകാത്മ പ്രതിഷേധ സമരം. 'അലനും താഹയും അറസിറ്റിലായത്​ ചായകുടിക്കാൻ പോയപ്പോഴായിരുന്നില്ല' എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നേരത്തെ വലിയ വിവാദമായിരുന്നു. ഈ പ്രസ്താവനയെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു 'ചായകുടി പ്രതിഷേധം' സംഘടിപ്പിച്ചത്.

മനുഷ്യാവകാശപ്രവർത്തകൻ എ വാസു അലനും താഹക്കും ചായ നൽകിയാണ്​ പരിപാടി ഉദ്ഘാടനം ചെയ്തത്. ജയിലില്‍ നേരിട്ട പീഡനങ്ങള്‍ തുറന്ന് പറഞ്ഞ ഇരവരും നുഷ്യാവകാശ ലംഘനത്തില്‍ കേരളം ഒട്ടും പിന്നിലല്ലെന്നും അകാരണമായി യു എ പി എ ചുമത്തുന്നവര്‍ക്ക് ഒപ്പം നില്‍ക്കുമെന്നും ഇരുവരും പറഞ്ഞു. സമാനമായ കേസുകളില്‍ നിരവധി പേര്‍ ജയിലില്‍ കിടക്കുന്നുണ്ട്. അവര്‍ക്കും നീതി ലഭിക്കേണ്ടതുണ്ടെന്നും കടപ്പുറത്തെ ഫ്രീഡം സ്​ക്വയറില്‍ സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് അലനും താഹയും വ്യക്തമാക്കി.

alanthah

മനുഷ്യാവകാശ പ്രവര്‍ത്തകരായ േഗ്രാ വാസു, മുണ്ടൂര്‍ രാവുണ്ണി തുടങ്ങിയവരും സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു. ഇവർ കൈവശം വെച്ചെന്ന്​ പറയുന്ന ലഘുലേഖ വർഷങ്ങളായി വിൽക്കുന്നയാളാണ്​ താനെന്നായിരുന്നു ഗ്രോ വാസു പറഞ്ഞത്. എന്നാല്‍ തനിക്കെതിരെ ഇക്കാരണത്താല്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇവര്‍ ഇത് കൈവശം വെച്ചപ്പോള്‍ യുഎപിഎ ചുമത്തി. സി പി എം ആണ് ഫാഷിസത്തിന്റെ എല്ലാ സ്വഭാവവും കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ ഐ എ വാദം തള്ളിയായിരുന്നു കേസില്‍ അലനും താഹയ്ക്കും സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. മവോയിസ്റ്റ് ബന്ധത്തിനെ അലനും താഹയ്ക്കുമെതിരായി ശക്തമായ തെളിവുകള്‍ ഉണ്ടെന്നായിരുന്നു എന്‍ ഐ എ കോടതിയില്‍ വാദിച്ചത്. രുവരും ഭീകരപ്രവര്‍ത്തനം നടത്തിയതിനുള്ള തെളിവുകളുണ്ടെന്നും എന്‍ഐഎ വാദിച്ചിരുന്നു. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഈ വാദങ്ങളെല്ലാം സുപ്രീം കോടതി തള്ളുകയും അലനും താഹയ്ക്കും ജാമ്യം അനുവദിക്കുകയുമായിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബറിലായിരുന്നു അലനേയും താഹയേയും പന്തീരങ്കാവില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇരുവര്‍ക്കുമെതിരെ യു എ പി എയും ചുമത്തി. കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

Recommended Video

cmsvideo
    Thaha's maoist links begin after nilambur firing | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+