Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശ്വനാഥന്റെ ദുരൂഹ മരണം: ആൾക്കൂട്ട വെറി ദയാരഹിതമാം വണ്ണം വിചാരണ ചെയ്യപ്പെടണം: ജയ്ക്ക് സി തോമസ്

നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് വിശ്വനാഥന്റെ കുടുംബം വ്യക്തമാക്കുന്നത്

 jaickcthomas-

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ട വിചാരണ ചെയ്യപ്പെട്ടതിന് പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ ദുരൂഹ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ഡി വൈ എഫ് ഐ നേതാവ് ജയ്ക്ക് സി തോമസ്. 'ഈ ആൾക്കൂട്ട വെറി ദയാരഹിതമാം വണ്ണം വിചാരണ ചെയ്യപ്പെടണം. അത് കക്ഷി രാഷ്ട്രീയത്തിന്റെ കള്ളികളിൽ നിന്ന് കൊണ്ടല്ല, മറിച്ച് മലയാളിയെ കൂടുതൽ മെച്ചപ്പെട്ട സമൂഹമാക്കി പരിവർത്തനം ചെയ്യാനുള്ള അനിവാര്യതയാർന്ന ഒരു സാംസ്‌കാരിക ഘട്ടം എന്ന നിലയിൽ വേണം.'-എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ആൾക്കൂട്ടങ്ങൾക്ക് നടുവിൽ നിന്ന് ഒറ്റപ്പെട്ട മനുഷ്യർ പറയുന്നത്.

വലിയൊരു ജനക്കൂട്ടത്തെ കാണുമ്പോൾ ഉള്ള് ഭയത്തോടെ പിടയ്ക്കാറുണ്ടെന്നു ഒരു വേള എഴുതിയത് അഴീക്കോടായിരുന്നു. മലയാളത്തിന്റെ ജനസഹസ്രങ്ങളെ അഭിസംബോധന ചെയ്ത പ്രഭാഷണ കരുത്തായിരുന്ന അതേ സുകുമാർ അഴീക്കോട്. ആൾക്കൂട്ടങ്ങളിൽ ഭയം പതയുന്ന, ഒത്ത നടുവിൽ നിന്നു അപമാനഭാരത്താൽ ശിരസ്സ് കുനിക്കേണ്ടിവരുന്ന നിമിഷങ്ങൾ ഏതടരുകളിലും മരണസമാനമാണ്. മർദ്ദനമേറ്റ് അപമാനിതനായി കഴുത്തു കൊളുത്തുപോലെ കുനിച്ചു നിൽക്കേണ്ടി വരുന്ന, വിചാരണയ്ക്കു നിന്ന് കൊടുക്കേണ്ടി വരുന്ന നിമിഷങ്ങൾ മൃതിയെക്കാൾ മോശമായി ഏതൊരു മനുഷ്യനും തോന്നാവുന്നതുമാണ് ..!

ലോകമെമ്പാടുമുള്ള വർണ്ണ വെറിയുടെ, വംശീയതയുടെ ജീനുകൾ മലയാളിയിലും കലർന്നിട്ടുണ്ട്. അതിന്റെ ബഹിർസ്ഫുരണം മറ്റിടങ്ങളോളം കേരളീയ പശ്ചാത്തലത്തിൽ ഇല്ല എന്നത് ആശ്വാസകരമാണ്. ഈ ആശ്വാസങ്ങൾക്കിടയിലും പൊള്ളിക്കുന്ന പേരുകളായി
ഇവിടെ 'കെവിനു'ണ്ട്. 'മധു'വുണ്ട്. ഏറ്റവുമൊടുവിൽ ആത്മാഭിമാനത്തിന് മുറിവേറ്റ് അപമാനഭാരത്താൽ ജീവനൊടുക്കേണ്ടി വന്ന വിശ്വനാഥനുണ്ട്.

ഈ ആൾക്കൂട്ട വെറി ദയാരഹിതമാം വണ്ണം വിചാരണ ചെയ്യപ്പെടണം. അത് കക്ഷി രാഷ്ട്രീയത്തിന്റെ കള്ളികളിൽ നിന്ന് കൊണ്ടല്ല, മറിച്ച് മലയാളിയെ കൂടുതൽ മെച്ചപ്പെട്ട സമൂഹമാക്കി പരിവർത്തനം ചെയ്യാനുള്ള അനിവാര്യതയാർന്ന ഒരു സാംസ്‌കാരിക ഘട്ടം എന്ന നിലയിൽ വേണം.

medicalcollage-

തമിഴ് നാട്ടിൽ അതസ്ഥിതർക്ക് പ്രവേശനം നിഷേധിക്കപെട്ട വഴിയിലൂടെ നടക്കുവാൻ ആദ്യം കൈ പിടിച്ച സമരനേതൃത്വമായിരുന്നു dyfi യുടെ ജില്ലാ ട്രഷററായിരുന്ന എം അശോക്. സമ്പന്നരായ മേൽ ജാതീയർ കൊലപ്പെടുത്തിയെറിഞ്ഞ അശോകിന്റെ ശരീരം പിടിച്ചു തിരുനെൽവേലി ദേശീയപതയിൽ സിപിഐഎം സ്റ്റേറ്റ് സെക്രട്ടറി സ.ബാലകൃഷ്ണൻ ഉൾപ്പെടെ കുത്തിയിരുന്നത് അഞ്ചു മണിക്കൂറായിരുന്നു. എന്നിട്ടാണ് കേസ് എടുക്കപ്പെട്ടതു പോലും.

ഉത്തരേന്ത്യൻ ജാതീയതയുടെ അക്രമോൽസുകതയിൽ കേരളം ഇല്ല. അതൊരു യാഥാർഥ്യമാണ് എന്നത് പൊതുവിൽ ആശ്വാസകരമായ ഒരു കാര്യമാണ്. പക്ഷെ അത് വർഗീയതയുടെ കാര്യത്തിൽ, സ്ത്രീ വിരുദ്ധതയുടെ കാര്യത്തിൽ ഒക്കെ ഉള്ള ഒന്നു പോലെ ആണ്. ഇന്ത്യൻ വർഗീയതയുടെ അക്രമോൽസുകത പരിശോധിക്കുമ്പോൾ കേരളം ഒരു ഒറ്റപ്പെട്ട തുരുത്താണ്. ആശ്വാസകരമായ ഒരു ഇടവുമാണ്. പക്ഷെ ഒഎൻ വി അദ്ദേഹത്തിന്റെ ആത്മകഥാനുഭവത്തിൽ പറയുന്നുണ്ട്, 1948 ജനുവരി 30 നു ഗാന്ധി കൊല്ലപ്പെട്ട സമയം ഇന്ത്യൻ വർഗീയതയ്ക്ക് നമ്മുടെ നാട്ടിൽ ഒരു പഞ്ചായത്ത്‌ പിടിക്കാൻ ശേഷിയില്ലാത്ത സമയത്ത് തിരുവനന്തപുരത്ത് തമ്പാനൂരിൽ മധുരപലഹാരവിതരണം നടത്തിയ ഗൃഹനാഥയെയും യും ഗൃഹനാഥനെയും സംബന്ധിച്ച്.

അതായത് വർഗീയത തെരഞ്ഞെടുപ്പിൽ വിജയിക്കുമോ ഇല്ലയോ എന്നതല്ല. സാംസ്‌കാരികമായി വർഗീയത എത്രയോ തവണ വിജയം കൈവരിച്ചിരുന്ന നാടാണ് നമ്മുടേത്. ഗംഭീരമായ മതനിരപേക്ഷതയുടെ അടിത്തറയുള്ള മണ്ണ് എന്നൊക്ക നമുക്ക് പ്രഭാഷണ വേദികളിൽ സംസാരിക്കാം. അതിനുമപ്പുറം യാഥാർഥ്യം പരിശോധിക്കുമ്പോൾ ഇന്ത്യൻ വർഗീയത പലയാവർത്തി സംസ്കാരികമായി വിജയിച്ച, മനുഷ്യ മനസുകളെ കീഴട ക്കുന്നതിൽ വിജയിച്ച മണ്ണ് തന്നെയാണ് കേരളത്തിന്റേത്. പക്ഷെ ആ വർഗീയതയുടെ അക്രമോൽസുകത രാഷ്ട്രീയ ഇടതു പക്ഷത്തിന്റെ കരുത്തിൽ പുറത്തേക്ക് വരുന്നില്ല എന്ന് മാത്രം. അതെല്ലാ കാലവും അങ്ങനെയായിരിക്കണമെന്നുമില്ല.

അതേ പോലെ തന്നെ ജാതീയത കേരളത്തിലില്ല എന്ന് നമുക്കൊരു ഘട്ടത്തിൽ പോലും അവകാശപ്പെടാൻ വേണ്ടി കഴിയില്ല. മലയാളിയുടെ പുരോഗമന പരതയുടെ പുറന്തോട് ഒന്നുടച്ചു പരിശോധിക്കുമ്പോൾ തെളിഞ്ഞു കാണാൻ വേണ്ടി കഴിയുക തെളിഞ്ഞു നിൽക്കുന്ന ജാതീയതയുടെ ദംഷ്ട്രകൾ തന്നെയായിരിക്കും. ഏത് പുരോഗമനപരതയുടെ പുറം മോഡി എടുത്തണിഞ്ഞാലും മലയാളിയുടെ ഉള്ളിൽ തെളിഞ്ഞു കാണുന്ന,ഫണം വിടർത്തുന്ന സ്ത്രീ വിരുദ്ധതയുടെ, ജാതീയതയുടെ,സവർണ്ണാ ചാരങ്ങളുടെ പല്ലുകൾ എത്രയോ തവണ നമുക്ക് മുന്നിൽ തെളിയിക്കപെട്ടിട്ടുള്ളതാണ്. ഇതൊക്കെ കേരളത്തിലുണ്ട്.

ഇതിൽ നിന്നൊക്കെ വിമുക്തമായ ഇതിൽ നിന്നൊക്കെ വിമോചനം നേടിയ ഒരു പത്തര മാറ്റ്,916 സമൂഹമൊന്നുമല്ല മലയാളി മനുഷ്യന്റേത്. കേരളീയ സമൂഹത്തിന്റേത്. ഇതിനെ കൂടുതൽ വെളിവാക്കുന്നതാണ് കോഴിക്കോട് നടന്ന സംഭവം. നൂറു സിംഹാസനങ്ങളിൽ ജയമോഹൻ എഴുതുന്നു ..! "അവൻ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്".

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+