വടകര ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ദിനത്തിലെ റാലികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്
കോഴിക്കോട്ട്: വോട്ടെണ്ണല്‍ ദിനത്തില്‍ വടകരയില്‍ കർശന നിയന്ത്രണങ്ങളുമായി പൊലീസ്. ഫലം വരുന്ന ജൂൺ നാലിന് മണ്ഡലത്തില്‍ വിജയിച്ചവര്‍ക്ക് മാത്രമാണ് ആഘോഷ പരിപാടികള്‍ നടത്താന്‍ അനുമതിയുള്ളത്. ഇന്ന് വടകരയില്‍ പോലീസ് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. വിജയിക്കുന്ന സ്ഥാനാർത്ഥിയുടെ മുന്നണികള്‍ക്ക് വൈകുന്നേരം 7 മണി വരെ ആഘോഷ പരിപാടികള്‍ നടത്താം. അതിന് ശേഷം യാതൊരു പരിപാടിയും അനുവദിക്കുന്നതായിരിക്കില്ല.
വിജയാഘോഷത്തിന് മണ്ഡലത്തില്‍ ഒരിടത്തും വാഹന ഘോഷയാത്രയ്ക്ക് അനുമതിയില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ സ്ഥാപിച്ച മുഴുവന്‍ ബാനറുകളും പോസ്റ്ററുകളും വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനത്തിന് ശേഷം 3നീക്കം ചെയ്യാനും യോഗത്തില്‍ തീരുമാനമായി ദേശീയ തലത്തില്‍ വിജയിക്കുന്ന മുന്നണിയുടെ പ്രവര്‍ത്തകര്‍ക്ക് അഞ്ചാം തിയതി വൈകീട്ട് ഏഴു മണി വരെ ആഹ്ലാദ പ്രകടനം നടത്താം.

കണ്ണൂര്‍ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11 മണിയോടെ എസ്പി ഓഫീസിലായിരുന്നു യോഗം. യു ഡി എഫ് കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍, സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍, മുസ്ലിം ലീഗ് നേതാവ് അഹമ്മദ് പുന്നക്കല്‍, ആര്‍എംപി നേതാവ് കെ വേണു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കാഫിര്‍ പ്രയോഗത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ഉടന്‍ നടപടി എടുക്കുമെന്ന് യോഗത്തില്‍ പോലീസ് അറിയിച്ചു.
അതേസമയം, വടകരയിൽ എൽ ഡി എഫ് സ്ഥാനാർഥിക്കെതിരായി വർഗീയ, അശ്ലീല പ്രചാരണം നടത്തിയത് യു ഡി എഫ് ആണെന്ന് സി പി എം ജില്ലാ സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. അതിലൊന്നും ഉത്തരവാദിത്വമില്ലെന്ന് അവർ പറഞ്ഞപ്പോഴും കേസുകളിൽ അറസ്‌റ്റിലായതെല്ലാം യു ഡി എഫുകാരാണ്. ഒഞ്ചിയത്തെ യോഗത്തിൽ ആർ എം പി നേതാക്കൾ നടത്തിയ പരാമർശങ്ങളും അവരുടെ നയം തെളിയിച്ചു. ശക്തമായ ജനരോഷമുയർന്നിട്ടും അതിനെതിരെ നിലപാടെടുക്കാൻ യു ഡി എഫോ അവരുടെ സ്ഥാനാർഥിയോ തയ്യാറായിട്ടില്ല.
വടകരയിൽ വർഗീയ സംഘർഷാവസ്ഥ നിലനിർത്താനാണ് യു ഡി എഫ് ആഗ്രഹിക്കുന്നത്. അത് മനസ്സിലാക്കി സി പി എം, എൽ ഡി എഫ് പ്രവർത്തകരും ജനങ്ങളും സൗഹാർദം കാത്തുസൂക്ഷിക്കണം. തെരഞ്ഞെടുപ്പുഫലം വന്നാലും വർഗീയനീക്കങ്ങളെ പ്രതിരോധിക്കാൻ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വടകരയില്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഏകപക്ഷീയമായ വര്‍ഗീയ ധ്രുവീകരണ പ്രചാരണമാണ് ഉണ്ടായതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനനും അവകാശപ്പെട്ടു. വര്‍ഗീയ ധ്രുവീകരണ പരാതികളില്‍ കര്‍ശന നിലപാട് ഉണ്ടാകേണ്ടതുണ്ടെന്നും നാടിനോടുള്ള ഉത്തരവാദിത്വം സിപിഎം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും












Click it and Unblock the Notifications