കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റിഫയുടെ മയ്യത്ത് കണ്ടിട്ടും മെഹ്നാസ് ഫോണില്‍, കുഞ്ഞിനെ നോക്കാറില്ലായിരുന്നു, വെളിപ്പെടുത്തി ഉമ്മ

Google Oneindia Malayalam News

കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നാസിന്റെ മരണം ആത്മഹത്യയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടര്‍ പുറത്ത് വന്നിരിക്കുകയാണ്. ഈ ഘട്ടത്തില്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ വലിയ വെളിപ്പെടുത്തലുകളുമായി വന്നിരിക്കുകയാണ് റിഫയുടെ ഉമ്മ ഷെറീന. കുഞ്ഞിനെ പോലും മെഹ്നാസ് നോക്കാറില്ലായിരുന്നു.

കോടതിയെ പോലും കുറ്റംപറയേണ്ടി വരുന്നു, ദിലീപ് കേസില്‍ ആര്‍ക്കും സംശയം വരാം, തുറന്നടിച്ച് ബൈജുകോടതിയെ പോലും കുറ്റംപറയേണ്ടി വരുന്നു, ദിലീപ് കേസില്‍ ആര്‍ക്കും സംശയം വരാം, തുറന്നടിച്ച് ബൈജു

റിഫ എവിടേക്ക് പോകുന്നത് പോലും അവന് ഇഷ്ടമായിരുന്നില്ലെന്ന് റിഫയുടെ ഉമ്മ വണ്‍ ഇന്ത്യാ മലയാളത്തോട് പറഞ്ഞു. മെഹ്നാസ് പലപ്പോഴും ഫോണില്‍ കളിച്ചിരിക്കുകയായിരുന്നു. ആ സമയത്തൊക്കെ കുഞ്ഞ് അടുത്തേക്ക് പോയാലൊക്കെ ദേഷ്യമായിരുന്നു. ഒരു ജോലിക്കും മെഹ്നാസ് പോകാറില്ലായിരുന്നു ഫോണില്‍ നോക്കുക മാത്രമാണ് ചെയ്തിരുന്നതെന്ന് ഉമ്മ കുറ്റപ്പെടുത്തി.

1

മെഹ്നാസ് രാത്രി മുഴുവന്‍ ഫോണിലായിരിക്കും. പകല്‍ കിടന്നുറങ്ങുകയും ചെയ്യും. ഒരു ജോലിക്കും പോകില്ല. ആരെങ്കിലും ചെയ്യുന്ന കാര്യമാണോ? സ്വന്തം ഭാര്യ മരിച്ചിരിക്കുന്ന സമയത്ത് അവന്‍ ഫോണില്‍ കളിച്ചിരിക്കുകയായിരുന്നു. അതൊക്കെ കണ്ടപ്പോള്‍ ആകെ സങ്കടമായിരുന്നു. എന്റെ മകന്‍ പറഞ്ഞത് എന്താണ് ഉമ്മയോടും ഉപ്പയോടും പറയേണ്ടത് എന്നാണ് അവന്‍ ചോദിച്ചത്. മകള്‍ക്ക് നീതി കിട്ടുമെന്ന് തന്നെയാണ് വിശ്വാസം. മെഹ്നാസാണല്ലോ അവളുടെ കൂടെയുള്ളത്. ഗള്‍ഫില്‍ എന്താണ് സംഭവിച്ചതെന്ന് അവര്‍ക്ക് മാത്രമാണ് അറിയുക. അതുകൊണ്ട് അക്കാര്യത്തില്‍ അവര്‍ ഉത്തരം പറയണമെന്നും ഷെറീന പറഞ്ഞു.

2

റിഫ പ്ലസ് വണ്ണിനൊക്കെ പഠിക്കുന്ന സമയത്താണ് മെഹ്നാസുമായി പരിചയപ്പെടുന്നത്. ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു ഇവര്‍ പരിചയപ്പെട്ടത്. വീട്ടുകാര്‍ തമ്മിലുള്ള സമ്മതത്തോടെയാണ് വിവാഹം നടന്നത്. മെഹ്നാസിനെ പറ്റി അന്ന് നാട്ടിലൊക്കെ അന്വേഷിച്ചിരുന്നു. മോശമായ അഭിപ്രായമാണ് കേട്ടത്. പക്ഷേ വിവാഹം കഴിഞ്ഞാല്‍ ശരിയാവുമെന്നായിരുന്നു കരുതിയത്. മകള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു മെഹ്നാസിന്. എത്രയോ തവണ ഈ വിവാഹത്തില്‍ നിന്ന് റിഫയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതാണ്. എന്നാല്‍ അവനെ അത്രയ്ക്കും ഇഷ്ടമായിരുന്നു അവള്‍ക്ക്. മകള്‍ക്ക് ശരിക്കും വാശിയായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ലെന്നും ഉമ്മ പറയുന്നു.

3

മെഹ്നാസിന്റെ വീട്ടുകാര്‍ നല്ല രീതിയിലുള്ള പെരുമാറ്റം തന്നെയായിരുന്നു. അവന്റെ ഉമ്മയെയും സഹോദരിയെയും പറ്റി ഒന്നും പറയാനില്ല. അവര്‍ നല്ല രീതിയിലാണ് ഇടപെട്ടത്. പക്ഷേ മെഹ്നാസിന്റെ സ്വഭാവത്തെ കുറിച്ച് ഇവര്‍ക്ക് അറിയാമായിരുന്നു. മെഹ്നാസ് ഉപ്രദവിക്കുമെന്ന് ഇവര്‍ക്ക് അറിയാമായിരുന്നു. വിവാഹത്തിന് മുമ്പ് ഏതോ മാളില്‍ വെച്ച് റിഫയെ അടിച്ചതായി ആങ്ങളുടെ മോന്‍ പറഞ്ഞിരുന്നു. കൂടെ പഠിച്ചവനോട് സംസാരിച്ചതിനാണ് അടിച്ചത്. ആ സമയത്തൊക്കെ പറയുമായിരുന്നു അവനെ വേണ്ട എന്നൊക്കെ. പക്ഷേ അവള്‍ക്ക് അവനെ ഒഴിവാക്കാന്‍ പറ്റില്ലായിരുന്നു. വിധി എന്നൊന്ന് ഉണ്ടല്ലോ, അതിനെ ആര്‍ക്കും തടുക്കാനാവില്ല.

4

നല്ല രീതിയില്‍ പഠിക്കുന്ന കുട്ടിയായിരുന്നു റിഫ. സ്‌കൂളിലൊക്കെ അവളെ ഒരുപാട് ഇഷ്ടമായിരുന്നു. അവളായിരുന്നു ഞങ്ങള്‍ക്ക് എല്ലാം. ഡാന്‍സ് അടക്കമുള്ള കാര്യങ്ങള്‍ക്ക് റിഫ മുന്നിലുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ ഇന്‍സ്റ്റഗ്രാം റീല്‍സിനോടൊക്കെ വലിയ കാര്യമായിരുന്നു. അതൊക്കെ ചെയ്യേണ്ട എന്നൊക്കെ പറയാറുണ്ടായിരുന്നു. പക്ഷേ അവള്‍ക്ക് അത് ഇഷ്ടമായത് കൊണ്ട് ചെയ്യുകയായിരുന്നു. മെഹ്നാസിനെ ഇന്‍സ്റ്റഗ്രാമില്‍ കൂടി പരിചയപ്പെട്ടു എന്നാണ് റിഫ പറഞ്ഞിരുന്നത്. അത് അന്നേ അവള്‍ പറഞ്ഞിരുന്നു. അവന്റെ ഉമ്മ വീട്ടിലേക്ക് വരുന്നതിന് മുമ്പ് ഞങ്ങളോട് സംസാരിച്ചിരുന്നു. അതിന് ശേഷമാണ് അവരൊക്കെ വന്നത്. സ്ത്രീധനമായി ഒന്നും നല്‍കിയിട്ടില്ല. ഞങ്ങളുടെ അവസ്ഥയൊക്കെ അവരോട് പറഞ്ഞതാണ്. ചില ബന്ധുക്കളാണ് കുറച്ച് സ്വര്‍ണം തന്നതെന്നും ഷെറീന പറഞ്ഞു.

