കോഴിക്കോട് ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് രണ്ടുപേർ മരിച്ചു: അപകടം മുക്കത്തിനടുത്ത കിഴുപറമ്പിൽ!!
കോഴിക്കോട്: മുക്കത്തിനടുത്ത കിഴുപറമ്പ് പഞ്ചായത്തിലെ പഴമ്പറമ്പിലെ ചെങ്കൽ ക്വാറിയിൽ മണ്ണിടിച്ചിൽ. മണ്ണിനടിയിൽപ്പെട്ട് രണ്ടുപേർ മരിച്ചു. വാഴക്കാടിനടുത്ത ഓമാനൂർ സ്വദേശി വിനു, പഴമ്പറമ്പ് പുൽപറമ്പിൽ അബ്ദുറഹിമാൻ എന്നിവരാണ് മരിച്ചത്. ക്വാറിയിലെ തൊഴിലാളികളാണ് ഇരുവരും. കല്ലുവെട്ടുന്ന മെഷീൻ പ്രവർത്തിപ്പിക്കുന്ന ജോലിയാണ് ഇരുവർക്കും.
ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. പതിവ് പോലെ ജോലിക്കെത്തിയ ഇവർക്കു മേലേക്ക് വലിയ മൺകൂനയിൽ ഇടിയുകയും ഇതിനുള്ളിലുണ്ടായിരുന്ന കുറ്റൻ കല്ല് തലയിൽ പതിക്കുകയുമായിരുന്നു. ഈ സമയത്ത് ഇരുപതോളം തൊഴിലാളികൾ ഇവിടെ ജോലിക്കുണ്ടായിരുന്നു. പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അപകടം നടന്ന ഉടൻ തന്നെ ക്വാറിയിലെ ജോലിക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി.
നാട്ടുകാരും
മുക്കം
അരീക്കോട്,
തിരുവമ്പാടി
പോലീസ്,
മുക്കം
ഫയർഫോഴ്‌സ്
എന്നിവർ
നടത്തിയ
രക്ഷാപ്രവർത്തനത്തിനിടെ
ഒരാളെ
10
മണിയോടെയും
മറ്റൊരാളെ
10.15
ഓടെയും
മണ്ണിനടിയിൽ
നിന്ന്
കണ്ടെത്തുകയായിരുന്നു.
തിരുവമ്പാടി
സി.ഐ
രാജപ്പൻ,
മുക്കം
എസ്.ഐ
കെ.ഷാജിദ്,
ജനമൈത്രി
പോലീസുകാരായ
എ.എസ്.ഐ
അസ്സയിൻ,
സി.പി.ഒ
സുനിൽ
കുമാർ
തുടങ്ങിയവർ
നേതൃത്വം
നൽകി.
ജില്ലാ
പഞ്ചായത്തംഗം
സി.കെ.കാസിം,
ബ്ലോക്ക്
പഞ്ചായത്തംഗം
ഉണ്ണികൃഷ്ണൻ,
കെ.പി.ചന്ദ്രൻ,
മുഹമ്മദ്
തുടങ്ങിയവർ
സ്ഥലത്തെത്തി
സ്ഥിതി
വിലയിരുത്തി.