കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊലപാതക രാഷ്ട്രീയത്തിന്റെ ഇരകൾ മുരളിയുടെ വേദിയിൽ; വടകരയിൽ കെ മുരളീധരന് ഉജ്ജ്വല സ്വീകരണം...

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: സി.പി.എമ്മുകാര്‍ അരുംകൊല ചെയ്ത ടി.പി ചന്ദ്രശേഖരന്റെയും ഷുഹൈബിന്റെയും ശരത് ലാലിന്റെയും കൃപേഷിന്റെയും ഉറ്റവരുടെ ആശീര്‍വാദം ഏറ്റുവാങ്ങിയും ഗൃഹയോഗങ്ങളിലും കുടുംബ സംഗമങ്ങളിലും പങ്കെടുത്തും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റെ പര്യടനം. നൊച്ചാട് പഞ്ചായത്തിലെ വാല്യക്കോട് വച്ചായിരുന്നു മൂന്നാം ഘട്ട പര്യടനത്തിന്റെ തുടക്കം.

<strong><br>മസാലബോണ്ട്: വിവാദകമ്പനിയുമായുള്ള സര്‍ക്കാരിന്റെ ബന്ധം പുറത്തുവരണം, കൊള്ളപ്പലിശക്ക് പണം വാങ്ങിയത് സംശയാസ്പദമെന്ന് വിഡി സതീശന്‍</strong>
മസാലബോണ്ട്: വിവാദകമ്പനിയുമായുള്ള സര്‍ക്കാരിന്റെ ബന്ധം പുറത്തുവരണം, കൊള്ളപ്പലിശക്ക് പണം വാങ്ങിയത് സംശയാസ്പദമെന്ന് വിഡി സതീശന്‍

നാടിന്റെ സമാധാനത്തിനും വികസനത്തിനും വേണ്ടിയാണ് യു.ഡി.എഫ് വോട്ടഭ്യര്‍ത്ഥിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്നെ ജയിപ്പിച്ചാല്‍ എം.പിയെ കാണാന്‍ ജയിലില്‍ വരേണ്ടി വരില്ല. താലൂക്ക് മാറുന്നതിനനുസരിച്ച് സി.പി.എമ്മിന്റെ നയവും മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചാത്തോത്ത് താഴയിലായിരുന്നു അടുത്ത സ്വീകരണം. സ്ഥാനാര്‍ത്ഥിയെ കാണാന്‍ പഴയ തലമുറയിലെ ഒട്ടേറെ പേര്‍ എത്തിയിരുന്നു.

K Muraleedharan

അവരെയെല്ലാം കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം മരുതേരിയിലെ കുടുംബസംഗമത്തിലേക്ക്. യാത്രക്കിടെ പഴയകാല കോണ്‍ഗ്രസ് നേതാവ് പുറ്റാട്ടെ ടി. കണാരന്‍ മാസ്റ്ററുടെ വീട്ടിലെത്തി അല്‍പസമയം അദ്ദേഹത്തോടൊപ്പം ചെലവഴിച്ചു. കോടേരിച്ചാലിലെ കുടുംബസംഗമ വേദിയിലേക്ക് സ്ഥാനാര്‍ത്ഥിയെത്തുമ്പോള്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍ മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ അക്കമിട്ട് നിരത്തി പ്രസംഗിക്കുന്നു.

കോണ്‍ഗ്രസ് സേവാദളിന്റെ അഭിഭാഷക വിഭാഗമായ ബി.എന്‍.എസ്.എസ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ യോഗമായിരുന്നു അവിടെ. വേദിയിലുണ്ടായിരുന്ന ആര്‍.എം.പി നേതാവ് കെ.കെ രമയുടെ അടുത്തേക്കാണ് ആദ്യം പോയത്. രമയുമായി സംസാരിക്കുന്നതിനിടെ എടയന്നൂരിലെ ഷുഹൈബിന്റെ പിതാവ് മുഹമ്മദും അവിടേക്കെത്തി. കുശലാന്വേഷണത്തിന് ശേഷം 15 മിനുട്ട് പ്രസംഗം. അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് പോകാനായി കാറില്‍ കയറുന്നതിനിടെ പെരിയയിലെ ശരത് ലാലിന്റെ പിതാവ് സത്യനും കൃപേഷിന്റെ പിതാവ് കൃഷ്ണനുമെത്തി. രണ്ടു പേരോടും സംസാരിച്ച ശേഷം യാത്ര തുടര്‍ന്നു. പന്നിക്കോട്ടൂര്‍, മുതുകാട്, ചക്കിട്ടപാറ, നരിനട എന്നിവിടങ്ങളിലെ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത ശേഷം നിപ്പ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ചെമ്പനോടയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു.

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ യു.ഡി.എഫ് നേതാക്കളായ എസ്.കെ അസൈനാര്‍, പി.ജെ തോമസ്, സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, ടി.കെ ഇബ്രാഹിം, പി.പി രാമകൃഷ്ണന്‍, കെ.കെ വിനോദന്‍, പി.കെ രാഗേഷ്, എം.കെ അബ്ദുറഹിമാന്‍,രാജന്‍ വര്‍ക്കി, ബേബി കാപ്പുകാട്ടില്‍, കെ .എ ജോസ് കുട്ടി, ജിതേഷ് മുതുകാട്, പി.എം പ്രകാശന്‍, പുതുക്കുടി അബ്ദുറഹിമാന്‍, ബാബു തത്തക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Kozhikode
English summary
UDF candidate K Muraleedharan's election campaign in Vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X