പാര്‍ട്ടി അറിയേണ്ട... ഇത്തവണ വോട്ട് രമയ്ക്ക് ചെയ്തു; വടകരയില്‍ അടിയൊഴുക്ക്... യുഡിഎഫിന്റെ ഭാഗമാകില്ല
വടകര: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് വടകര. ആര്‍എംപിയുടെ സ്ഥാനാര്‍ഥിയായി കെകെ രമ എത്തിയതോടെയാണ് മണ്ഡലം ശ്രദ്ധാകേന്ദ്രമായത്. ചന്ദ്രശേഖരന് സംഭവം മുതല്‍ സിപിഎമ്മിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് രമ. ഇത്തവണ നിയമസഭയില്‍ രമയുടെ ശബ്ദം കേള്‍ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആര്‍എംപി.
ഇടതുപക്ഷത്തിനെ അടിക്കാന്‍ കിട്ടിയ അവസരം എന്ന് മനസിലാക്കി രമയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ആര്‍എംപി യുഡിഎഫിന്റെ ഭാഗമാകില്ലെന്ന് രമ പറഞ്ഞു. വടകരയില്‍ രമ വിജയിക്കുമെന്ന് ആര്‍എംപി പറയാന്‍ ചില കാരണങ്ങളുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...
അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം

അടിയൊഴുക്കുകള്‍
ആദ്യം സ്ഥാനാര്‍ഥിയാകാന്‍ താല്‍പ്പര്യപ്പെട്ടിരുന്നില്ല രമ. പിന്നീടാണ് ചര്‍ച്ചകള്‍ മാറിയതും രമ സ്ഥാനാര്‍ഥിത്വത്തിലേക്ക് എത്തിയതും. യുഡിഎഫ് നേതാക്കള്‍ രമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള തീരുമാനം മരവിപ്പിച്ചതോടെ ശക്തമായ മല്‍സരം നടക്കുമെന്ന് ഉറപ്പായി. ചില അടിയൊഴുക്കുകള്‍ മണ്ഡലത്തില്‍ നടന്നു എന്നാണ് ആര്‍എംപി നല്കുന്ന സൂചന.

രമ ജയം ഉറപ്പിക്കുന്നു
എംകെ പ്രംനാഥും സികെ നാണുവുമെല്ലാം തുടര്‍ച്ചയായി ജയിച്ചുവരുന്ന വടകര മണ്ഡലം ഇത്തവണ ഇടതുപക്ഷത്തെ കൈവിടുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇടതുപക്ഷം വളരെ പ്രതീക്ഷയോടെയാണ് ഇപ്പോഴും പ്രതികരിക്കുന്നത്. എന്നാല്‍ ആര്‍എംപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ യുഡിഎഫ് വോട്ടുകള്‍ കൂടി ആകുന്നതോടെ രമ ജയം ഉറപ്പിക്കുന്നു.

പലരും വിളിച്ചു
എല്‍ജെഡി നേതാവ് മനയത്ത് ചന്ദ്രനോ കെകെ രമയോ... ആരാണ് ജയിക്കുക എന്ന ചോദ്യമാണ് ഇനി ബാക്കിയുള്ളത്. സിപിഎമ്മുകാര്‍ വരെ തനിക്ക് വോട്ട് ചെയ്തുവെന്ന് രമ പറയുന്നു. പലരും തന്നെ വിളിച്ച് ഇത്തവണത്തെ വോട്ട് രമയ്ക്ക് എന്ന് പറഞ്ഞുവെന്നും രമ പറയുന്നു. ആര്‍എംപി നേതാക്കളും ഇത് ശരിവെക്കുന്നു.

കെകെ രമ നിയമസഭയിലെത്തണം
സാധാരണ വോട്ട് ചെയ്യാന്‍ വരാത്തവര്‍ പോലും ഇത്തവണ വോട്ട് ചെയ്യാനെത്തിയതാണ് ആര്‍എംപിക്കും യുഡിഎഫിനും പ്രതീക്ഷ നല്‍കുന്നത്. ഇടതുപക്ഷത്തെ പരാജയപ്പെടുത്തണമെന്ന് മാത്രമായിരുന്നില്ല പലരുടെയും താല്‍പ്പര്യമെന്നും കെകെ രമ നിയമസഭയിലെത്തണമെന്നതായിരുന്നുവെന്നും ആര്‍എംപി നേതൃത്വം പറയുന്നു.

പാര്‍ട്ടി അറിയേണ്ട
പാര്‍ട്ടി അറിയേണ്ട, ഇത്തവണ വോട്ട് രമയ്ക്ക് ചെയ്തു എന്ന് പലരും വിളിച്ചുപറഞ്ഞുവെന്ന് രമ തന്നെ അവകാശപ്പെടുന്നു. കൊലപാതക രാഷ്ട്രീയത്തിനെതിരായ വികാരം തനിക്ക് അനുകൂലമാകുമെന്നും സ്ത്രീ വോട്ടര്‍മാരില്‍ വലിയൊരു വിഭാഗം, അത് ഇടതുപക്ഷത്ത് നിന്നുള്ളവര്‍ പോലും ഇത്തവണ തനിക്ക് വോട്ട് ചെയ്തുവെന്നും രമ വ്യക്തമാക്കുന്നു.

ആര്‍എംപി യുഡിഎഫിന്റെ ഭാഗമാകില്ല
അതേസമയം, ആര്‍എംപി യുഡിഎഫിന്റെ ഭാഗമാകില്ലെന്ന് രമ പറഞ്ഞു. വടകരയില്‍ മല്‍സരിച്ചത് യുഡിഎഫ് പിന്തുണയോടെയാണ്. എന്നാല്‍ യുഡിഎഫിന്റെ ഭാഗമായിട്ടല്ല. യുഡിഎഫ് പുറത്തുനിന്നുള്ള നിരുപാധിക പിന്തുണയാണ് ഇത്തവണ നല്‍കിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും രമ വ്യക്തമാക്കി.

വിഎസ് അനുകൂലികള്‍
അതേസമയം, വിഎസ് അച്യുതാനന്ദന് രമയെ സന്ദര്‍ശിച്ച ചിത്രം പ്രചാരണ വേളയില്‍ ഉപയോഗിച്ചതിനെതിരെ ഇടതുപക്ഷം പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം നടത്തുകയും ചെയ്തു. ഈ ചിത്രം ഉപയോഗിക്കുന്നത് സംഘര്‍ഷത്തിന് കാരണമാകുമെന്നായിരുന്നു എല്‍ഡിഎഫിന്റെ വാദം. വിഎസ് അനുകൂലികള്‍ രമയെ പിന്തുണയ്ക്കുമെന്ന പ്രചാരണവും ഉണ്ടായിരുന്നു.
Recommended Video
-
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications