കോഴിക്കോട് നല്ലളത്ത് കഞ്ചാവ് വേട്ട; മൂന്ന് പേർ അറസ്റ്റിൽ, കഠിന തടവിനും പിഴ അടയ്ക്കാനും കോടതി വിധി
വടകര: വ്യത്യസ്ത കേസ്സുകളിൽ കഞ്ചാവുമായി അറസ്റ്റിലായ മൂന്ന് പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ. മലപ്പുറം സ്വദേശികളായ ചേളാരി പള്ളിച്ചാലിൽ ജാസിർ(28),ചേലേമ്പ്ര ഇടി മൂഴിക്കൽ പുത്തൻ പുരയിൽ മുഹമ്മദ് റഫീഖ്(27),പാലക്കാട് കൽപ്പാത്തി സുന്ദരം കോളനിയിൽ ശിവദാസൻ എന്നിവരെയാണ് വടകര എൻഡിപിഎസ് കോടതി ജഡ്ജ് എംവി രാജകുമാര ശിക്ഷിച്ചത്.
കഞ്ചാവ് കടത്തുന്നതിനിടയിൽ ജാസിറിനേയും,മഹമ്മദ് റഫീക്കിനെയും ഒന്നിച്ചാണ് നല്ലളം പോലീസ് ചേളന്നൂർ പുതിയ പാലത്തെ കോയാസ് ബസ് സ്റ്റോപ്പിന് സമീപം വെച്ച് അറസ്റ്റ് 2015 ജൂലൈ 28ന് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ ജാസിറിന് ആറു വർഷം കഠിന തടവും,30000 രൂപ പിഴയുമാണ് ശിക്ഷ. ഇയ്യാളിൽ നിന്നും ഏഴു കിലോ 900 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണം.രണ്ടാം പ്രതി റഫീക്കിന് അഞ്ചു വർഷം കഠിന തടവും 25000 രൂപ പിഴയുമാണ് ശിക്ഷ.ഇയ്യാളിൽ നിന്നും ആറു കിലോ 300 ഗ്രാം കഞ്ചാവും പിടികൂടി. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം കൂടി കഠിന തടവ് അനുഭവിക്കണം.മറ്റൊരു കേസ്സിലാണ് ഒരു കിലോ നൂറു ഗ്രാം കഞ്ചാവുമായി 2014 ഫെബ്രവരി 21ന് ഓമശ്ശേരി പഞ്ചായത്ത് ബസ് സ്റ്റാൻഡിനു സമീപം വെച്ച് ശിവദാസനെ താമരശ്ശേരി എക്സ്സൈസ് ഇൻസ്‌പെക്ടർ അറസ്റ്റ് ചെയ്തത്.രണ്ടു വർഷം കഠിന തടവും,പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി കഠിന തടവ് അനുഭവിക്കണം.