5

റിഫയുടെ സ്വര്‍ണമൊക്കെ മെഹ്നാസാണ് എടുത്തത്. അവന്‍ ഒരു ജോലിക്കും പോകാറില്ലായിരുന്നു. മെഹ്നാസിന് ജോലി ഇല്ലാത്തത് കൊണ്ടാണ് റിഫ പുറത്ത് ജോലിക്ക് പോയത്. പിന്നെ ഞങ്ങള്‍ക്കൊരു വീടില്ലായിരുന്നു. വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അതൊക്കെ അവള്‍ക്ക് ടെന്‍ഷനായിരുന്നു. ഇന്‍സ്റ്റഗ്രാമിലെ റീല്‍സ് കാരണം രണ്ട് മൂന്ന് സ്ഥലത്ത് നിന്ന് വീട് മാറേണ്ടി വന്നിട്ടുണ്ട്. അത് റിഫയ്ക്ക് വല്ലാത്ത ടെന്‍ഷനായിരുന്നു. എന്തായാലും ഒരു വീട് വേണമെന്ന് അവള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. അതിനായി സഹോദരനെയും കൂട്ടിയിരുന്നു. പൂര്‍ണ തൃപ്തിയിലായിരുന്നു മകള്‍ ഗള്‍ഫിലേക്ക് പോയത്. പോകുന്നതിന് മുമ്പ് തന്നെ ജോലി ശരിയാക്കിയിട്ടാണ് പോയത്.

6

മോഡലിംഗ് ഒക്കെ ചെയ്യാന്‍ അവള്‍ക്ക് വലിയ താല്‍പര്യമായിരുന്നു. മെഹ്നാസിന്റെ വീട്ടില്‍ അവള്‍ പോകാറില്ലായിരുന്നു. ഞാന്‍ തെരഞ്ഞെടുത്തതല്ലേ, അനുഭവിച്ചല്ലേ പറ്റൂ എന്നാണ് അവള്‍ പറഞ്ഞത്. ജംഷാദ് കൂടെ പോയ വ്യക്തിയാണ്. ജംഷാദ് മുമ്പ് വീട്ടില്‍ വന്നിട്ടുണ്ട്. അവനെ പറ്റി കുറച്ച് കാര്യം മാത്രമാണ് അറിയാവുന്നത്. ദുബായില്‍ പോയ ശേഷം എന്നും റിഫ വിളിക്കാറുണ്ടായിരുന്നു. പ്രത്യേകിച്ച് വീഡിയോ കോളില്‍ മകനെ കാണാനായിരുന്നു വിളിച്ചത്. അവള്‍ ഏറ്റവും സന്തോഷത്തിലായിരുന്നു വിളിച്ചത്. മെഹ്നാസിന്റെ സ്വഭാവം അങ്ങനെയാണെന്ന് അറിയാമായിരുന്നു. മെഹ്നാസിന് വേറെ പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന കാര്യം റിഫ മരിച്ച ശേഷമാണ് കേട്ടതെന്നും ഉമ്മ വ്യക്തമാക്കി.

Recommended Video

cmsvideo
റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ | Oneindia Malayalam

ചില മതക്കാരുടെ വിദ്വേഷ പ്രസംഗത്തിന് മിണ്ടില്ല, വോട്ടുബാങ്കാണ്, തുറന്നടിച്ച് മല്ലികാ സുകുമാരന്‍ചില മതക്കാരുടെ വിദ്വേഷ പ്രസംഗത്തിന് മിണ്ടില്ല, വോട്ടുബാങ്കാണ്, തുറന്നടിച്ച് മല്ലികാ സുകുമാരന്‍

Kozhikode
English summary
vlogger rifa death: rifa's mother sherina reveals mehnas never care for the baby and her daughter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X