വെടിയുണ്ട വന്ന വഴി തേടി അന്വേഷണം അന്തര്‍ സംസ്ഥാനങ്ങളിലേക്ക്; കൂര്‍ഗ് അടക്കം സംശയനിഴലില്‍
കോഴിക്കോട്: തൊണ്ടയാടിലെ ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ശക്തമാകുന്നു. അയല്‍സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ്. വെടിയുണ്ടകള്‍ ഇന്ത്യയിലും വിദേശത്തുമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദേശ കമ്പനിയോട് അന്വേഷണ സംഘം രേഖാമൂലം വിവരങ്ങള്‍ ചോദിച്ചു. അതേസമയം അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് കാരണമുണ്ട്. കൂര്‍ഗ് മേഖലയില്‍ നേരത്തെ അനധികൃത വില്‍പ്പനക്കാര്‍ ഉണ്ടായിരുന്നത് കണക്കിലെടുത്താണ് അന്വേഷണം കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.

വെടിയുണ്ടകള്‍ ജര്‍മനി, ഇംഗ്ലണ്ട്, പൂനെ എന്നിവിടങ്ങളിലാണ് നിര്‍മിച്ചത്. ഇത് നേരത്തെ തന്നെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് കണ്ടെത്തിയ വെടിയുണ്ടകളെന്നാണ് പ്രാഥമികമായ നിഗമനം. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് എസ്പിയുടെ മേല്‍നോട്ടത്തിലാണ് പുരോഗമിക്കുന്നത്. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് നിലവിലെ നീക്കം. വെടിയുണ്ടകള്‍ ഉപേക്ഷിച്ചവരെ സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്താനാവുമെന്നാണ് കരുതുന്നത്. ജില്ലയിലെ റൈഫില്‍ ക്ലബുകളുടെ വിവര ശേഖരണവും തുടങ്ങിയിട്ടുണ്ട്. ബാലിസ്റ്റിക് പരിശോധനയും പുരോഗമിക്കുന്നുണ്ട്.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് അടുത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്. സ്ഥലം അളവിനെത്തിയ ആള്‍ക്കാരാണ് ചിതറിക്കിടക്കുന്ന നിലയില്‍ വെടിയുണ്ടകള്‍ കണ്ടത്. ഒരു കമ്പനി വെടിയുണ്ട അഞ്ച് വര്‍ഷം പഴക്കമുള്ളതും മറ്റുള്ള മൂന്ന് കമ്പനികളുടേത് പത്ത് മുതല്‍ പതിനഞ്ച് വര്‍ഷം വരെ പഴക്കമുള്ളതാണെന്നും പോലീസ് പറയുന്നു. ബാച്ച് നമ്പര്‍ അടക്കം ലഭിക്കാത്തത് കൊണ്ട് ബാലിസ്റ്റിക് പരിശോധനയില്‍ ലഭിച്ച ചില അക്ഷരങ്ങള്‍ വെച്ചുള്ള അന്വേഷണമാണ് വിദേശത്തെ കമ്പനിയിലേക്ക് എത്തിയത്. ഇവരോട് വിതരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് രേഖാ മൂലം ചോദിച്ചിട്ടുണ്ട്.
റൈഫിളില്‍ ഉപയോഗിക്കുന്ന 0.22 ഇനത്തില്‍ വരുന്ന വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഫയറിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന ടാര്‍ഗറ്റും സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. പോലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയില്‍ കൂടുതല്‍ പെട്ടികള്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ആകെ 266 വെടിയുണ്ടകളാണ് കണ്ടെടുത്തത്. സ്ഥലത്ത് വെടിവെപ്പ് പരിശീലനമോ മറ്റോ നടന്നിട്ടുണ്ടോയെന്നതില്‍ അന്വേഷണം നടക്കുന്നുണ്ട്. ആയുധ വില്‍പ്പന കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ മാര്‍ക്കറ്റിലും വരെ സുലഭമാണ് ഇത്തരം വെടിയുണ്ടകള്‍. സമീപത്തൊന്നും ഫയറിംഗ് പരിശീലന കേന്ദ്രമില്ല. അതുകൊണ്ട് വിശമദായ പരിശോധന പോലീസ് നടത്തുന്നുണ്ട്. പരിശീലനത്തിന് ഉപയോഗിച്ചതാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications