മാറാട് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ബീച്ചില്‍ മരിച്ച നിലയില്‍;കഴുത്തില്‍ 23 കിലോ കല്ല്, ആത്മഹത്യ?
കോഴിക്കോട്: മാറാട് കലാപക്കേസില്‍ പ്രത്യേക കോടതി 12 വര്‍ഷം ശിക്ഷിച്ചപ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസി(42)ന്റെ മൃതദേഹമാണ് കോഴിക്കോട് ലണ്യസ് പാര്‍ക്കിനു പുറകു വശത്തെ ബീച്ചില്‍ കണ്ടെത്തിയത്. ഏകദേശം 23 കിലോയോളം ഭാരമുള്ള കല്ല് കഴുത്തില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. നീന്തല്‍ അറിയുന്നവര്‍ ആത്മഹത്യചെയ്യുമ്പോള്‍ ഇങ്ങനെ കല്ലുകെട്ടാറുണ്ടെന്നും മരണം ആത്മഹത്യയാണെന്നു കരുതുന്നതായും വെള്ളയില്‍ പോലീസ് പറഞ്ഞു. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ട്.
മാറാട് കലാപക്കേസില്‍ കോടതി 12 വര്‍ഷത്തേക്ക് ശിക്ഷിച്ച ഇല്യാസ് ജാമ്യത്തിലിറങ്ങിയതായിരുന്നു. രണ്ടാം മാറാട് കലാപത്തില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ 33 ാം പ്രതിയായിരുന്നു. നേരത്തെ മാറാട് താമസക്കാരനായ ഇദ്ദേഹം പിന്നീട് വെള്ളയില്‍ പണിക്കര്‍ റോഡ് ഭാഗത്തു ഭാര്യവീട്ടിലായിരുന്നു താമസിച്ചിരുന്നത്. മല്‍സ്യത്തൊഴിലാളിയായ ഇല്യാസ് ജാമ്യത്തിലിറങ്ങിയശേഷം കടലില്‍ മീന്‍പിടിക്കാന്‍ പോകാറുണ്ടായിരുന്നു.

മാറാട് കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നെന്നും അതിനു ശേഷം അസ്വസ്ഥനായിരുെന്നന്നും സുഹൃത്തുക്കള്‍ പറയുന്നു. രണ്ട് ദിവസമായി ഇല്യാസിനെ കാണാതായിട്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications